എല്ലാം എ.ഐ നിയന്ത്രിതം, കൊലയാളി ഡ്രോണുകൾ, കരസേന അപ്രസക്തം; മൂന്നാം ലോകയുദ്ധം എത്തിയോ?

എല്ലാം എ.ഐ നിയന്ത്രിതം, കൊലയാളി ഡ്രോണുകൾ, കരസേന അപ്രസക്തം; മൂന്നാം ലോകയുദ്ധം എത്തിയോ?

2022 -നും 2026-നും ഇടയിലുള്ള ആഗോള സാഹചര്യം യുദ്ധമുറകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പരമ്പരാഗതമായ സൈനിക ശക്തിയേക്കാൾ സാങ്കേതിക മേധാവിത്വത്തിനും തീരുമാനങ്ങൾ എടുക്കുന്നതിലെ വേഗതയ്ക്കും മുൻഗണന നൽകുന്ന ഒരു പുതിയ യുദ്ധകാലഘട്ടത്തിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. എഐ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിക്കലും ആക്രമണം നടത്തലും യുദ്ധതന്ത്രങ്ങളുടെ ഭാഗമായി മാറി. എഐ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോണുകളുൾപ്പെടെയുള്ള ആയുധങ്ങൾ യുദ്ധക്കളത്തിലേക്കെത്തി. യുക്രൈൻ-റഷ്യ യുദ്ധം, ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം എന്നീ രണ്ട് പ്രധാന സംഭവങ്ങൾ ആധുനിക യുദ്ധക്കളത്തെ ഒരു ഡിജിറ്റൽ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നു. To advertise here, ഇതിനൊപ്പം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറും ആധുനിക യുദ്ധതന്ത്രങ്ങളിൽ രാജ്യത്തെ സൈനിക സംവിധാനങ്ങളും വേഗത്തിൽ ആഗോള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു എന്ന് തെളിയിച്ചു. ഉപഗ്രഹങ്ങളിൽനിന്നും നിരീക്ഷണ വിമാനങ്ങളിൽനിന്നുമുള്ള വിവരങ്ങൾ ക്രോഡീകരിച്ച് യുദ്ധസാഹചര്യത്തിൽ തീരുമാനമെടുക്കുന്ന തലത്തിലേക്ക് എഐ വളർന്നു എന്നതാണ് യുദ്ധതന്ത്രങ്ങളിലെ ഏറ്റവും വലിയ മാറ്റം. മനുഷ്യനെ യന്ത്രങ്ങൾ കൊല്ലുന്ന തീരുമാനമെടുക്കുന്ന തരത്തിലേത്ത് കാര്യങ്ങളെത്തി. ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് പതിയെ അടുക്കുകയാണോ എന്ന് പോലും തോന്നിക്കുന്ന സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് യുക്രൈൻ- റഷ്യ യുദ്ധവും ഇറാൻ- യുഎസ്- ഇസ്രയേൽ യുദ്ധവും സൂചിപ്പിക്കുന്നത്. ഇവയുടെ കെടുതിയിൽനിന്ന് ഒരുരാജ്യവും മോചിതരല്ല എന്നതാണ് പ്രത്യേകത. പ്രത്യേകിച്ച് ഏഷ്യൻ- യൂറോപ്യൻ രാജ്യങ്ങൾ ഒട്ടേറെ പ്രതിസന്ധികളേയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. യുദ്ധതന്ത്രങ്ങൾ മാറിയപ്പോൾ സംഭവിക്കുന്നതെന്തെന്ന് പരിശോധിക്കാം. യുക്രൈന്റെ യുദ്ധതന്ത്രങ്ങളും നേട്ടങ്ങളും യുക്രൈനിലെ യുദ്ധം ഒരു ഭൂപ്രദേശത്തിന് വേണ്ടിയുള്ള പോരാട്ടം എന്നതിലുപരി സാങ്കേതിക നവീകരണങ്ങളുടെ ഒരു മത്സരമായി മാറിയിരിക്കുകയാണ്. പരമ്പരാഗതമായ ടാങ്കുകളും കവചിത വാഹനങ്ങളും ഡ്രോണുകളുടെ നിരന്തരമായ നിരീക്ഷണത്തിന് മുന്നിൽ നിസ്സഹായരാകുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. 2025-ഓടെ, യുക്രൈനിലെ യുദ്ധക്കളത്തിൽ 80% മുതൽ 85% വരെയുള്ള ആക്രമണങ്ങളും ഡ്രോണുകൾ വഴിയാണ് നടക്കുന്നത്. ഇത് യുദ്ധതന്ത്രങ്ങളെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തിൽ അടിസ്ഥാനപരമായ നിരീക്ഷണ സംവിധാനങ്ങളായിരുന്ന ഡ്രോണുകൾ, ഇപ്പോൾ യുദ്ധത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു. ഇറാൻ നിർമ്മിത ഷഹീദ്‌ ഡ്രോണുകൾ റഷ്യൻ സൈന്യം വ്യാപകമായി ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഏകദേശം 35,000 ഡോളർ മാത്രം വിലയുള്ള ഈ ഡ്രോണുകൾ, ദശലക്ഷക്കണക്കിന് ഡോളർ വിലയുള്ള ഇസ്‌കന്ദർ മിസൈലുകൾക്ക് പകരമായി ഉപയോഗിക്കപ്പെടുന്നു. കുറഞ്ഞ ചെലവിൽ ശത്രുവിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കാനും അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തളർത്താനും ഷഹീദ്‌ ഡ്രോണുകൾക്ക് സാധിക്കുന്നു. യുക്രൈൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫസ്റ്റ്-പേഴ്‌സൺ വ്യൂ (FPV) ഡ്രോണുകൾ കുറഞ്ഞ ചെലവിൽ കൃത്യമായ ആക്രമണം നടത്താൻ സഹായിക്കുന്നു. ഈ ഡ്രോണുകൾ ടാങ്കുകളുടെ ദുർബലമായ ഭാഗങ്ങളിൽ പോലും കൃത്യമായി ഇടിച്ചിറങ്ങി ആക്രമണം നടത്താൻ പ്രാപ്തമാണ്. കൂടാതെ, ശത്രുവിന്റെ ഒളിത്താവളങ്ങളിൽ തെർമൈറ്റ് ഉപയോഗിച്ച് തീകൊളുത്തുന്ന 'ഡ്രാഗൺ ഡ്രോണുകൾ' യുദ്ധക്കളത്തിൽ റഷ്യൻ സൈന്യത്തിൽ ഭീതി പടർത്തുന്നവയാണ്. അത്യധികമായ ചൂട്‌ പുറത്തുവിടുന്നതിനാൽ തെർമൈറ്റ് ഉപയോഗിച്ചുള്ള ആക്രമണം സൈനികരുടെ അസ്ഥികളിലേക്ക്‌ പോലുമെത്തുന്ന പൊള്ളലിന് കാരണമാകും. പ്രതീകാത്മക ചിത്രം ഡ്രോണുകളുടെ വ്യാപനം ഇലക്ട്രോണിക് യുദ്ധമുറകളിൽ (EW) വൻമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജാമിംഗ് സംവിധാനങ്ങളെ മറികടക്കാൻ ഇരുപക്ഷവും പുതിയ വിദ്യകൾ പ്രയോഗിക്കുന്നു. റഷ്യ വികസിപ്പിച്ചെടുത്ത 'പോക്രോവ' (Pokrova) എന്ന ഇ.ഡബ്ല്യു. സിസ്റ്റം ഡ്രോണുകളുടെ ജിപിഎസ് സിഗ്‌നലുകളെ വഴിതെറ്റിക്കാൻ സഹായിക്കുന്നു. ഇതിനെ മറികടക്കാൻ ഫൈബർ-ഒപ്റ്റിക് കേബിളുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഡ്രോണുകളെ യുക്രൈൻ രംഗത്തിറക്കി. ഇത്തരം ഡ്രോണുകളെ ജാമിംഗ് വഴി തടയാൻ സാധിക്കില്ല. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്വയം ലക്ഷ്യം കണ്ടെത്തി ആക്രമിക്കുന്ന ഡ്രോണുകളും യുദ്ധക്കളത്തിൽ സജീവമായി. യുക്രൈനിലെ സൈനികർക്കായി സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് സംവിധാനം വലിയ തോതിൽ ആശയവിനിമയ സഹായം നൽകിയിരുന്നു. എന്നാൽ 2026-ഓടെ റഷ്യൻ സൈന്യവും ഡ്രോണുകളിൽ ഉപഗ്രഹ ഗതിനിർണയ സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയത് യുദ്ധത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തി. ഇത് ഡ്രോണുകളുടെ പ്രവർത്തന പരിധി വർദ്ധിപ്പിക്കാൻ അവരെ സഹായിച്ചു. യുക്രൈൻ യുദ്ധം നൽകിയ ഏറ്റവും വലിയ പാഠം, ശക്തമായ ഒരു കപ്പൽപ്പട ഇല്ലാതെ തന്നെ കടലിൽ മേധാവിത്വം നേടാം എന്നതാണ്. സ്വന്തമായി  നാവികസേന പോലുമില്ലാത്ത യുക്രൈൻ, മഗുര വി5 (Magura V5), സീ ബേബി (Sea Baby) തുടങ്ങിയ കടൽ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യയുടെ കരിങ്കടലിലെ കപ്പൽപ്പടയെ (Black Sea Fleet) മുട്ടുകുത്തിച്ചു. 2025 മെയ് മാസത്തിൽ കടൽ ഡ്രോണുകളിൽ മിസൈലുകൾ ഘടിപ്പിച്ച് റഷ്യൻ സുഖോയ് എസ്.യു-30 യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടത് നാവിക യുദ്ധചരിത്രത്തിലെ തന്നെ അവിശ്വസനീയമായ നേട്ടമായാണ് കണക്കാക്കുന്നത്. പത്തു കപ്പലുകളെങ്കിലും തകർക്കപ്പെട്ടതോടെ റഷ്യൻ കപ്പലുകൾക്ക് ക്രിമിയയിൽനിന്ന് 600 കിലോ മീറ്റർ അകലെയുള്ള സുരക്ഷിത തുറമുഖങ്ങളിലേക്ക് പിൻവാങ്ങേണ്ടി വന്നു. ഡ്രോൺ തരം ഏകദേശ വില( ഡോളറിൽ) പ്രധാന ദൗത്യം യുദ്ധക്കളത്തിലെ സ്വാധീനം FPV ഡ്രോൺ $500 കൃത്യമായ ആക്രമണം 80-85% ലക്ഷ്യങ്ങളെയും വിജയകരമായി തകർക്കുന്നു. കുറഞ്ഞ ചിലവിൽ ഉയർന്ന നാശനഷ്ടം വരുത്താൻ സാധിക്കുന്നു. ഷാഹേദ്-136 $35,000 സാച്ചുറേഷൻ ആക്രമണം ഒരേസമയം ധാരാളം ഡ്രോണുകൾ അയച്ച് ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ (Air Defense) തളർത്തുന്നു. മഗുര V5 (കടൽ ഡ്രോൺ) $221,000 നാവിക ആക്രമണം സമുദ്ര ഉപരിതലത്തിലൂടെ സഞ്ചരിച്ച് കപ്പലുകളെ ആക്രമിക്കുന്നു. റഷ്യൻ കപ്പലുകളെ പിന്തിരിപ്പിക്കാൻ ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്. ഗെർബെറ (ഡെക്കോയ്) വളരെ കുറവ് ശ്രദ്ധ തിരിക്കുക റഡാറുകളെയും വ്യോമ പ്രതിരോധത്തെയും തെറ്റിദ്ധരിപ്പിച്ച്, യഥാർത്ഥ ആക്രമണ ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്നു. വർഷങ്ങളായി തുടരുന്ന യുദ്ധത്തിനിടയിലും യുക്രൈൻ കൈവരിച്ച നേട്ടങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. കേവലം സഹായം കൈപ്പറ്റുന്ന ഒരു രാജ്യം എന്നതിലുപരി, യുദ്ധ സാങ്കേതികവിദ്യയുടെ പ്രഭവകേന്ദ്രമായി യുക്രൈൻ മാറി. തദ്ദേശീയമായി വികസിപ്പിച്ച 'ബ്രേവ് 1' (Brave1) എന്ന പ്ലാറ്റ്ഫോമിലൂടെ 1,500-ലധികം മിലിട്ടറി-ടെക് സ്റ്റാർട്ടപ്പുകളെ സൈന്യവുമായി ബന്ധിപ്പിച്ചു. ഇതിലൂടെ ഡ്രോൺ നിർമ്മാണത്തിനുള്ള വിദേശ ആശ്രിതത്വം 2022-ലെ 54 ശതമാനത്തിൽ നിന്ന് 2025-ഓടെ 18 ശതമാനമായി കുറയ്ക്കാൻ അവർക്ക് സാധിച്ചു. യുദ്ധക്കളത്തിലെ ആവശ്യങ്ങൾക്കനുസരിച്ച് സോഫ്റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യുന്ന രീതിയാണ് അവർ സ്വീകരിക്കുന്നത്. ലോകത്തിലാദ്യമായി ഡ്രോണുകൾക്കായി മാത്രം ഒരു പ്രത്യേക സൈനിക വിഭാഗം രൂപീകരിച്ചു. കപ്പലുകളില്ലാതെ തന്നെ റഷ്യൻ കപ്പലുകളെ തുരത്തി ധാന്യ കയറ്റുമതി പുനരാരംഭിച്ചു. അതിർത്തിയിൽനിന്ന് നൂറുകണക്കിന് കിലോ മീറ്റർ ഉള്ളിലുള്ള റഷ്യൻ എണ്ണ ശുദ്ധീകരണശാലകളും സൈനിക കേന്ദ്രങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് തകർത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 2,50,000 റഷ്യൻ സൈനികരെ തിരിച്ചറിയുകയും അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഈ മുന്നേറ്റം യുദ്ധത്തിൽ റഷ്യയുടെ മേധാവിത്വം തകർക്കുന്നതിന് കാരണമായി. നാലു വർഷമായി എന്നും ആക്രമണങ്ങൾ നേരിടുന്ന രാജ്യമാണ് ഇന്ന് യുക്രൈൻ. എന്നിട്ടും അവർ പിടിച്ചുനിൽക്കുന്നുവെന്നത് വലിയ അത്ഭുതം തന്നെയാണ്. യുക്രൈൻ- റഷ്യ യുദ്ധമാണ് ഒരുതരത്തിൽ പറഞ്ഞാൽ വളരെ സാവധാനത്തിൽ നടന്നിരുന്ന യുദ്ധമേഖലയിലെ മാറ്റങ്ങൾ വളരെ വേഗത്തിലാകുന്നതിന് കാരണമായത്. നിലവിൽ നടക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ 'അൽഗോരിതമിക് യുദ്ധം' (Algorithmic Warfare) ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ലക്ഷ്യങ്ങൾ കണ്ടെത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന രീതി ഈ യുദ്ധത്തിലാണ് ആദ്യമായി വലിയ തോതിൽ പരീക്ഷിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യം വികസിപ്പിച്ചെടുത്ത എഐ സംവിധാനങ്ങളായ 'ഗോസ്പൽ', 'ലാവെൻഡർ' എന്നിവ യുദ്ധത്തിന്റെ വേഗത വർദ്ധിപ്പിച്ചു. ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ഇന്റർനെറ്റ് ഡാറ്റ എന്നിവ വിശകലനം ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലക്ഷ്യങ്ങൾ കണ്ടെത്താൻ ഗോസ്പലിന് സാധിക്കുന്നു. മുൻകാലങ്ങളിൽ ഒരു വർഷം കൊണ്ട് സൈന്യം കണ്ടെത്തിയിരുന്ന 50 ലക്ഷ്യങ്ങളുടെ സ്ഥാനത്ത്, ഇപ്പോൾ പ്രതിദിനം നൂറിലധികം ലക്ഷ്യങ്ങൾ എഐ വഴി കണ്ടെത്തുന്നു. ഇത് സൈനിക ഉദ്യോഗസ്ഥർക്ക് ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലെ സങ്കീർണ്ണത കുറച്ചെങ്കിലും, സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനെക്കുറിച്ചുള്ള ധാർമ്മിക ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്. ഇറാൻ മിസൈലുകളെ പ്രതിരോധിക്കുന്ന അയൺ ഡോം | Photo: AP വ്യോമ പ്രതിരോധത്തിലെ സാമ്പത്തികശാസ്ത്രം ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ഇസ്രയേൽ 'അയൺ ഡോം' (Iron Dome), 'ഡേവിഡ്‌സ് സ്ലിംഗ്' (David's Sling) എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് 90 ശതമാനത്തിലധികം വിജയകരമായി നേരിട്ടു. എന്നാൽ, ഇതിലെ സാമ്പത്തിക വെല്ലുവിളി വളരെ വലുതാണ്. ഏതാനും ആയിരം ഡോളറുകൾ മാത്രം വിലയുള്ള ഇറാന്റെ ഡ്രോണുകളെ തകർക്കാൻ ഇസ്രയേൽ ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ഡോളർ വിലയുള്ള ഇന്റർസെപ്റ്റർ മിസൈലുകളാണ്. ഇതിന് പരിഹാരമായി 2025-ൽ ഇസ്രയേൽ 'അയൺ ബീം' (Iron Beam) എന്ന ലേസർ പ്രതിരോധ സംവിധാനം പ്രവർത്തനസജ്ജമാക്കി. ലേസർ ഉപയോഗിച്ച് ഒരു ഡ്രോണിനെ തകർക്കാൻ വെറും രണ്ട് ഡോളറിൽ താഴെ മാത്രമേ ചിലവാകൂ. പ്രതിരോധ സംവിധാനം പ്രധാന ലക്ഷ്യം ചിലവ് (ഒരു ഷൂട്ടിന്) പ്രത്യേകതകൾ അയൺ ഡോം (Iron Dome) റോക്കറ്റുകൾ, ഡ്രോണുകൾ $40,000 - $50,000 90% വിജയശതമാനം; കുറഞ്ഞ ദൂരപരിധിയിലുള്ളവയെ തടയുന്നു. അയൺ ബീം (Iron Beam) ഡ്രോണുകൾ, മിസൈലുകൾ ~$2.00 (വൈദ്യുതി മാത്രം) ലേസർ സാങ്കേതികവിദ്യ; വളരെ കുറഞ്ഞ ചിലവ്. ആരോ-3 (Arrow-3) ബാലിസ്റ്റിക് മിസൈലുകൾ $3,000,000+ (3 മില്യൺ ഡോളറിൽ കൂടുതൽ) അന്തരീക്ഷത്തിന് പുറത്ത് വെച്ച് ശത്രു മിസൈലുകളെ തകർക്കുന്നു. പാട്രിയറ്റ് / THAAD ലോംഗ് റേഞ്ച് മിസൈലുകൾ ദശലക്ഷക്കണക്കിന് ഡോളർ യുഎസ് പിന്തുണയോടെ പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനം. 2026 ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ ‘എപ്പിക് ഫ്യൂറി’ ഇറാന്റെ പ്രതിരോധ മേഖലയെ വലിയ തോതിൽ തകർത്തു. ഇറാന്റെ ആണവനിലയങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചുള്ള ഈ നീക്കം 12 ദിവസം നീണ്ടുനിന്നു. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയെ വധിച്ചതും സൈനിക നേതൃത്വത്തെ തകർത്തതും മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിച്ചു. ഇതിന് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചത് ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലച്ചു. ഈ പ്രതിലന്ധി ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. സ മാധാന ചർച്ചകൾ നടക്കുന്നുവെങ്കിലും യുദ്ധം ഉടനെ അവസാനിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, യുദ്ധം തുടരാൻ ഇരുഭാഗത്തുമുള്ളവർക്കും താത്പര്യമില്ലാത്തതിനാൽ താത്കാലിക വെടിനിർത്തൽ നിലവിൽ വന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും അവിശ്വാസം നിലനിൽക്കുന്നത് ശാശ്വത സമാധാനത്തിന് വിലങ്ങുതടിയാകും. ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ യുദ്ധപാഠങ്ങൾ 2025 മെയ് മാസത്തിൽ കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഭീകര ക്യാമ്പുകളെ തകർക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വ്യോമസേനയും കരസേനയും സംയുക്തമായി നടത്തിയ ഈ നീക്കം ഇന്ത്യയുടെ സൈനിക തന്ത്രത്തിലെ തന്ത്രപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. റഫാൽ, സുഖോയ്-30 യുദ്ധവിമാനങ്ങൾക്കൊപ്പം ഹാരോപ്പ് (Harop), സ്‌കൈ സ്‌ട്രൈക്കർ (SkyStriker) തുടങ്ങിയ ഡ്രോണുകളും ഇന്ത്യ ആദ്യമായി ഉപയോഗിച്ചു. ഈ സംഘർഷം ഇന്ത്യയുടെ ചില പോരായ്മകളും തുറന്നുകാട്ടിയിട്ടുണ്ട്. വിവിധ സൈനിക വിഭാഗങ്ങൾക്കിടയിലുള്ള ആശയവിനിമയത്തിൽ പോരായ്മകളുണ്ടെന്ന് ഈ സംഘർഷം ഇന്ത്യയെ പഠിപ്പിച്ചു. സെൻസറുകളും മിസൈലുകളും തമ്മിലുള്ള വേഗത്തിലുള്ള ഏകോപനം അനിവാര്യമാണെന്ന് ഇന്ത്യ മനസ്സിലാക്കിയത് ഈ സംഘർഷം നൽകിയ സുപ്രധാന പാഠമാണ്. ഇന്ത്യയുടെ ആക്രമണത്തിൽ തകർന്ന ഭൊലാരി എയർബേസിൽ നിന്നുള്ള ചിത്രം| Photo: AP പാകിസ്താൻ ഡ്രോണുകൾ ഇന്ത്യൻ വ്യോമപ്രതിരോധത്തിന് വലിയ വെല്ലുവിളി ഉയർത്താനായില്ലെങ്കിലും അതുയർത്തിയ സാമ്പത്തിക ബാധ്യത ഇന്ത്യയ്ക്ക് വലുതായിരുന്നു. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാനുള്ള ലേസർ സംവിധാനങ്ങളും മൈക്രോ മ്യൂണീഷനുകളും വേണ്ടതുണ്ടെന്ന ബോധ്യം ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങളിലേക്ക് തിരിയാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. ഈ രംഗത്ത് ഇന്ത്യ ഇന്ന് നിർണായക ശക്തിയാവുകയും ചെയ്തു. വിദേശ രാജ്യങ്ങളിൽനിന്നുള്ള ആയുധങ്ങളെ മാത്രം ആശ്രയിക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ അപകടകരമാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞതും ഈ സംഘർഷം നൽകിയ പ്രധാന പാഠമാണ്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾക്കൊപ്പം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയും സംഘർഷത്തിൽ ഉപയോഗിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ ആർമി 2026-നെ 'നെറ്റ്‌വർക്കിംഗ് ആൻഡ് ഡാറ്റാ സെൻട്രിസിറ്റി' വർഷമായി പ്രഖ്യാപിച്ചു. വിവരങ്ങൾ വേഗത്തിൽ കൈമാറാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവാണ് ഭാവിയിലെ യുദ്ധങ്ങളിൽ വിജയത്തെ നിർണ്ണയിക്കുക. ഇത് മനസിലാക്കി ഒരു ഭടൻ ശത്രുവിനെ കണ്ടാലുടൻ ആ വിവരം തത്സമയം ആർട്ടിലറിക്കും വ്യോമസേനയ്ക്കും ലഭ്യമാക്കുന്ന രീതി വികസിപ്പിക്കാനുള്ള പദ്ധതികൾ മുന്നേറുകയാണ്. കൂടാതെ, ചൈനയുമായുള്ള അതിർത്തിയിൽ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ (IBG) വിന്യസിക്കാൻ ഇന്ത്യ തീരുമാനിച്ചു. പെട്ടെന്ന് നീങ്ങാൻ സാധിക്കുന്ന, സ്വയംപര്യാപ്തമായ സൈനിക വിഭാഗങ്ങളാണ് ഐബിജികൾ. ഇവയ്ക്ക് 48 മണിക്കൂറിനുള്ളിൽ ആക്രമണം നടത്താൻ സാധിക്കും. ഒരു മൂന്നാം ലോകമഹായുദ്ധം നടക്കുകയാണോ? നിലവിലെ ആഗോള സാഹചര്യങ്ങൾ ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ എന്ന ചോദ്യം പ്രമുഖ അന്താരാഷ്ട്ര നിരീക്ഷകർക്കിടയിൽ സജീവമാണ്. ലോകം കൂടുതൽ അക്രമാസക്തവും അസ്ഥിരവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രൈനിലെ യുദ്ധം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. റഷ്യയ്ക്ക് ഇറാൻ ഡ്രോണുകൾ നൽകുന്നു, പകരം റഷ്യ ഇറാന് സാങ്കേതിക സഹായം നൽകുന്നു. ഇത് യുദ്ധങ്ങളെ പ്രാദേശിക തലത്തിൽനിന്ന് ആഗോള തലത്തിലേക്ക് മാറ്റുന്നു. ഐക്യരാഷ്ട്രസഭയെപ്പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രസക്തി നഷ്ടപ്പെടുകയും രാജ്യങ്ങൾ സ്വന്തം താല്പര്യങ്ങൾക്കായി യുദ്ധം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. 'പാക്‌സ് അമേരിക്കാന' (Pax Americana) എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ മേധാവിത്വമുള്ള ആഗോള കാലഘട്ടം അവസാനിച്ചതായി നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു. ആണവായുധങ്ങൾ നവീകരിക്കാനുള്ള ശ്രമങ്ങൾ റഷ്യയും ചൈനയും അമേരിക്കയും ഊർജ്ജിതമാക്കിയിരിക്കുന്നു. ചില വിദഗ്ധർ ഇതിനെ ഒരു ലോക മഹായുദ്ധമായി കാണുന്നില്ല. പകരം, ഇതൊരു 'മൾട്ടിഡൈമൻഷണൽ വാർ സിനാരിയോ' (Multidimensional War Scenario) ആണെന്ന് അവർ വാദിക്കുന്നു. നേരിട്ടുള്ള യുദ്ധത്തേക്കാൾ സൈബർ ആക്രമണങ്ങൾക്കും ഇക്കണോമിക് വാർഫെയറിനും (Economic Warfare) ആണ് മുൻഗണന. ചൈന തായ്‌വാനെ ആക്രമിക്കുന്നത് പോലുള്ള വലിയൊരു സംഭവം ഉണ്ടാകാത്തിടത്തോളം ഇതിനെ ഒരു ലോക മഹായുദ്ധമായി വിളിക്കാൻ സാധിക്കില്ലെന്ന് പാട്രിക് വിന്ററെ പോലുള്ള നിരീക്ഷകർ പറയുന്നു. 2022 മുതൽ 2026 വരെയുള്ള കാലഘട്ടം യുദ്ധചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണ്. ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നെറ്റ്വർക്ക് സെൻട്രിസിറ്റി എന്നിവ യുദ്ധത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചു. യുക്രൈൻ അവരുടെ പരിമിതമായ വിഭവങ്ങൾ കൊണ്ട് റഷ്യയെ പ്രതിരോധിക്കുന്നത് ആധുനിക യുദ്ധതന്ത്രങ്ങളുടെ വിജയമാണ്. ഇറാൻ-ഇസ്രയേൽ സംഘർഷം എഐ ഉപയോഗിച്ചുള്ള യുദ്ധം എത്രത്തോളം മാരകമാകുമെന്ന് കാണിച്ചുതന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നേടിയ പാഠങ്ങൾ നമ്മുടെ സൈന്യത്തെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കും. ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്നത് തർക്കവിഷയമാണെങ്കിലും, യുദ്ധങ്ങൾ ഇനി പഴയതുപോലെയാകില്ല എന്നത് വ്യക്തമാണ്. സാങ്കേതികമായി മുന്നേറുന്നവരും തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നവരും മാത്രമേ ഇനി യുദ്ധക്കളത്തിൽ അതിജീവിക്കൂ. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഓരോ രാജ്യവും ഗൗരവമായി എടുക്കേണ്ടതുണ്ട്. ആഗോള സമാധാനത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകളും നിയമങ്ങളും പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അല്ലെങ്കിൽ, ചെറിയൊരു തെറ്റായ കണക്കുകൂട്ടൽ പോലും ലോകത്തെ വൻവിപത്തിലേക്ക് നയിച്ചേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആത്മനിർഭരതയും അത്യാധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു പ്രതിരോധ നയമാണ് കാലഘട്ടത്തിന്റെ ആവശ്യം. സൈനിക നവീകരണത്തോടൊപ്പം തന്നെ ഡിജിറ്റൽ സുരക്ഷയും സൈബർ പ്രതിരോധവും ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രതീകാത്മക ചിത്രം | PTI   വരാനിരിക്കുന്ന ദശകം യുദ്ധതന്ത്രങ്ങളുടെയും നയതന്ത്രത്തിന്റെയും പരീക്ഷണകാലമായിരിക്കും. അതിൽ വിജയിക്കാൻ സന്നദ്ധതയും വേഗതയും നൈപുണ്യവും ഒരുപോലെ ആവശ്യമാണ്. സൈനിക പരിശീലനത്തിലും യുദ്ധമുറകളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മാത്രമേ ഇന്ത്യയ്ക്ക് തന്ത്രപരമായ മേധാവിത്വം നിലനിർത്താൻ സാധിക്കൂ. സൈന്യത്തിന്റെ 'ഡെക്കേഡ് ഓഫ് ട്രാൻസ്‌ഫോർമേഷൻ' (Decade of Transformation) ഇതിലേക്കുള്ള ശരിയായ ചുവടുവെപ്പാണ്. ആഗോള തലത്തിൽ നടക്കുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയ്ക്കനുസരിച്ച് പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ദൗത്യം. ഇതിലൂടെ മാത്രമേ സുരക്ഷിതവും ശക്തവുമായ രാജ്യം കെട്ടിപ്പടുക്കാൻ സാധിക്കൂ. പ്രതിരോധ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങളും ഇതിന് കരുത്തുപകരും. വരുംവർഷങ്ങളിൽ വായു, കര, നാവിക സേനകൾക്കിടയിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ സൈനികശേഷി ആധുനിക നിലവാരത്തിലേക്ക് ഉയരും. ഇതോടൊപ്പം ബഹിരാകാശവും സൈബർ മേഖലയും യുദ്ധത്തിന്റെ പുതിയ തട്ടകങ്ങളായി മാറുന്നത് കണക്കിലെടുത്തു കൊണ്ടുള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആഗോള രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സ്വന്തം താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇതിനായി നയതന്ത്രപരമായ നീക്കങ്ങളും സൈനിക കരുത്തും ഒരുപോലെ പ്രയോജനപ്പെടുത്തണം. വരുംദശകങ്ങൾ ആഗോളക്രമത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. അതിൽ ഒരു പ്രബലശക്തിയായി മാറാൻ ഇന്ത്യയ്ക്ക് ഈ യുദ്ധപാഠങ്ങൾ വഴികാട്ടിയാകും. നവീന ആശയങ്ങളും സാങ്കേതിക വിദ്യകളും സൈന്യത്തിന്റെ ഭാഗമാകുന്നതോടെ രാജ്യം കൂടുതൽ സുരക്ഷിതമാകും. ഇതിനായുള്ള കൂട്ടായ പരിശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആധുനിക യുദ്ധതന്ത്രങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ട് മുന്നേറുന്ന ഒരു സൈന്യത്തിന് മാത്രമേ ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയൂ. ഇതിനായുള്ള നിക്ഷേപങ്ങളും നയരൂപീകരണവുമാണ് ഇപ്പോൾ മുൻഗണന നൽകേണ്ട കാര്യങ്ങൾ. വരാനിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ  തയ്യാറാവണം. ഇതിലൂടെ മാത്രമേ പരമാധികാരവും സമാധാനവും സംരക്ഷിക്കാൻ സാധിക്കൂ. ആഗോള സംഘർഷങ്ങൾ ഒരു മുന്നറിയിപ്പാണ്, സജ്ജമായിരിക്കുക എന്നതാണ് ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ഏക പോംവഴി. ഇന്ത്യ ഇതിനായി പൂർണ്ണമായും തയ്യാറെടുക്കുകയാണ്. സൈനികശക്തി എന്നത് യുദ്ധം ചെയ്യാനുള്ള കഴിവ് മാത്രമല്ല, അത് യുദ്ധം ഒഴിവാക്കാനുള്ള പ്രതിരോധം കൂടിയാണ്. കാരണം ശക്തന് മാത്രമേ സമാധാനം ഉറപ്പ് വരുത്താനാവൂ. ദുർബലൻ എപ്പോഴും അതിക്രമത്തിന് ഇരയാവുകയും ചെയ്യും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എല്ലാം എ.ഐ നിയന്ത്രിതം, കൊലയാളി ഡ്രോണുകൾ, കരസേന അപ്രസക്തം;… | Boolokam