ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടലിൽ ഓപ്പൺഎഐയുടെ പങ്കെന്ത്; എന്താണ് ഡേറ്റാസെന്റർ കരാർ?

ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടലിൽ ഓപ്പൺഎഐയുടെ പങ്കെന്ത്; എന്താണ് ഡേറ്റാസെന്റർ കരാർ?

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 06 April 2026, 06:04 PM IST ചരിത്രത്തിലെ ഏറ്റവും വലിയ ക്ലൗഡ് കമ്പ്യൂട്ടിങ് ഇടപാടുകളിലൊന്നായി കണക്കാക്കപ്പെടുന്ന ധാരണയില്‍ 2025 ജൂലായില്‍ ഒറാക്കിളും ഓപ്പണ്‍എഐയും ഏര്‍പ്പെട്ടിരുന്നു. 1. ഓപ്പണ്‍എഐ സിഇഓ സാം ഓള്‍ട്ട്മാന്‍ 2. ഒറാക്കിള്‍ ആസ്ഥാനം | Photo - AFP, AP ടെ ക് കമ്പനിയായ ഒറാക്കിൾ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടന നടത്തുകയാണ്. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിവിധ ഡിവിഷനുകളിൽനിന്ന് ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതുവരെ 10,000 പേരെങ്കിലും കമ്പനിയിൽനിന്ന് പുറത്തായി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇത് 20,000 മുതൽ 30,000 വരെ ജീവനക്കാരെ ബാധിക്കാം എന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. To advertise here, ഒറാക്കിൾ പിരിച്ചുവിടലിനെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. ജീവനക്കാർക്ക് ലഭിച്ച ഇമെയിലിൽ നിലവിലെ ബിസിനസ് ആവശ്യങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചാണ് തീരുമാനമെന്നും ഘടനാപരമായ മാറ്റമാണ് ലക്ഷ്യമിടുന്നതെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. കൃത്യമായ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഇതോടെ യഥാർഥത്തിൽ പിരിച്ചുവിടലിന് പിന്നിൽ എന്താണ് എന്ന ചോദ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. സാം ഓൾട്ട്മാന്റെ എഐ കമ്പനിയായ ഓപ്പൺഎഐയുടെ സ്വാധീനം പിരിച്ചുവിടലിന് പിന്നിലുണ്ട് എന്നാണ് നിരീക്ഷകർ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ക്ലൗഡ് കമ്പ്യൂട്ടിങ് ഇടപാടുകളിലൊന്നായി കണക്കാക്കപ്പെടുന്ന ധാരണയിൽ 2025 ജൂലായിൽ ഒറാക്കിളും ഓപ്പൺഎഐയും ഏർപ്പെട്ടിരുന്നു. 2027 മുതൽ ഏകദേശം അഞ്ച് വർഷത്തേക്ക് ഒറാക്കിളിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ 300 ബില്യൺ ഡോളർ ചിലവഴിക്കാൻ ഓപ്പൺഎഐ വാഗ്ദാനം ചെയ്യുന്നതായിരുന്നു കരാർ. ഇതിന് പകരമായി ചാറ്റ്ജിപിടിയുടെ പരിശീലനത്തിനും അനുബന്ധ ജോലികൾക്കും ആവശ്യമായ 4.5 ഗിഗാവാട്ട് എഐ ഡാറ്റാ സെന്റർ ശേഷി അമേരിക്കയിലുടനീളം നിർമ്മിക്കാമെന്ന് ഒറാക്കിൾ സമ്മതിച്ചു. ഇടപാടിന്റെ വ്യാപ്തി വ്യക്തമായതോടെ 2025 സെപ്റ്റംബറിൽ ഒറാക്കിളിന്റെ ഓഹരികൾ ഒരു ദിവസം കൊണ്ട് 43 ശതമാനം ഉയർന്നിരുന്നു. ഇതോടെ ഒറാക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസൺ താത്കാലികമായെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറി. എന്നാൽ ലോകത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ സമുച്ചയങ്ങളിൽ അഞ്ചെണ്ണം കുറഞ്ഞ സമയപരിധിക്കുള്ളിൽ നിർമ്മിക്കുന്നതിന് ഒറാക്കിളിന് വലിയ അളവിൽ പണം ആവശ്യമായിവന്നു. രണ്ട് മാസത്തിനുള്ളിൽ ഒറാക്കിളിന് 58 ബില്യൺ ഡോളർ കടം വാങ്ങേണ്ടിവന്നു. ഇതോടെ കമ്പനിയുടെ മൊത്തം കടം കുതിച്ചുയർന്നു. ഇത് കമ്പനിയുടെ വരുമാനത്തെ ബാധിച്ചു. വൻ ഡേറ്റാ സെന്റർ നിക്ഷേപം 2030 ഓടെ മാത്രമേ ലാഭകരമാകൂ എന്ന സ്ഥിതിയുമുണ്ടായി. അതിനിടെ, വിപണിയിൽ കണ്ട ആവേശം വളരെ വേഗത്തിൽ കെട്ടടങ്ങി. 2025 സെപ്റ്റംബറിലെ ഉയർന്ന നിലയിൽ നിന്ന് ഒറാക്കിൾ ഓഹരികൾ 54 ശതമാനം ഇടിഞ്ഞു. നിരവധി യുഎസ് ബാങ്കുകൾ ഒറാക്കിൾ-ബന്ധിതമായ ഡാറ്റാ സെന്റർ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നത് പിൻവലിച്ചു. ഈ സമയത്ത് കമ്പനിയുടെ കടത്തിന്മേലുള്ള പലിശ നിരക്ക് ഏകദേശം ഇരട്ടിയായി. അതിനിടെ, 2026 മാർച്ചിൽ, ടെക്‌സസിലെ അബിലീനിലുള്ള പ്രധാന ഡാറ്റാ സെന്റർ വിപുലീകരണ പദ്ധതി ഒറാക്കിളും ഓപ്പൺഎഐയും ഉപേക്ഷിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ കണക്കുകൂട്ടലുകൾ പിഴച്ചു എന്ന് സമ്മതിക്കാൻ ഇരുകമ്പനികളും തയ്യാറായിട്ടില്ല. ഓപ്പൺഎഐ ഡാറ്റാ സെന്റർ നിർമ്മാണത്തിന്റെ സാമ്പത്തിക സമ്മർദ്ദവുമായി പിരിച്ചുവിടലുകളെ ഒറാക്കിൾ ബന്ധപ്പെടുത്തിയിട്ടില്ല. എന്നാൽ ബന്ധം അവഗണിക്കാനാവാത്ത വിധം വ്യക്തമാക്കുന്നതാണ് കണക്കുകളെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ സമാനമായ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പണം അവരുടെ വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്. എന്നാൽ ഒറാക്കിൾ കടമെടുക്കുകയാണ് ചെയ്യുന്നതെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. വൻതോതിലുള്ള പിരിച്ചുവിടലിലേക്ക് നയിച്ചത് അതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. Content Highlights: Oracle faces potential 30,000 job cuts to offset massive capital expenditure., A $300 billion OpenAI infrastructure deal has pushed Oracle into $100 billion of debt., Oracle's stock has plummeted 54% from its 2025 peak due to financing hurdles., The layoffs are officially attributed to AI-driven productivity, but financial strain is the primary driver., Strategic partnership cracks with OpenAI over hardware requirements threaten future growth. Published: 06 Apr 2026, 06:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറാക്കിളിലെ കൂട്ടപ്പിരിച്ചുവിടലിൽ ഓപ്പൺഎഐയുടെ പങ്കെന്ത്; എന… | Boolokam