ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ് Last Updated: 24 March 2026, 01:43 PM IST സുപ്രീംകോടതി | ഫോട്ടോ: എ.എന്‍.ഐ ന്യൂഡൽഹി: ക്രിസ്തുമതം ഉൾപ്പടെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീം കോടതി. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിൽപെടുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി കോടതി വ്യക്തമാക്കി. To advertise here, സ്വമേധയാ മറ്റ് മതങ്ങളിലേക്ക് മാറുന്ന ദളിതർക്ക് പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആന്ധാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പി.കെ. മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ജാതി സർട്ടിഫിക്കറ്റ് ഉണ്ടെന്ന കാരണത്താൽ പട്ടികജാതി സംരക്ഷണം ലഭിക്കില്ല. സംഭവം നടക്കുമ്പോൾ ഏത് മതമാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ച് ഇരിക്കും സംരക്ഷണമെന്നും കോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ മതം മാറിയ പാസ്റ്ററുടെ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. പാസ്റ്റർക്ക് എതിരായ കൈയേറ്റത്തിൽ ചുമത്തിയ കേസിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമെന്നാണ് ഹർജിയിലെ ആവശ്യം. Content Highlights: Supreme Court upholds Andhra Pradesh High Court verdict., SC status is restricted to Hindu, Sikh, and Buddhist followers., SC/ST Prevention of Atrocities Act does not apply to converts., Religious status at the time of the incident determines legal protection. Published: 24 Mar 2026, 01:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മതപരിവർത്തനം നടത്തുന്നവർക്ക് പട്ടികജാതി പരിരക്ഷയില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
M
MathrubhumiSource Link
about 2 months ago