കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ‘മാധ്യമം ഓൺലൈൻ’ സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ കൃത്യമായി സീറ്റുകൾ പ്രവചിച്ച് ഹനാൻ മുഹമ്മദ് ഹാരിസ്. പ്രവചനത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ നേടിയ സീറ്റുകൾ കൃത്യമായി പ്രവചിച്ചത് ഹനാൻ മാത്രമാണ്. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഹനാൻ, കൊയിലാണ്ടി സ്വദേശിയാണ്. മുന്നണികൾ നേടുന്ന സീറ്റുകൾ പ്രവചിക്കുന്നത് കൂടാതെ പത്ത് ചോദ്യങ്ങളും മത്സരത്തിൽ മാധ്യമം ഓൺലൈൻ ഉൾപ്പെടുത്തിയിരുന്നു. ചോദ്യങ്ങൾക്ക് ആരും കൃത്യമായ ഉത്തരങ്ങൾ പ്രവചിച്ചില്ലെങ്കിലും സീറ്റുകൾ നേടുന്നത് കൃത്യമായി പ്രവചിക്കാൻ ഹനാന് സാധിച്ചു. മത്സരത്തിൽ 430 പേർ യു.ഡി.എഫ് 102 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചപ്പോൾ എൽ.ഡി.എഫ് 34 സീറ്റുകൾ നേടുമെന്ന് 120 പേർ പ്രവചിച്ചു. അതേസമയം 218 പേരാണ് ബി.ജെ.പി മൂന്ന് സീറ്റുകൾ നേടുമെന്ന് പ്രവചിച്ചത്. എന്നാൽ, ഹനാൻ മുഹമ്മദ് ഹാരിസ് മാത്രമാണ് ഇതെല്ലാം കൃത്യമായി പ്രവചിച്ച് സമ്മാനത്തിനർഹനായത്.

‘മാധ്യമം’ പ്രവചന മത്സരം: പുലിയായി ഹനാൻ ഹാരിസ്, പ്രവചനം കൃത്യം
M
MadhyamamSource Link
about 2 hours ago
