ഡെന്നിസിനേക്കാളും ആമിയേക്കാളും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ആ ഗസ്റ്റ് റോൾ, 'നിരഞ്ജൻ'; സമ്മർ ഇൻ ബെത്‌ലഹേമിലെ മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ

ഡെന്നിസിനേക്കാളും ആമിയേക്കാളും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ആ ഗസ്റ്റ് റോൾ, 'നിരഞ്ജൻ'; സമ്മർ ഇൻ ബെത്‌ലഹേമിലെ മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ

M
MadhyamamSource Link
മോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഡ്രാമ ചിത്രങ്ങളിലൊന്നാണ് 'സമ്മർ ഇൻ ബെത്‌ലഹേം'. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ, കലാഭവൻ മണി, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ചിത്രമിറങ്ങി 28 വർഷങ്ങൾക്ക് ശേഷം സമ്മർ ഇൻ ബെത്‌ലഹേമിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം ഇപ്പോൾ നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. സിയാദ് കോക്കർ എന്റർടൈൻമെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഈ രംഗം പങ്കുവെച്ചത്. മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രം വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് നീക്കം ചെയ്ത ഭാഗത്തിൽ ഉള്ളത്. ജയിലിൽ നിരഞ്ജനെ കണ്ടുമുട്ടിയ ശേഷം ആമിയും ഡെന്നിസും വീട്ടിലേക്ക് മടങ്ങുന്നതാണ് ഇതിൽ കാണിക്കുന്നത്. തുടർന്ന് കുടുംബം ആമിയെ ഡെന്നിസുമായുള്ള വിവാഹം തുടരാൻ പ്രേരിപ്പിക്കുന്നു. മരിക്കുന്നതിന് മുമ്പ് അഭിരാമി ഡെന്നിസിനെ വിവാഹം ചെയ്യുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നിരഞ്ജൻ പറയുന്നു. അവസാന കൂടിക്കാഴ്ചക്ക് ശേഷം ഡെന്നിസ് ആമിയുടെ കുടുംബത്തോട് എല്ലാം വിശദീകരിക്കുകയും താലി ഊരിമാറ്റാൻ പോലും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും ജയറാമിന്റെ കഥാപാത്രവും മറ്റുള്ളവരും ഇതിനെ എതിർക്കുന്നു. ഒടുവിൽ ആമി മുന്നോട്ട് പോകാൻ സമ്മതിക്കുന്നു. ഒരു സ്വപ്നതുല്യമായ നിമിഷത്തിൽ നിരഞ്ജൻ വീണ്ടും പ്രത്യക്ഷപ്പെടുകയും ഡെന്നിസിനൊപ്പം ജീവിതം നയിക്കാൻ അവളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ രംഗങ്ങൾ വെട്ടിക്കുറക്കാനുള്ള കാരണം സംവിധായകൻ സിബി മലയിൽ നേരത്തെ വിശദീകരിച്ചിരുന്നു. പെട്ടെന്നുള്ള വിവാഹത്തെ കൂടുതൽ യുക്തിസഹമാക്കുന്നതിനാണ് ഇവ ആദ്യം ചിത്രീകരിച്ചത്. എന്നാൽ പിന്നീടത് ഒഴിവാക്കുകയായിരുന്നു. 'തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് വരെ മോഹൻലാലിന്റെ വേഷം ഞങ്ങൾ രഹസ്യമായി സൂക്ഷിച്ചു. അത് ഒരു സർപ്രൈസ് ആകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. അത് വളരെ നന്നായി പ്രവർത്തിക്കുകയും ചെയ്തു. രണ്ട് രംഗങ്ങൾ പിന്നീട് ഇല്ലാതാക്കി. മഞ്ജുവിന്റെ കഥാപാത്രം താലി കെട്ടുമ്പോൾ കുടുംബം അവളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന ഒരു നീണ്ട രംഗമുണ്ടായിരുന്നു. ആഴത്തിൽ പ്രണയത്തിലായ ഒരാൾക്ക് മറ്റൊരാളെ വിവാഹം കഴിക്കുന്നത് എങ്ങനെ പെട്ടെന്ന് അംഗീകരിക്കാൻ കഴിയും എന്ന ചോദ്യം ഇത് ഉയർത്തുന്നു. അതിനാൽ മോഹൻലാൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന ഒരു നിമിഷം ഉൾപ്പെടെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു സീക്വൻസ് ഞങ്ങൾ ചിത്രീകരിച്ചു. എന്നാൽ ആദ്യ ദിവസം സിനിമ കണ്ട ശേഷം സിയാദ് എന്നെ വിളിച്ച് ആ രംഗം ആവശ്യമില്ലെന്ന് പറഞ്ഞു. പ്രേക്ഷകർക്ക് അസ്വസ്ഥത തോന്നുമെന്ന് അദ്ദേഹത്തിന് തോന്നി' സിബി മലയിൽ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡെന്നിസിനേക്കാളും ആമിയേക്കാളും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച… | Boolokam