ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടന്ന അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾക്ക് ശേഷം മടങ്ങിയ ഇറാനിയൻ പ്രതിനിധി സംഘത്തിന് പാകിസ്താൻ വ്യോമസേന സുരക്ഷാ അകമ്പടി നൽകിയതായി റിപ്പോർട്ട്. പാക് വ്യോമസേനയുടെ ജെ-10 യുദ്ധവിമാനങ്ങളും ഒരു എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും സുരക്ഷാ ദൗത്യത്തിൽ പങ്കെടുത്തതായാണ് വിവരം. To advertise here, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പാകിസ്താൻ കാവലൊരുക്കിയത്. ചർച്ചകൾ ഫലപ്രദമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന് ഇറാൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് സംഘത്തെ ഇറാനിയൻ അതിർത്തി വരെ എത്തിക്കേണ്ട ഉത്തരവാദിത്തം പാകിസ്താൻ ഏറ്റെടുക്കുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നയതന്ത്ര ബന്ധങ്ങൾ സജീവമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനുമായുള്ള സംഘർഷം ഉടൻ അവസാനിക്കുമെന്നും അടുത്ത ഘട്ട ചർച്ചകൾ ഈ വാരാന്ത്യത്തിൽ ഇസ്ലാമാബാദിൽ നടന്നേക്കുമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്. Content Highlights: Pakistan deployed J-10 fighter jets and AWACS to escort Iranian diplomats., The security measure was taken due to fears of potential Israeli strikes in 2026., High-level Iranian officials including Abbas Araghchi were protected., President Donald Trump signaled ongoing diplomatic efforts despite lack of immediate progress. Published: 17 Apr 2026, 07:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇസ്രയേൽ ആക്രമണഭീതി; ഇറാൻ പ്രതിനിധികളുടെ യാത്രയ്ക്ക് പാകിസ്താൻ അകമ്പടി നൽകിയതായി റിപ്പോർട്ട്
M
MathrubhumiSource Link
23 days ago