ഒന്നങ്ങോട്ടോ, ഒന്നിങ്ങോട്ടോ; കപ്പിനും ചുണ്ടിനുമിടയിൽ 52 മണ്ഡലങ്ങൾ

ഒന്നങ്ങോട്ടോ, ഒന്നിങ്ങോട്ടോ; കപ്പിനും ചുണ്ടിനുമിടയിൽ 52 മണ്ഡലങ്ങൾ

M
MadhyamamSource Link
Posted On date_range 28 March 2026 9:03 AM IST Updated On date_range 28 March 2026 9:03 AM IST text_fields bookmark_border തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞവോട്ടിന് കൈവിട്ട 52 മണ്ഡലങ്ങൾ ഇക്കുറി ഭരണം പിടിക്കാൻ നിർണായകം. കപ്പിനും ചുണ്ടിനുമിടയിൽ കൈമോശം വന്ന ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള സൂക്ഷ്മ തന്ത്രങ്ങളുമായാണ് മുന്നണികൾ കളംനിറയുന്നത്. 140 മണ്ഡലങ്ങളിൽ 10,000ത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം നിൽക്കും എന്നത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. 16 മണ്ഡലങ്ങളിൽ 5,000ത്തിൽതാഴെ വോട്ടുകളാണ് വിധി നിർണയിച്ചത്. 33 മണ്ഡലങ്ങൾ ഇങ്ങനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ഭരണം കൈവിട്ട യു.ഡി.എഫിനായിരുന്നു ഏറ്റവും വലിയ മോഹഭംഗം. 333 വോട്ടുകൾക്ക് തോറ്റ കുറ്റ്യാടി മുതൽ 9,282 വോട്ടിന് കൈവിട്ട മാനന്തവാടി വരെ ഇക്കൂട്ടത്തിലുണ്ട്. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തി. 2,700 വോട്ടിന് കൈവിട്ട നിലമ്പൂർ പിന്നീട് ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഭൂരിപക്ഷവുമുയർത്തി. 16 മണ്ഡലങ്ങളാണ് കുറഞ്ഞ മാർജിനിൽ ഇടതുമുന്നണിയെ കൈവിട്ടത്. ഇതിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് കൈമോശം വന്ന പെരിന്തൽമണ്ണ മുതൽ 7491 വോട്ടിന് ആർ.എം.പിയെ നിയമസഭയിലെത്തിച്ച വടകര വരെ ഉൾപ്പെടുന്നു. എൻ.ഡി.എക്ക് മൂന്ന് മണ്ഡലങ്ങളാണ് കുറഞ്ഞ വോട്ടിൽ ആദ്യജയം അകന്നത്. മൂന്നാം തവണ അധികാരത്തിലെത്തുക എന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്നതിനാൽ ഇതിന് വേണ്ടി വിയർപ്പൊഴുക്കുകയാണ് ഇടതുമുന്നണി. ഇനി പരാജയപ്പെട്ടാൽ മുന്നണി സംവിധാനത്തിന്‍റെ അടിത്തറയിളകുമെന്ന തിരിച്ചറിവിൽ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ യു.ഡി.ഫിന് ഭരണത്തിലെത്താൻ അനിവാര്യമാണ്. കുറഞ്ഞ വോട്ടിന് എൽ.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ പെരിന്തൽമണ്ണ: 38 തൃപ്പൂണിത്തുറ: 992 ചാലക്കുടി: 1,057 പെരുമ്പാവൂർ: 2,899 പേരാവൂർ: 3,172 കടുത്തുരുത്തി: 4,256 കുണ്ടറ: 4454 കൽപ്പറ്റ: 5,470 മണ്ണാർക്കാട്: 5870 മൂവാറ്റുപുഴ: 6,161 മങ്കട: 6,246 കൊടുവള്ളി: 6,344 തിരൂർ: 7,214 വടകര: 7,491 പുതുപ്പള്ളി: 9,044 തിരൂരങ്ങാടി: 9,578 എൻ.ഡി.എക്ക് നഷ്ടപ്പെട്ട മണ്ഡലങ്ങൾ മഞ്ചേശ്വരം: 745 നേമം: 3949 പാലക്കാട്: 3,859 കുറഞ്ഞ വോട്ടിന് യു.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ കുറ്റ്യാടി: 333 തൃശൂർ: 946 താനൂർ: 985 ചവറ: 1,096 റാന്നി: 1,285 കണ്ണൂർ: 1,745 പീരുമേട്: 1,835 കൊല്ലം: 2,072 തവനൂർ: 2,564 നിലമ്പൂർ: 2,700 കുന്നത്തുനാട്: 2,715 അടൂർ: 2,919 കുന്നത്തൂർ: 3,009 തൃത്താല: 3,016 നാദാപുരം: 4,036 തിരുവമ്പാടി: 4,643 അരുവിക്കര: 5,046 കുട്ടനാട്: 5,516 ഇടുക്കി: 5,573 ഇരിങ്ങാലക്കുട: 5,949 ചങ്ങനാശ്ശേരി: 6141 അഴീക്കോട്: 6141 ചേർത്തല: 6,148 കായംകുളം: 6,298 കോതമംഗലം: 6,605 അരൂർ: 7,013 തിരുവനന്തപുരം: 7,089 ദേവികുളം: 7,848 വൈപ്പിൻ: 8,201 കൊയിലാണ്ടി: 8,472 കോന്നി: 8,508 മാനന്തവാടി: 9,282 കൂത്തുപറമ്പ്: 9,541 Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  52 Constituencies Witnessing Intense Battles

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒന്നങ്ങോട്ടോ, ഒന്നിങ്ങോട്ടോ; കപ്പിനും ചുണ്ടിനു… | Boolokam