മോദി ‘തീവ്രവാദി’: ഖാർഗെയുടെ പരാമർശം വിവാദത്തിൽ; ഭയപ്പെടുത്തന്ന ശൈലിയാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം

മോദി ‘തീവ്രവാദി’: ഖാർഗെയുടെ പരാമർശം വിവാദത്തിൽ; ഭയപ്പെടുത്തന്ന ശൈലിയാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘തീവ്രവാദി’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യം ചേർന്നതിനെ വിമർശിക്കവെയായിരുന്നു ഖാർഗെയുടെ പരാമർശം. അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എ.ഐ.എ.ഡി.എം.കെ എങ്ങനെ നരേന്ദ്ര മോദിയെപ്പോലെ ഒരു തീവ്രവാദിയുമായി കൈകോർക്കുമെന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബി.ജെ.പി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരാമർശം ബി.ജെ.പി വിവാദമാക്കിയതോടെ വാർത്താസമ്മേളനത്തിൽ തന്നെ ഖാർഗെ വിശദീകരണവുമായി രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഒരു തീവ്രവാദി എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ഭയപ്പെടുത്തുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തമാക്കി. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ അന്വേഷണ ഏജൻസികളെ കൈപ്പിടിയിലൊതുക്കി മോദി രാഷ്ട്രീയ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് താൻ അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു ‘അർബൻ നക്സൽ’ പാർട്ടിയായി മാറിയെന്ന് ബി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തി. പാർലമെന്റിൽ സ്ത്രീ സംവരണ ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിയെ പ്രധാനമന്ത്രി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ ഈ പരാമർശം പുറത്തുവന്നത്. അണ്ണാദുരൈ, പെരിയാർ, അംബേദ്കർ തുടങ്ങിയവരുടെ ദർശനങ്ങളെ ഇല്ലാതാക്കുന്നതാണ് ബി.ജെ.പി സഖ്യമെന്നും ക്ഷേമപ്രവർത്തനങ്ങൾക്കായി ഡി.എം.കെ-കോൺഗ്രസ് സഖ്യം നിലകൊള്ളുമെന്നും ഖാർഗെ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോദി ‘തീവ്രവാദി’: ഖാർഗെയുടെ പരാമർശം വിവാദത്തിൽ; ഭയപ്പെടുത്ത… | Boolokam