അവൾ ‘ധുരന്ധറി’നെപ്പോലെ എന്നെ കെയർചെയ്തു; മകളെക്കുറിച്ച് വൈകാരിക പ്രസംഗവുമായി രാജ്, നിറകണ്ണുകളോടെ സാറ

അവൾ ‘ധുരന്ധറി’നെപ്പോലെ എന്നെ കെയർചെയ്തു; മകളെക്കുറിച്ച് വൈകാരിക പ്രസംഗവുമായി രാജ്, നിറകണ്ണുകളോടെ സാറ

M
MathrubhumiSource Link
ബാ ലതാരമായി ചലച്ചിത്രരംഗത്തെത്തിയ നടിയാണ് സാറാ അർജുൻ. നടൻ രാജ് അർജുന്റെ മകളായ സാറാ അർജുൻ ആദിത്യ ധർ സംവിധാനംചെയ്ത ധുരന്ധറിൽ രൺവീർ സിങ്ങിന്റെ നായികയായി ആഗോള ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ധുരന്ധറിന്റെ രണ്ടാംഭാഗമായ ധുരന്ധർ: ദ റിവെഞ്ച് പുറത്തിറങ്ങിയ വേളയിൽ, മകളെക്കുറിച്ച് രാജ് അർജുൻ ഒരു വേദിയിൽ വെച്ച് നടത്തിയ വൈകാരിക പ്രസംഗം സോഷ്യൽമീഡിയയിലടക്കം ശ്രദ്ധ നേടുകയാണ്. To advertise here, കഴിഞ്ഞ ദിവസം കമ്മ്യൂൺ ഇന്ത്യയുടെ സ്‌പോക്കൺഫെസ്റ്റിൽ സംസാരിക്കവെയാണ്, സാറ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നടൻ തുറന്നുപറഞ്ഞത്. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ യാത്രകളെ രൂപപ്പെടുത്താൻ സഹായിച്ചതിന് അർജുൻ മകളെ അഭിനന്ദിച്ചു. '2005-ൽ, എന്റെ ജീവിതത്തിലേക്ക് മറ്റൊരു ജീവൻ വന്നു. പെൺമക്കൾ അനുഗ്രഹമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്, ആ അനുഗ്രഹം അനുഭവിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. അവൾ ജനിച്ച ഉടൻ തന്നെ എനിക്ക് സിനിമയിൽ ആദ്യത്തെ പ്രധാന വേഷം ലഭിച്ചു. എന്നാൽ ആ പ്രോജക്റ്റ് നടന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നിരുന്നാലും, ആ തിരിച്ചടി എന്നെ പിന്തിരിപ്പിച്ചില്ല. പകരം, അത് തന്റെ നിശ്ചയദാർഢ്യം വർധിപ്പിച്ചു, രാജ് വേദിയിൽ സംസാരിക്കവെ പറഞ്ഞു. 'ഈ ജീവൻ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നില്ലെങ്കിൽ, ഞാൻ ഇന്നീ കാണുന്ന വ്യക്തിയോ കലാകാരനോ ആകുമായിരുന്നില്ല', അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നുള്ള വർഷങ്ങൾ തീവ്രമായ പോരാട്ടത്തിന്റെ കാലഘട്ടമായിരുന്നുവെന്ന് രാജ് വിവരിച്ചു. അവിടെ അനിശ്ചിതത്വം നിഴലിച്ചുനിന്നു. ആ സമയത്ത്, സാറ അദ്ദേഹത്തിന്റെ വൈകാരികമായ ആശ്രയമായി മാറി. 'വർഷം തോറും, ഞാൻ കഷ്ടപ്പെട്ടു, അവൾ വളർന്നു. അവളെന്റെ വിരൽത്തുമ്പു മാത്രമല്ല, എന്റെ ആത്മാവിനെയും പിടിച്ചുനിർത്തി,' അദ്ദേഹം പറഞ്ഞു. അച്ഛൻ-മകൾ ബന്ധത്തിനപ്പുറം സാറയും രാജും തമ്മിലുള്ള ഊഷ്മളമായ ആത്മബന്ധത്തെ കുറിച്ചും രാജ് സംസാരിച്ചു. 'അവൾ എന്നെ ധുരന്ധറിനെപ്പോലെ സംരക്ഷിച്ചു, ചിലപ്പോൾ നമ്മൾ അവരുടെ ചിറകുകൾക്ക് താഴെയുള്ള കാറ്റായിരിക്കണം. ഞാനും അത് ചെയ്തു, പ്രതീക്ഷയോടെ തുടർന്നു', അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും മോശം ഘട്ടങ്ങളിൽ സാറ എങ്ങനെ തന്റെ താങ്ങായി മാറിയെന്നും രാജ് വ്യക്തമാക്കി. മറ്റുള്ളവർക്കൊപ്പം ഇതെല്ലാം കേട്ടുകൊണ്ട് സാറയും സദസ്സിലുണ്ടായിരുന്നു. വൈകാരികമായാണ് നടി പിതാവിന്റെ പ്രസംഗം കേട്ടിരുന്നത്. 2016-ൽ സാറയോടൊപ്പം കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്രയുടെ ഓഫീസിലേക്ക് പോയ, ജീവിതത്തെ മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് രാജ് ഓർമിച്ചു. 'അവൾ മുകേഷിന്റെ കൈ പിടിച്ച് പുറത്തേക്ക് വലിച്ചുകൊണ്ടുവന്നു. അവൾ അവളുടെ വിധി എന്റെ നേർക്ക് തിരിക്കുകയായിരുന്നു, അങ്ങനെ എനിക്ക് ‘സീക്രട്ട് സൂപ്പർസ്റ്റാറി’ൽ ഒരു റോൾ ലഭിച്ചു. ആ ചിത്രം കരിയറിൽ മാറ്റം കുറിച്ചു. അവൾ എനിക്ക് കാര്യങ്ങൾ വിശദീകരിച്ചുതന്നു, എന്നെ പിടിച്ചുനിർത്തി, എന്റെ ലോകം പ്രകാശപൂരിതമാക്കി.' ഇന്ന്, സാറാ അർജുൻ അംഗീകാരം നേടുന്നത് തുടരുമ്പോൾ, അവളുടെ വിജയം കാണുന്നത് വളരെ സംതൃപ്തി നൽകുന്നതായി രാജ് പറയുന്നു. 'ആ മകൾ ലോകത്ത് തന്റെ വെളിച്ചം പരത്തുമ്പോൾ, അവൾ ആ പ്രകാശം എന്നിലേക്കും പങ്കിടുന്നു. മകൾ അച്ഛന്റെ കൈ പിടിച്ച് മുന്നോട്ട് പോകുമെന്ന് ആളുകൾ പറയും. എന്നാൽ എന്റെ മകളുടെ കൈ പിടിച്ചാണ് ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയത്. എന്റെ ജീവിതത്തിലെ ആ തിളക്കത്തെ സാറ എന്നാണ് വിളിക്കുന്നത്.' ധുരന്ധറിൽ അഭിനയിച്ചതോടെ സാറയുടെ കരിയറിന്റെ വളർച്ചയെ നോക്കികണ്ട പിതാവ് രാജ് അർജുൻ വളരെ വൈകാരികമായാണ് മുമ്പും അതേക്കുറിച്ച് പ്രതികരിച്ചിരുന്നത്. ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് തുടങ്ങിയവർ അഭിനയിച്ച ധുരന്ധറിന്റെ രണ്ടാം ഭാഗം മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. Content Highlights: Raj Arjun credits his daughter Sara Arjun for his career breakthroughs., The emotional bond between father and daughter during Raj's struggling years., Sara Arjun's role in securing her father's career-defining role in Secret Superstar., Raj Arjun's reflection on his daughter's growth and professional success. Published: 19 Mar 2026, 08:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവൾ ‘ധുരന്ധറി’നെപ്പോലെ എന്നെ കെയർചെയ്തു; മകളെക്കുറിച്ച് വൈക… | Boolokam