പൂരലഹരിയിൽ സാംസ്‌കാരിക തലസ്ഥാനം ആറാടുമ്പോൾ കടുത്ത ചൂടിനെയും അവഗണിച്ച് പതിനായിരക്കണക്കിന് ആളുകളാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. തിരുവമ്പാടി ഭഗവതിയുടെ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളത്തായ പ്രസിദ്ധമായ ‘മഠത്തിൽ വരവ് പഞ്ചവാദ്യം’ പതിനൊന്നരയോടെ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൂരപ്രേമികൾ കാത്തിരിക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ പാണ്ടിമേളം കേൾക്കാൻ വടക്കുന്നാഥന്റെ ഇലഞ്ഞിത്തറയിൽ ആയിരങ്ങൾ എത്തും. മുപ്പത്തിയാറ് മണിക്കൂർ നീണ്ടുനിൽക്കുന്ന ചെണ്ടയുടെ ശബ്ദം നിലയ്ക്കാത്ത കാഴ്ചയാണ് പൂരനഗരിയിൽ അനുഭവപ്പെടുക. മുണ്ടത്തിക്കോട് നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പൂരത്തിന് ചില നിയന്ത്രണങ്ങൾ […]
കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം
S
SouthLiveSource Link
about 9 hours ago
