ടെൽ അവീവ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾക്ക് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലുമായി ചേർന്ന് യുഎസ് തുടങ്ങിവെച്ച സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമായി ഒരു കരാറിലെത്താൻ ട്രംപ് താൽപ്പര്യപ്പെടുന്നുവെന്ന് മൂന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിനായി യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാൻ ഇടയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. To advertise here, ഇറാൻ തങ്ങളുടെ ആണവ പദ്ധതികളും മിസൈൽ ശേഷിയും പരിമിതപ്പെടുത്തണം എന്നതടക്കമുള്ള അമേരിക്കയുടെ കർശനമായ നിബന്ധനകൾ അവർ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഇസ്രയേലും യുഎസുമായി ചർച്ചകൾ നടക്കുന്നെന്ന വാദം ഇറാൻ നിഷേധിച്ചിട്ടുണ്ടെങ്കിലും പാകിസ്താനും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി മധ്യസ്ഥത വഹിക്കുന്നതായുള്ള ചില സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെ തന്നെ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്കുള്ള സാധ്യത തകർന്നതായി ഈ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. നയതന്ത്ര ശ്രമങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാക്രമണങ്ങൾ തുടരുന്നത് മേഖലയിൽ വലിയ ആശങ്ക ഉളവാക്കുന്നുണ്ട്. സമാധാനത്തിനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ യുദ്ധസമാനമായ സാഹചര്യവും നിലനിൽക്കുന്ന സങ്കീർണ്ണമായ അവസ്ഥയാണ് നിലവിൽ പശ്ചിമേഷ്യയിലുള്ളത്. ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായേക്കില്ല. അതേസമയം, ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു കരാർ ഉറപ്പാക്കാൻ ഇസ്രയേലും അമേരിക്കയും നേടിയ സൈനിക നേട്ടങ്ങൾ ഉപയോഗിക്കാമെന്ന് ട്രംപ് വിശ്വസിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നയതന്ത്രത്തിലൂടെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇസ്രയേൽ പ്രതിരോധ സേനയും (ഐഡിഎഫ്) യുഎസ് സൈന്യവും നേടിയ 'ശക്തമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ' സാധ്യതയുണ്ടെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മിഡിൽ ഈസ്റ്റിലെ 'ശത്രുത പൂർണമായും പരിഹരിക്കുന്നതിനെക്കുറിച്ച്' യുഎസും ഇറാനും 'വളരെ നല്ലതും ഫലപ്രദവുമായ' ചർച്ചകൾ നടത്തിയെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചെങ്കിലും, അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ ഈ അവകാശവാദം തള്ളുകയായിരുന്നു. ചർച്ചകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യാജമാണെന്നും സാമ്പത്തിക-എണ്ണ വിപണികളെ സ്വാധീനിക്കാനും അമേരിക്കയും ഇസ്രയേലും നേരിടുന്ന സമ്മർദ്ദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വാർത്തകളിലൂടെ അവർ ശ്രമിക്കുന്നതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് ട്രംപിന്റെ പ്രസ്താവനകളെ 'മനഃശാസ്ത്രപരമായ നീക്കങ്ങൾ' (psychological operations) എന്ന് തള്ളിക്കളയുകയും സൈനിക നടപടികൾ തുടരുമെന്ന് സൂചന നൽകുകയും ചെയ്തു. അതേസമയം, നേരിട്ടുള്ള ചർച്ചകൾ നിഷേധിക്കുമ്പോഴും, ഇറാൻ മധ്യസ്ഥർ വഴി നയതന്ത്ര ശ്രമങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈജിപ്ത്, പാകിസ്താൻ, ഗൾഫ് രാജ്യങ്ങൾ എന്നിവ യുഎസിനും ഇറാനും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നതായി ഒരു യൂറോപ്യൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിച്ചേക്കാമെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഉപദേശകൻ ജാരെഡ് കുഷ്‌നർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഇസ്ലാമാബാദിൽ ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയേക്കാമെന്ന് ഈ റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി ചർച്ചകൾക്ക് സൗകര്യമൊരുക്കാൻ തയ്യാറാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ഒമാനുമായി ചർച്ച നടത്തിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് മേഖലയിൽ ഇപ്പോഴും തുടരുന്ന നയതന്ത്ര ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. Content Highlights: Trump is actively pursuing a resolution to hostilities between the US, Israel, and Iran. Israeli officials express skepticism regarding Iran's willingness to accept nuclear and missile limits. Iran officially denies current negotiations, labeling reports as psychological operations. Diplomatic backchannels via Egypt, Pakistan, and Oman remain active despite military escalations. Published: 24 Mar 2026, 06:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രംപ് സമാധാന കരാറിനായി ശ്രമിക്കുന്നു, ഇറാൻ വഴങ്ങിയേക്കില്ല; വെളിപ്പെടുത്തലുമായി ഇസ്രയേൽ ഉദ്യോഗസ്ഥർ
M
MathrubhumiSource Link
about 2 months ago