വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് പുറത്താക്കുന്ന സൈനിക ഉന്നതരുടെ പട്ടിക നീളുന്നു. യുഎസ് നേവി സെക്രട്ടറി ജോൺ ഫെലാനെ ആണ് ഏറ്റവുമൊടുവിൽ സ്ഥാനത്തുനിന്ന് നീക്കിയത്. ജോൺ സ്ഥാനമൊഴിയുന്നതിനേക്കുറിച്ച് പെന്റഗൺ പുറത്തുവിട്ട പത്രക്കുറിപ്പിൽ തീരുമാനം അദ്ദേഹം സ്വന്തംനിലയ്ക്ക് കൈക്കൊണ്ടതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് പറയുന്നുമുണ്ട്. To advertise here, കരസേനാ മേധാവി റാൻഡി ജോർജിനെ ഈ മാസം ആദ്യമാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കിയത്. വിശദീകരണം കൂടാതെയായിരുന്നു ഈ നടപടിയും. ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്‌കോളുമായി ബന്ധപ്പെട്ട ഹെഗ്‌സെത്തിന്റെ പ്രശ്‌നങ്ങളാണ് റാൻഡിയെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തെത്തുകയും ചെയ്തിരുന്നു. ജനറൽമാരായ ഡേവിഡ് ഹോഡ്‌നെ, വില്യം ഗ്രീൻ തുടങ്ങിവരെയും ഈ അടുത്തകാലത്ത് പെന്റഗൺ പുറത്താക്കിയിരുന്നു. യുഎസ് നാവികസേനയുടെ കരുത്തുവർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കപ്പൽനിർമാണ പരിഷ്‌കരണ നടപടികൾ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നു എന്നതാണ് ജോണിനെ പുറത്താക്കാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, ഇദ്ദേഹവും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉൾപ്പെടെയുള്ള പെന്റഗൺ നേതൃത്വവുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ലെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം തുടരുന്നതിനിടെയാണ് ജോണിനെ പുറത്താക്കിയതെന്നതും ശ്രദ്ധേയമാണ്. Content Highlights: US Navy Secretary John Phelan dismissed by the Pentagon., Part of a broader series of military leadership removals during the Iran conflict., Concerns over delays in US naval shipbuilding reforms cited as a factor., Internal tensions between Phelan and Defense Secretary Pete Hegseth., Occurs during active US naval blockade in the Strait of Hormuz. Published: 23 Apr 2026, 10:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നേവി സെക്രട്ടറിയെയും പുറത്താക്കി; ഇറാൻയുദ്ധത്തിനിടെ സൈനികോദ്യോഗസ്ഥരെ പുറത്താക്കുന്നത് തുടർന്ന് യുഎസ്
M
MathrubhumiSource Link
17 days ago