കൊൽക്കത്ത: ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) ഓഫീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി ഇടപെട്ട സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. To advertise here, മുഖ്യമന്ത്രിയുടെ ഇത്തരം ഇടപെടലുകൾ ‘അത്ര സുഖകരമല്ലെന്ന്’ ജസ്റ്റിസ് പങ്കജ് മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുമ്പോൾ അവർക്ക് നിയമപരമായ പരിഹാരങ്ങൾ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം കേന്ദ്ര ഏജൻസികൾക്ക് സുപ്രീം കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന ബംഗാൾ സർക്കാരിന്റെ വാദത്തിനുള്ള മറുപടിയായാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ഇ.ഡി എന്നത് ഒരു സ്വതന്ത്ര നിയമപരമായ സ്ഥാപനമല്ലെന്നും മറിച്ച് കേന്ദ്ര സർക്കാരിന്റെ ഒരു വകുപ്പ് മാത്രമാണെന്നും പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശ്യാം ദിവാൻ വാദിച്ചു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടാത്ത സാഹചര്യത്തിൽ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജി നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഇ.ഡിയുടെ നീക്കങ്ങളെ എതിർത്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സി.ബി.ഐയോട് ആവശ്യപ്പെട്ടുകൊണ്ട് റിട്ട് ഹർജി ഫയൽ ചെയ്യാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. കഴിഞ്ഞ ജനുവരി എട്ടിന് ഐ-പാക് ഡയറക്ടർ പ്രതീക് ജെയിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നപ്പോഴാണ് മമത ബാനർജി അവിടെ എത്തിയത്. മുഖ്യമന്ത്രി റെയ്ഡിനിടെ അതിക്രമിച്ചു കയറി അന്വേഷണം തടസ്സപ്പെടുത്തിയെന്നും സുപ്രധാന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ കൊണ്ടുപോയെന്നുമായിരുന്നു കേന്ദ്ര ഏജൻസിയുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങളെല്ലാം മമത തള്ളിയിരുന്നു. Content Highlights: Supreme Court criticizes CM Mamata Banerjee for obstructing ED officials during I-PAC raids., Court emphasizes that central agencies have the right to legal recourse., West Bengal government challenges ED's status as a 'juristic entity' under Article 32., Defense argues that ED actions threaten federal checks and balances., ED claims critical evidence was removed during the political intervention. Published: 18 Mar 2026, 09:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇഡി റെയ്ഡിൽ മമത ബാനർജി ഇടപെട്ട സംഭവം; നടപടി തടസപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി
M
MathrubhumiSource Link
about 2 months ago