കൂടുതൽ നേതാക്കൾ കൊല്ലപ്പെട്ടാൽ കടുത്ത തിരിച്ചടി; ഇറാന്‍റെ ഹിറ്റ് ലിസ്റ്റിൽ ആപ്പിളും ഗൂഗ്ളും, 18 ടെക് കമ്പനികൾക്ക് അന്ത്യശാസനം

കൂടുതൽ നേതാക്കൾ കൊല്ലപ്പെട്ടാൽ കടുത്ത തിരിച്ചടി; ഇറാന്‍റെ ഹിറ്റ് ലിസ്റ്റിൽ ആപ്പിളും ഗൂഗ്ളും, 18 ടെക് കമ്പനികൾക്ക് അന്ത്യശാസനം

M
MadhyamamSource Link
തെഹ്റാൻ: ഇറാന്‍റെ ഉന്നത നേതാക്കളെ ലക്ഷ്യം വെച്ചുള്ള വധശിക്ഷകൾ തുടരുകയാണെങ്കിൽ ആപ്പിൾ, ഗൂഗ്ൾ , മെറ്റ തുടങ്ങിയ പ്രമുഖ അമേരിക്കൻ ടെക് കമ്പനികളെ തകർക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ചയാണ് ഇറാൻ ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 1 തെഹ്റാൻ സമയം രാത്രി 8 മണി മുതൽ ഈ കമ്പനികളുടെ യൂണിറ്റുകൾ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പ്രസ്താവനയിൽ പറഞ്ഞു. വധശ്രമങ്ങളിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെടുന്ന 18 കമ്പനികളുടെ പട്ടികയും ഇറാൻ പുറത്തുവിട്ടു. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്നും ഇറാൻ നിർദേശിച്ചിട്ടുണ്ട്. ആപ്പിൾ , ഗൂഗ്ൾ, മെറ്റ , മൈക്രോസോഫ്റ്റ്, ഇന്റൽ, ഒറാക്കിൾ, ടെസ്‌ല, എൻവിഡിയ, പാലന്റിർ തുടങ്ങിയ 18 കമ്പനികളെയാണ് ഇറാൻ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാനിയൻ ഉദ്യോഗസ്ഥരെ ട്രാക്ക് ചെയ്യുന്നതിനും വധശിക്ഷകൾ രൂപകൽപ്പന ചെയ്യുന്നതിനും ഈ കമ്പനികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഈ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിലുള്ള താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, ഇറാനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ, യു.എ.ഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അത്യാധുനിക സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് ആമസോൺ വെബ് സർവീസസ് (AWS) കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചത്. കെട്ടിടങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന രീതിയിലായിരുന്നു ആക്രമണം. ഇതിന് പുറമെ ബഹ്‌റൈനിലെ ഒരു ഡാറ്റാ സെന്ററിന് സമീപവും സ്ഫോടനമുണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിലെ പ്രധാന ആശയവിനിമയ കേന്ദ്രങ്ങളെയും വ്യവസായ ശാലകളെയും ലക്ഷ്യം വെച്ച് ഇറാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും ഇറാനിയൻ സൈന്യം അവകാശപ്പെട്ടു. ഹീഫയിലെ എ.ടി ആന്റ് ടി (AT&T), സീമെൻസ് (Siemens) തുടങ്ങിയ കമ്പനികളുടെ കേന്ദ്രങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. നേതാക്കളുടെ വധത്തിന് പകരമായി അംഗഭംഗം വരുത്തുന്ന തിരിച്ചടി നൽകുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം. ഇത് വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ വലിയ യുദ്ധസമാനമായ സാഹചര്യമുണ്ടാക്കുമെന്ന് ആശങ്കപ്പെടുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൂടുതൽ നേതാക്കൾ കൊല്ലപ്പെട്ടാൽ കടുത്ത തിരിച്ചടി; ഇറാന്‍റെ ഹ… | Boolokam