ആവശ്യത്തിന് ഭക്ഷണം കിട്ടാതെ യുഎസ് നാവികർ; നടുക്കടലിൽ ഭക്ഷ്യക്ഷാമമെന്ന് റിപ്പോർട്ട്

ആവശ്യത്തിന് ഭക്ഷണം കിട്ടാതെ യുഎസ് നാവികർ; നടുക്കടലിൽ ഭക്ഷ്യക്ഷാമമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരേ യുദ്ധത്തിനിറങ്ങിയ അമേരിക്കൻ സൈനികർ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഗുണനിലവാരമില്ലാത്തതും പിരിമതവുമായ ഭക്ഷണമാണ് ഇറാനെ വളഞ്ഞിരിക്കുന്ന യുഎസ് യുദ്ധക്കപ്പലിലെ ജീവനക്കാർക്ക് നൽകുന്നതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് യുഎസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. To advertise here, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ കപ്പലുകളിലെ സൈനികർ പങ്കുവെച്ച ചിത്രങ്ങളടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും യുദ്ധക്കപ്പലിൽ നിന്നുള്ളതെന്ന് വ്യക്തമാക്കുന്ന ഗുണനിലവാരമില്ലാത്തതും പരിമിതവുമായ ഭക്ഷണത്തിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. വളരെ കുറച്ച് ഭക്ഷണം മാത്രമേ പുറത്തുവന്ന ചിത്രങ്ങളിൽ ഉള്ളൂ. ഒരു ചെറിയ സ്കൂപ്പ് മാംസം പൊടിച്ചതും മടക്കിയ ടോർട്ടില്ലയുമടങ്ങുന്ന ലഞ്ച് ട്രേ ആണ് ചിത്രത്തിൽ. ഒരുപിടി വേവിച്ച കാരറ്റ്, ഉണങ്ങിയ ഇറച്ചി പാറ്റി, മാംസത്തിന്റെ ഒരു സ്ലാം എന്നിവയടങ്ങുന്ന യുഎസ്എസ് എബ്രഹാം ലിങ്കണിൽ നിന്നുള്ള ഡിന്നർ പ്ലേറ്റിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. പ്ലേറ്റിന്റെ ബാക്കിയുള്ള അറകൾ ശൂന്യമാണെന്നും ചിത്രത്തിൽ നിന്ന് മനസ്സിലാകാം. ഡിപ്ലോയ്മെന്റ് ആയതിനാൽ ചുരുങ്ങിയ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് കപ്പലിലെ ജീവനക്കാർ കുടുംബാംഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. വളരെ കുറവ് ഭക്ഷണമാണ് ലഭിക്കുന്നതെന്നും പങ്കുവെച്ചാണ് കഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 'അവശ്യത്തിന് പോലും ലഭിക്കുന്നില്ല, കിട്ടുന്നതാണേൽ രുചിപോലുമില്ല.. എല്ലായ്പ്പോഴും അവർ പട്ടിണിയിലാണ്...'- യുഎസ്എസ് എബ്രഹാം ലിങ്കണിൽ ജോലി ചെയ്യുന്ന സൈനികന് പരിചരണ പാക്കേജ് അയച്ചുകൊണ്ടിരുന്ന വെസ്റ്റ് വിർജീനിയൻ പാസ്റ്ററായ കാരെൻ എർസ്കൈൻ വാലന്റൈനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഹൃദയം തകർക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കപ്പലിൽ ഉണ്ടായ കോഫി മെഷീൻ തകരാറിലായി. അതോടെ കാപ്പികുടിക്കുന്നത് നിർത്തിയതായി യുഎസ്എസ് ട്രിപ്പോളിയിൽ മറൈൻ ജീവനക്കാരിയായ ഡാൻ എഫ് പറഞ്ഞതായി പിതാവിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇറാനെതിരായ യുദ്ധത്തിൽ പങ്കെടുക്കാനായാണ് യുഎസ്എസ് ട്രിപ്പോളിയും യുഎസ്എസ് എബ്രഹാം ലിങ്കണും അടക്കമുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. നാവികരും മറീനുകളുമായി 3500പരം ആളുകൾ യുദ്ധക്കപ്പലുകളിൽ ഉണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഇറാന്റെ തുറമുഖങ്ങളിൽ നിന്നു വരുന്ന കപ്പലുകളെ ഉപരോധിക്കലാണ് ഇവരുടെ പ്രധാന ചുമതല. കപ്പലുകളിൽ സേവനം ചെയ്യുന്നവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും വ്യക്തിഗത സാധനങ്ങളും കുടുംബം അയച്ചുകൊടുക്കുന്നുണ്ടെങ്കിലും പലതും ഇവരുടെ അടുക്കലേക്ക് എത്തുന്നില്ലെന്ന പരാതികളുമുണ്ട്. മേഖലയിൽ സംഘർഷം മൂലം വ്യോമഗതാഗതം പലയിടത്തും താറുമാറായത് യുഎസ് പോസ്റ്റൽ സർവീസിനേയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ച എങ്ങുമെത്താതായതോടെ കടലിൽ വിന്യസിച്ചിരിക്കുന്ന സൈനികരും പ്രതിസന്ധിയിലായിരിക്കുകയാണ്. പെട്ടെന്ന് തന്നെ സംഘർഷം അവസാനിക്കുമെന്ന് കരുതിയിരുന്നിടത്ത് നിന്നാണ് യുദ്ധം നീണ്ടു പോകുന്നത്. Content Highlights: US naval personnel on warships face critical food shortages in 2026., Reports confirm low-quality and insufficient rations on USS Tripoli and USS Abraham Lincoln., Logistical challenges and disrupted postal services hinder family care packages., Prolonged conflict with Iran exacerbates supply chain instability for 3,500+ deployed troops. Published: 17 Apr 2026, 04:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവശ്യത്തിന് ഭക്ഷണം കിട്ടാതെ യുഎസ് നാവികർ; നടുക്കടലിൽ ഭക്ഷ്യ… | Boolokam