ന്യൂഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ ആപ്പിൾ, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കൾ രംഗത്ത്. ആധാർ ഉൾപ്പെടെയുള്ള സർക്കാർ ആപ്പുകൾ ഫോണുകളിൽ നിർബന്ധമാക്കാനുള്ള നീക്കമാണ് ഇതോടെ വെല്ലുവിളി നേരിടുന്നത്. രാജ്യത്തെ 134 കോടിയിലധികം പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങളുള്ള ആധാർ പദ്ധതിയുടെ ആപ്പ് എല്ലാ പുതിയ ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ആധാർ നിയന്ത്രിക്കുന്ന യു.ഐ.ഡി.എ.ഐ ആണ് ഐ.ടി മന്ത്രാലയത്തോട് ഈ നിർദേശം ഫോൺ നിർമാതാക്കളുമായി ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടത്. പൗരന്മാർക്ക് ആപ്പ് പ്രത്യേകം ഡൗൺലോഡ് ചെയ്യാതെ തന്നെ ആധാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഫോൺ നിർമാതാക്കളുടെ എതിർപ്പ് ആപ്പിൾ, സാംസങ്, ഗൂഗ്ൾ തുടങ്ങിയ കമ്പനികൾ നിർമാതാക്കളുടെ സംഘടനയായ എ.ഐ.ടി (MAIT) വഴി ഈ നിർദേശത്തെ ശക്തമായി എതിർത്തു. സർക്കാർ ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുമെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്ക് മാത്രമായി പ്രത്യേക പ്രൊഡക്ഷൻ ലൈനുകൾ നിലനിർത്തേണ്ടി വരുന്നത് നിർമാണ പ്രക്രിയയെ ബാധിക്കുമെന്നും അവർ വ്യക്തമാക്കി. മറ്റ് സർക്കാർ ആപ്പുകളും ആധാർ ആപ്പിന് പുറമെ മറ്റ് അഞ്ച് സർക്കാർ ആപ്പുകളും ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശത്തെ കമ്പനികൾ എതിർക്കുന്നുണ്ട്. ആധാർ പോലുള്ള അതീവ പ്രാധാന്യമുള്ള ബയോമെട്രിക് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് ഹാക്കിങ് സാധ്യത വർധിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്ക് മാത്രമായി പ്രത്യേക സോഫ്റ്റ്‌വെയറുകൾ തയാറാക്കി ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നത് നിർമാണച്ചെലവ് വർധിപ്പിക്കുകയും വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യും. കയറ്റുമതി വിപണികൾക്കായി വെവ്വേറെ ഫോണുകൾ നിർമിക്കേണ്ടി വരുന്നത് പ്രായോഗികമല്ലെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. ടെലികോം തട്ടിപ്പുകൾ തടയാനുള്ള ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശം സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. ദുരന്ത നിവാരണ മുന്നറിയിപ്പ് നൽകുന്ന സചേത് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശത്തെയും കമ്പനികൾ എതിർക്കുന്നുണ്ട്.

സ്മാർട്ട്‌ഫോണുകളിൽ സർക്കാർ ആപ്പുകൾ നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ആപ്പിളും സാംസങ്ങും
M
MadhyamamSource Link
about 2 months ago