ടെഹ്റാൻ: ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്ത മൂന്ന് പേരെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോർട്ട്. സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും മറ്റ് രണ്ടുപേരെയുമാണ് തൂക്കിലേറ്റിയത്. To advertise here, സലേഹ് മൊഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെ വ്യാഴാഴ്ചയാണ് തൂക്കിലേറ്റിയത്. 2026 ജനുവരി 8ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പങ്കുണ്ടെന്ന് ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഖോമിൽ ജനക്കൂട്ടത്തിന്റെ മുന്നിൽവെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 2025 ഡിസംബറിന്റെ അവസാനത്തോടെ തുടങ്ങി 2026 ജനുവരി വരെ നീണ്ടുനിന്ന രാജ്യവ്യാപകമായ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ പ്രതിഷേധക്കാരാണിവർ. ഇറാൻ ഹ്യൂമൻ റൈറ്റ്സ് (IHRNGO) ഈ വിഷയത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തുകയും കൂടുതൽ വധശിക്ഷകൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിഷേധക്കാർക്ക് തികച്ചും അനീതിപരമായ വിചാരണകൾക്ക് ശേഷമാണ് ശിക്ഷ ലഭിച്ചത്, പീഡനം വഴിയും ഭീഷണിപ്പെടുത്തിയും നേടിയെടുത്ത കുറ്റസമ്മതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്, ഗ്രൂപ്പിന്റെ ഡയറക്ടർ മഹ്മൂദ് അമീറി-മൊഗദ്ദം പറഞ്ഞു. "ഞങ്ങൾ ഈ വധശിക്ഷകളെ നിയമവിരുദ്ധമായ കൊലപാതകങ്ങളായി കണക്കാക്കുന്നു, രാഷ്ട്രീയ എതിർപ്പിനെ അടിച്ചമർത്താൻ ഭയം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്," അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൊഹമ്മദിയെ ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി പീഡനത്തിന് വിധേയനാക്കി കുറ്റസമ്മതം നടത്താൻ നിർബന്ധിതനാക്കിയെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇറാനിൽ ഇത് വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്. 2020 ൽ ഇറാനിയൻ ഗുസ്തിക്കാരനായ നവിദ് അഫ്കാരിയെ തൂക്കിലേറ്റിയ സംഭവം ഈ കേസിന് സമാനമാണെന്നും അന്ന് ആഗോളതലത്തിൽ വലിയ പ്രതിഷേധം ഉയർന്നതായും ഇറാനിയൻ കായികതാരവും മനുഷ്യാവകാശ പ്രവർത്തകനുമായ നിമ ഫാർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. വധശിക്ഷകൾ നിർത്തലാക്കുകയും ജയിലിലുള്ളവരെ മോചിപ്പിക്കുകയും മത്സരാർഥികൾക്കെതിരെയുള്ള പ്രതികാരം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇറാനെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വർഷം ആദ്യം നടന്ന വ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് ആയിരക്കണക്കിന് അറസ്റ്റുകൾക്ക് ശേഷമാണ് ഈ വധശിക്ഷകൾ നടക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ വധശിക്ഷകൾ നടപ്പാക്കുമോ എന്ന് ആക്ടിവിസ്റ്റുകൾ ഭയക്കുന്നു. ഇറാൻ ഹ്യൂമൻ റൈറ്റ്സ് അന്താരാഷ്ട്ര സമൂഹത്തോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ കൂടുതൽ വധശിക്ഷകൾ തടയുന്നതിനും അപകടത്തിലുള്ളവരെ സംരക്ഷിക്കുന്നതിനും ലഭ്യമായ എല്ലാ നയതന്ത്രപരമായ വ്യവസ്ഥകളും ഉപയോഗിക്കണം എന്നും ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. Content Highlights: Execution of three individuals linked to 2026 anti-government protests in Iran., Concerns over unfair trials and forced confessions raised by Iran Human Rights (IHRNGO)., Comparison to the case of wrestler Navid Afkari., Call for international intervention and potential sports bans on Iran. Published: 20 Mar 2026, 03:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം, ഇറാനിൽ ഗുസ്തി ചാമ്പ്യനടക്കം മൂന്ന് പേരെ പരസ്യമായി തൂക്കിലേറ്റി
M
MathrubhumiSource Link
about 2 months ago