ഒരു മാസം നീളുന്ന വെടിനിർത്തലിനായി അമേരിക്ക; ഇറാനു മുമ്പാകെ വെക്കുന്നത് 15 ഇന മാസ്റ്റർ പ്ലാൻ

ഒരു മാസം നീളുന്ന വെടിനിർത്തലിനായി അമേരിക്ക; ഇറാനു മുമ്പാകെ വെക്കുന്നത് 15 ഇന മാസ്റ്റർ പ്ലാൻ

M
MadhyamamSource Link
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ ഒരു മാസം നീളുന്ന വെടിനിർത്തലെന്ന പുതിയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും ഉപേക്ഷിക്കുന്നതടക്കമുള്ള കടുത്ത നിബന്ധനകളാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ, ട്രംപിന്റെ ഈ 'മാസ്റ്റർ പ്ലാൻ' തെഹ്‌റാൻ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വികസനം നിർത്തുക, ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര പരിശോധന അനുവദിക്കുക, ഹുർമുസ് കടലിടുക്കിലെ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ നിർണായക കാര്യങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇറാൻ ഈ നിബന്ധനകൾ അംഗീകരിച്ചാൽ നിലവിലെ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. എന്നാൽ, 2018ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയ ആണവ കരാറിനേക്കാൾ കടുപ്പമേറിയ വ്യവസ്ഥകളാണ് ഇപ്പോഴത്തേതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്രായേലുമായി ഇറാൻ നേരിട്ടുള്ള യുദ്ധത്തിന് തയാറെടുക്കുന്ന പശ്ചാത്തലത്തിൽ, ഇത്തരമൊരു കരാർ ഇറാൻ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് തെഹ്‌റാൻ പ്രതികരിച്ചേക്കാം. ട്രംപിന്റെ മുൻപത്തെ നിലപാടുകൾ കണക്കിലെടുക്കുമ്പോൾ ഈ പദ്ധതി സമാധാനത്തിനേക്കാൾ ഉപരിയായി ഇറാനെ ലോകത്തിന് മുന്നിൽ കുറ്റക്കാരായി ചിത്രീകരിക്കാനുള്ള നീക്കമാണെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ ഈ നീക്കത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കം മുറുകിയാൽ ഇന്ധനവില കുതിച്ചുയർന്നേക്കും. സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് രാഷ്ട്രങ്ങളും ട്രംപിന്റെ ഈ നീക്കത്തെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു മാസം നീളുന്ന വെടിനിർത്തലിനായി അമേരിക്ക; ഇറാനു മുമ്പാകെ… | Boolokam