Money Desk Last Updated: 14 Mar 2026, 12:24 pm IST ആഗോള എണ്ണ വിപണിയുടെ ഗതി നിർണയിക്കുന്നതിൽ ഹോർമുസ് കടലിടുക്കിന് നിർണായകമായ പ്രധാന്യമുണ്ട്. ഈ പാതയിലൂടെയുള്ള കപ്പൽ നീക്കം തടസ്സപ്പെടുന്നത് ആഗോള ക്രൂഡ് വിതരണത്തെ സാരമായി ബാധിക്കും. ഈ പ്രദേശത്തെ സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെയാണ് വിപണി നിരീക്ഷകർ വീക്ഷിക്കുന്നത്. Photo: Gettyimages പ ശ്ചിമേഷ്യയിൽ സംഘർഷം കനത്തതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. 40 ശതമാനം വർധനവാണ് 15 ദിവസത്തിനിടെ ഉണ്ടായത്. അതായത് ഫെബ്രുവരി 27ന് ബാരലിന് 73 ഡോളറായിരുന്നുവെങ്കിൽ മാർച്ച് 14ൽ എത്തിയതോടെ 103 ഡോളറിലേക്ക് കുതിച്ചു. ആഗോള തലത്തിൽ കനത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതോടെ ഏഷ്യൻ രാജ്യങ്ങൾ പണപ്പെരുപ്പ ഭീഷണിയിലായി. ആഗോള വിപണികളാകട്ടെ അസ്ഥിരതയുടെ പിടിയിലുമാണ്. To advertise here, വില വർധന ഇങ്ങനെ പ്രാരംഭ വില (ഫെബ്രുവരി 27, 2026): ബാരലിന് 73 യുഎസ് ഡോളർ. നിലവിലെ വില (മാർച്ച് 14, 2026): ബാരലിന് 103 യുഎസ് ഡോളർ. വർധന: 30 ഡോളർ (41.1%). സാമ്പത്തിക പ്രത്യാഘാതങ്ങൾ എണ്ണവില വർധന സമസ്ത മേഖലകളെയും ബാധിച്ചു. ഓഹരി വിപണി: നിഫ്റ്റി 488.06 പോയിന്റ് ഇടിഞ്ഞ് 23,151.10 നിലവാരത്തിലെത്തി. മറ്റ് സൂചികകളും കനത്ത തിരിച്ചടിയാണ് നേരിട്ടത്. രൂപയുടെ മൂല്യം: പശ്ചിമേഷ്യൻ പ്രതിസന്ധി എണ്ണ വിപണിയെ ബാധിച്ചതോടെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ചയാണുണ്ടായത്. വിദേശനാണ്യ കരുതൽ ശേഖരം: ആസ്തികളുടെ മൂല്യത്തിലുണ്ടായ ഇടിവും വിപണിയിലെ അസ്ഥിരതയും കാരണം വിദേശനാണ്യ കരുതൽ ശേഖരത്തിൽ 12 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. ഏഷ്യൻ വിപണികൾ: ഹോർമുസ് കടലിടുക്കിലെ തടസ്സം ഏഷ്യയിലുടനീളം നാണയപ്പെരുപ്പ ഭീഷണി ഉയർത്തുന്നു. സുരക്ഷാ വെല്ലുവിളികൾ ആഗോള എണ്ണ വിപണിയുടെ ഗതി നിർണയിക്കുന്നതിൽ ഹോർമുസ് കടലിടുക്കിന് നിർണായകമായ പ്രധാന്യമുണ്ട്. ഈ പാതയിലൂടെയുള്ള കപ്പൽ നീക്കം തടസ്സപ്പെടുന്നത് ആഗോള ക്രൂഡ് വിതരണത്തെ സാരമായി ബാധിക്കും. ഈ പ്രദേശത്തെ സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെയാണ് വിപണി നിരീക്ഷകർ വീക്ഷിക്കുന്നത്. വരും ആഴ്ചകളിൽ കനത്ത ചാഞ്ചാട്ടമാകും വിപണിയിലുണ്ടാകുക. വിവിധ രാജ്യങ്ങളുടെയും ആഗോള എണ്ണ വിതരണക്കാരുടെയും നിലപാട് നിർണായകമാകും. സംഘർഷം രൂക്ഷമാകുന്നതോടൊപ്പം നയപരമായി നീക്കങ്ങളും ക്രൂഡ് ഓയിൽ വിലയെയും ആഗോള കടപ്പത്ര ആദായത്തെയും കറൻസിയെയും ബാധിക്കും. ഫെബ്രുവരി 28നാണ് യുഎസ്-ഇറാൻ സൈനിക സംഘർഷം നേരിട്ടുള്ള യുദ്ധമായി പരിണമിച്ചത്. യുഎസ്, ഇസ്രായേൽ സേനകൾ ഇറാന്റെ സൈനിക ആസ്തികൾക്കും നേതൃത്വത്തിനും എതിരെ വൻ ആക്രമണം നടത്തി. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടു. ഇറാന്റെ 'ക്രൗൺ ജ്വൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാർഗ് ദ്വീപിന് നേരെ യുഎസ് ബോംബാക്രമണം നടത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ഇറാന്റെ എണ്ണ ഉത്പാദന മേഖലയിലേക്ക് സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയാണിത് നൽകുന്നത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) യുഎസ്, ഇസ്രായേൽ ലക്ഷ്യങ്ങൾക്ക് നേരെ 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4'-ന്റെ ഭാഗമായി നിരന്തരമായ മിസൈൽ ആക്രമണങ്ങൾ നടത്തിവരികയാണ്. അമേരിക്കൻ എണ്ണക്കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാഗ്ദാദിലെ യുഎസ് എംബസിയിലെ ഹെലിപാഡിൽ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. Content Highlights: Crude oil prices rose from $73 to $103 per barrel in 15 days., Nifty index saw a significant drop of 488 points., Foreign exchange reserves declined by $12 billion., Hormuz Strait remains a critical supply chain bottleneck., Escalating US-Iran military tensions threaten global oil supply. Published: 14 Mar 2026, 12:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പശ്ചിമേഷ്യൻ സംഘർഷം: ക്രൂഡ് വിലയിൽ 40 ശതമാനം കുതിപ്പ്, പ്രതിസന്ധി രൂക്ഷമാകുമോ?
M
MathrubhumiSource Link
about 2 months ago