ഉത്സവാഘോഷത്തിനിടെ കാലിൽചവിട്ടി, നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

ഉത്സവാഘോഷത്തിനിടെ കാലിൽചവിട്ടി, നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

M
MathrubhumiSource Link
കൊട്ടിയം: ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലെ ഫ്ളോട്ടിനു മുൻപിൽ നൃത്തംചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19-കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ. മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസിനെ ശനിയാഴ്ച രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്. അക്രമികളെ ഒളിപ്പിച്ച യുവാവും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉൾപ്പെടെ ആറുപേരെയാണ് കൊട്ടിയം പോലീസ് അറസ്റ്റ്‌ ചെയ്തത്. To advertise here, കിഴവൂർ സ്വദേശികളായ ആദിത്യൻ (19), വിനു (26), പ്രിജിത്ത്, അഖിൽരാജ് (29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്; ശനിയാഴ്ച രാത്രി 8.30-ന് മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു അക്രമം. പ്രതികളുടെ വീടിനു സമീപത്തുകൂടി കെട്ടുകാഴ്ചകൾ കടന്നുപോകവേ ഫ്ലോട്ടിനു മുൻപിൽ നൃത്തം കളിക്കുകയായിരുന്ന തേജസ് അക്രമികളിൽ ഒരാളുടെ കാലിൽ അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിനു കാരണം. പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും ചേർന്ന് തേജസിനെ വളഞ്ഞിട്ടു മർദിക്കുകയും കൈവശം കരുതിയിരുന്ന കത്തികൊണ്ട് ആദിത്യൻ തേജസിന്റെ വയറ്റിലും ഇടുപ്പിലും മൂന്നുതവണ ആഞ്ഞുകുത്തുകയുമായിരുന്നു. സംഘത്തിലെ പ്രായപൂർത്തിയാകാത്ത ഒരാൾ തേജസിനെ കുത്തുന്നതിനായി പിടിച്ചുെവച്ചു കൊടുത്തതുകാരണം ഓടിമാറി രക്ഷപ്പെടാനുമായില്ല. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഒട്ടേറെ ബോക്സുകൾ ഘടിപ്പിച്ച ഫ്ലോട്ടിൽ എൽ.ഇ.ഡി. കളർ ലൈറ്റുകളും ഉണ്ടായിരുന്നതിനാൽ അക്രമവും തേജസിന്റെ നിലവിളിയും ആരും കേട്ടില്ല. അക്രമത്തിനുശേഷം സംഘം നിമിഷനേരംകൊണ്ട് കടന്നു. കെട്ടുകാഴ്ചകൾ കടന്നുപോയശേഷമാണ് റോഡിൽ രക്തംവാർന്നുകിടക്കുന്ന തേജസിനെ കൂട്ടുകാർ കണ്ടത്. ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും വാഹനങ്ങൾ നിർത്തിയില്ല. ഏറെക്കഴിഞ്ഞ് അതുവഴി ഐസ് കൊണ്ടുവന്ന പിക്കപ്പ് ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും 11.30-ഓടെ തേജസ് മരിച്ചു. രാത്രിതന്നെ പോലീസ് പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ചാത്തന്നൂർ എ.സി.പി. അനുരൂപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്.ഐ. കെ. സൗരവ്, സി.പി.ഒ. ഹരീഷ്, ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെടെയുള്ള വൻ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അക്രമിസംഘം പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നാലരയോടെ വെളിച്ചിക്കാലയിലെ അഖിൽരാജിന്റെ വീട്ടിൽനിന്ന്‌ അഞ്ചുപേരെ പിടികൂടി. പ്രതികൾക്ക് അഭയം നൽകിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ മറ്റു നാലു പ്രതികളെയും റിമാൻഡ്‌ ചെയ്തു. പ്രതികളിൽ ഒരാളായ വിനു എൻ.ഡി.പി.എസ്. കേസിൽ നേരത്തേയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. Content Highlights: 19-year-old Tejas killed after a minor argument over stepping on a foot. Incident occurred during a temple festival procession in Kizhavoor. Six suspects, including two minors, arrested by Kottiyam police. The main accused has a criminal history involving NDPS cases. Police acted swiftly to track suspects within hours of the crime. Published: 30 Mar 2026, 09:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉത്സവാഘോഷത്തിനിടെ കാലിൽചവിട്ടി, നടുറോഡിൽ 19-കാരനെ കുത്തിക്ക… | Boolokam