ജനീവ: ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിനായി ഐക്യരാഷ്ട്രസഭ (UN)തയ്യാറെടുക്കുകയാണെന്ന് സംഘടനയുമായി ബന്ധമുള്ള നയതന്ത്രജ്ഞന്‍റെ അവകാശവാദം. ഇക്കാര്യമുന്നയിച്ച് തന്‍റെ പദവിയിൽനിന്ന് ഇദ്ദേഹംരാജി വെയ്ക്കുകയും ചെയ്തു. ഈ ആരോപണം സ്ഥിരീകരിക്കപ്പെടുകയോ ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടാകുകയോ ചെയ്തിട്ടില്ല. To advertise here, ഐക്യരാഷ്ട്രസഭയിലെ പാട്രിയോട്ടിക് വിഷൻ ഓർഗനൈസേഷന്റെ (PVA) പ്രധാന പ്രതിനിധിയായിരുന്ന മുഹമ്മദ് സഫ, തന്റെ ആശങ്കകൾ വിശദീകരിക്കുന്ന ഒരു കത്തിനൊടൊപ്പം എക്സിലെ ഒരു പോസ്റ്റിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. പിവിഎയ്ക്ക് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലുമായി (ECOSOC) പ്രത്യേക കൂടിയാലോചനാ പദവിയുണ്ട്, 2013 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലുൾപ്പെടെ ഒരു ദശാബ്ദത്തിലേറെയായി ഈ സംഘടനയുമായി സഫ ബന്ധപ്പെട്ടിരിക്കുന്നു. 2016 ൽ, ഐക്യരാഷ്ട്രസഭയിലേക്ക് സ്ഥിരം പ്രതിനിധിയായി അദ്ദേഹത്തെ നാമനിർദേശം ചെയ്തു. സഫ ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനോ സ്ഥാപനത്തിൻ്റെ പ്രധാന ഘടനയിലുള്ള നയരൂപകർത്താവോ ആയിരുന്നില്ല. ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ഒരു ശക്തമായ ലോബിയുടെ സ്വാധീനത്തിലാണെന്നും വിനാശകരമായ ഫലങ്ങൾക്കിടയാക്കുന്ന തീരുമാനങ്ങളിലേക്ക് നയിക്കുമെന്നും സഫ തൻ്റെ പ്രസ്താവനയിൽ ആരോപിച്ചു. “ഐക്യരാഷ്ട്രസഭ ഇറാനിൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനാൽ ആളുകൾ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നില്ല, മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യത്തിൻ്റെ ഭാഗമാകാനോ സാക്ഷിയാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല", സഫ കുറിച്ചു. വളരെ ആലോചിച്ച ശേഷമാണ് താൻ രാജി വെക്കാൻ തീരുമാനിച്ചതെന്നും മനുഷ്യരാശിക്ക് എതിരായ കുറ്റമായി കണക്കാക്കപ്പെടുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ തനിക്ക് തൻ്റെ പദവിയിൽ തുടരാൻ കഴിയില്ലെന്നും സഫ പോസ്റ്റിൽ പറയുന്നു. എതിർശബ്ദം ഉയർത്തിയതിനെത്തുടർന്ന്, പ്രത്യേകിച്ച് 2023 ഒക്ടോബറിലെ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തെയും അതിനെത്തുടർന്നുള്ള യുദ്ധത്തെയും തുടർന്നുള്ള വിമർശനം മൂലം സെൻസർഷിപ്പ്, ഭീഷണികൾ എന്നിവ നേരിട്ടതായി സഫ ആരോപിച്ചു. ചില ഐക്യരാഷ്ട്ര ഉദ്യോഗസ്ഥർ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾക്ക് ചില രാജ്യങ്ങളെ ഉത്തരവാദികളാക്കുന്നതിൽ നിന്ന് വിട്ടുനിന്നതായും താൻ ആശങ്കകൾ ഉയർത്തിയതിന് പാർശ്വവൽക്കരിക്കപ്പെട്ടതായും സഫ അവകാശപ്പെട്ടു. 2023 മുതൽ രാജിക്കാര്യം പരിഗണിച്ചുവരികയാണെന്നും സഫ പറഞ്ഞു. Content Highlights: UN-affiliated diplomat Mohammad Safa resigns citing concerns over potential nuclear conflict in Iran., Safa claims UN officials are under the influence of powerful lobbies pushing for destructive decisions., The diplomat alleges censorship and threats following his criticism of international policy., Safa asserts that he left his career to expose these plans before it is too late. Published: 31 Mar 2026, 01:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാനെതിരെ ആണവായുധപ്രയോഗത്തിന് UN അവസരം ഒരുക്കുന്നതായി നയതന്ത്രജ്ഞന്റെ അവകാശവാദം, സ്ഥിരീകരണമില്ല
M
MathrubhumiSource Link
about 1 month ago