മധ്യവർഗം പ്രതിസന്ധിയിൽ: തൊഴിൽ കുറയുന്നു, ജീവിതച്ചെലവും കടബാധ്യതയും കൂടുന്നു

മധ്യവർഗം പ്രതിസന്ധിയിൽ: തൊഴിൽ കുറയുന്നു, ജീവിതച്ചെലവും കടബാധ്യതയും കൂടുന്നു

ഇ ന്ത്യയിലെ മധ്യവർഗത്തിന്റെ സ്വപ്‌നങ്ങൾ അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്ന സൗരഭ് മുഖർജിയുടെ നിരീക്ഷണങ്ങൾ ചർച്ചയാകുന്നു. 1991ലെ ഉദാരവത്കരണത്തിന് ശേഷം ഇന്ത്യയുടെ വളർച്ചയുടെ നട്ടെല്ലായിരുന്ന മധ്യവർഗം നേരിടുന്ന മൂന്ന് പ്രധാന തകർച്ചകൾ വിശദമാക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം (Breakpoint: The Crisis of the Middle Class and the Future of Work) ആണിപ്പോൾ ചർച്ചാ വിഷയം. To advertise here, വിദ്യാഭ്യാസം നേടിയാൽ മികച്ച തൊഴിലും അതുവഴി സാമ്പത്തിക അഭിവൃദ്ധിയും ലഭിക്കുമെന്ന പരമ്പരാഗത സമവാക്യം തകർന്നിരിക്കുകയാണ്. ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നതു മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടം വരെ ഇതിന് കാരണമാകുന്നു. വരുമാനം കൂടാത്തതും കുതിച്ചുയരുന്ന ജീവിതച്ചെലവും വർധിച്ചുവരുന്ന കടബാധ്യതയും മധ്യവർഗത്തെ വരിഞ്ഞുമുറുക്കുന്നു. സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും മാനസികമായും ഈ വിഭാഗം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വിദ്യാഭ്യാസവും തൊഴിലില്ലായ്മയും: തകരുന്ന പ്രതീക്ഷകൾ മധ്യവർഗം അഭിവൃദ്ധിക്കായി എക്കാലവും വിശ്വസിച്ചിരുന്നത് വിദ്യാഭ്യാസത്തെയാണ്. എന്നാൽ നിലവിലെ സാഹചര്യം ഈ വിശ്വാസത്തിന് തിരിച്ചടിയാകുന്നു. ബിരുദധാരികളുടെ തൊഴിലില്ലായ്മ: ഇന്ത്യയിൽ പ്രതിവർഷം 80 ലക്ഷം പേർ ബിരുദം നേടി പുറത്തിറങ്ങുന്നുണ്ടെങ്കിലും ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 29.1 ശതമാനം ആണ്. ഇത് നിരക്ഷരർക്കിടയിലുള്ള തൊഴിലില്ലായ്മയേക്കാൾ ഒൻപത് മടങ്ങ് കൂടുതലാണ്. തൊഴിൽക്ഷമതയുടെ കുറവ്: ബിരുദധാരികളിൽ 43 ശതമാനം പേർക്ക് മാത്രമാണ് തൊഴിൽ ചെയ്യാൻ ആവശ്യമായ നൈപുണ്യം ഉള്ളത്. ദശകങ്ങളായുള്ള മനഃപാഠ പഠന രീതിയും പരീക്ഷാ സമ്പ്രദായങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഐടി (IIT) കളിലെ അവസ്ഥ: പ്രശസ്തമായ ഐഐടി ബോംബെയിൽ പോലും ചുരുങ്ങി വാർഷിക ശമ്പളം ആറ് ലക്ഷം രൂപയിൽ നിന്ന് നാല് ലക്ഷമായി. രാജ്യത്തുടനീളമുള്ള 21,500 ഐഐടി ബിരുദധാരികളിൽ 8,000 പേർ തൊഴിൽ രഹിതരാണ്. മധ്യവർഗത്തെ തകർക്കുന്ന മൂന്ന് ഘടകങ്ങൾ മൂന്ന് ഘടകങ്ങളാണ് മധ്യവർഗത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതെന്ന് മുഖർജി നിരീക്ഷിക്കുന്നു: 1. തൊഴിലുകളുടെ തിരോധാനം വൈറ്റ് കോളർ ജോലികളിലെ വളർച്ച 2020-ന് മുമ്പുണ്ടായിരുന്ന 11 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറഞ്ഞു. ഇന്ത്യയിലെ ഐടി മേഖലയിൽ 2024-25 കാലഘട്ടത്തിൽ ഒരു ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് ജോലി നഷ്ടമായി. ചെറുകിട-ഇടത്തരം സംരംഭങ്ങൾ (SMEs) വലിയ കമ്പനികളിൽ നിന്നുള്ള മത്സരവും നിയന്ത്രണങ്ങളും മൂലം പ്രതിസന്ധിയിലാണ്. 2. വരുമാനവും ജീവിതച്ചെലവും നിഫ്റ്റി 50 കമ്പനികളിലെ ജീവനക്കാരുടെ (പണപ്പെരുപ്പവുമായി ക്രമീകരിച്ച) ശമ്പളം കഴിഞ്ഞ ഒൻപത് വർഷമായി (FY2016 - FY2025) കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പത്തു വർഷം മുൻപ് ശരാശരി 10.23 ലക്ഷമായിരുന്ന വരുമാനം ഇപ്പോൾ 10.69 ലക്ഷം മാത്രമാണ്. എന്നാൽ ജീവിതച്ചെലവ് ഓരോ എട്ട് വർഷം കൂടുമ്പോഴും ഇരട്ടിയാകുന്നു. ഭക്ഷണച്ചെലവ് 11 ശതമാനവും ചികിത്സാച്ചെലവ് 14 ശതമാനവും വർഷംതോറും കൂടുന്നു. കോർപ്പറേറ്റ് നികുതി കുറയുമ്പോൾ വ്യക്തിഗത ആദായനികുതി വിഹിതം ജിഡിപിയുടെ 2.5 ശതമാനത്തിൽ നിന്ന് 3.6 ശതമാനമായി വർധിച്ചു. 3. കുതിച്ചുയരുന്ന കടബാധ്യത അമേരിക്കയെക്കാളും ചൈനയെക്കാളും ഉയർന്ന തോതിലുള്ള ഗാർഹിക കടമാണ് ഇന്ത്യയിലുള്ളത്. 67 ശതമാനം പേരും 30 വയസ്സിനു മുൻപ് ആദ്യത്തെ വായ്പ എടുക്കുന്നു. പകുതിയോളം ഇന്ത്യൻ കുടുംബങ്ങൾക്ക് വ്യക്തിഗത വായ്പകളുണ്ട്. വായ്പയെടുക്കുന്നത് ആസ്തികൾ ഉണ്ടാക്കാനല്ല, സ്മാർട്ട് ഫോൺ വാങ്ങാനും യാത്ര പോകാനും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ്. ഇതിൽ 5-10 ശതമാനം പേരും കടക്കെണിയിലാണ്. സോഷ്യൽ മീഡിയയും മാനസികാരോഗ്യവും സോഷ്യൽ മീഡിയയുടെ വ്യാപനം മധ്യവർഗത്തിൽ മാനസിക സമ്മർദമുണ്ടാക്കുന്നതായി അദ്ദേഹം നീരീക്ഷിക്കുന്നു. മാനസികാരോഗ്യം: ഉത്കണ്ഠയ്ക്കും വിഷാദത്തിനുമുള്ള മരുന്നുകളുടെ ഉപയോഗം മറ്റ് മരുന്നുകളേക്കാൾ കൂടി. ഐഐടികളിലെ ആത്മഹത്യാ നിരക്ക് 2015-ന് ശേഷം ഇരട്ടിയായി. ധനകാര്യ റിസ്‌ക്: ഇൻഫ്‌ളുവൻസർമാരുടെ വാഗ്ദാനങ്ങളിൽ വീണ് ഒരു കോടിയിലധികം ഇന്ത്യക്കാർ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്ഷൻസ് (F&O) ട്രേഡിംഗിലേക്ക് തിരിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവർ മൂന്നു ലക്ഷം കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. ഒരു ട്രേഡർക്ക് വർഷം ശരാശരി ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടാകുന്നു. എഐ ഭീഷണി 2031-ഓടെ ഐടി മേഖലയിലെ തൊഴിലവസരങ്ങൾ 80 ലക്ഷത്തിൽ നിന്ന് 60 ലക്ഷമായും കസ്റ്റമർ എക്‌സ്പീരിയൻസ് മേഖലയിൽ 25 ലക്ഷത്തിൽ നിന്ന് 18 ലക്ഷമായും കുറയുമെന്ന് നിതി ആയോഗ് കണക്കാക്കുന്നു. പ്രധാന കമ്പനികൾ ശമ്പള ഇനത്തിലുള്ള ചെലവ് മൂന്നിലൊന്ന് കുറയ്ക്കാനായി എഐ ഉപയോഗിച്ചുള്ള ഓട്ടോമേഷനിലേക്ക് മാറുകയാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ മധ്യവർഗത്തിന്റെ സാമ്പത്തിക തകർച്ച രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ബാധിക്കുന്നു. മേഖല വളർച്ചാ ഇടിവ് (2011 - 2025) എഫ്എംസിജി 11% ൽ നിന്ന് 3% ആയി കുറഞ്ഞു കാർ വിൽപ്പന വൻതോതിൽ ഇടിഞ്ഞു കൺസ്യൂമർ ഡ്യൂറബിൾസ് 11% ൽ നിന്ന് 1-2% ആയി കുറഞ്ഞു രാഷ്ട്രീയ സാഹചര്യം: ഇന്ത്യയിലെ 97 കോടി വോട്ടർമാരിൽ നാലു കോടി പേർ മാത്രമാണ് ആദായനികുതി നൽകുന്നത്. അതിനാൽ രാഷ്ട്രീയ പാർട്ടികൾ മധ്യവർഗത്തേക്കാൾ പ്രാധാന്യം നൽകുന്നത് വോട്ടുകൾക്കായി പാവപ്പെട്ടവർക്കും ഫണ്ടിങിനായി അതിസമ്പന്നർക്കുമാണ്. മധ്യവർഗത്തിൽ നിന്നുള്ള നികുതി വരുമാനം മറ്റു വിഭാഗങ്ങൾക്കുള്ള സബ്സിഡികൾക്കായി ഉപയോഗിക്കുമ്പോൾ അവരുടെ പ്രശ്‌നങ്ങൾ രാഷ്ട്രീയമായി അവഗണിക്കപ്പെടുന്നു. വളർച്ചയുടെ ചാലകശക്തിയായിരുന്ന മധ്യവർഗ ഉപഭോഗം ഇപ്പോൾ നിശ്ചലമായിരിക്കുകയാണ്. കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെത്തന്നെ ബാധിക്കുമെന്ന് സൗരഭ് മുഖർജി മുന്നറിയിപ്പ് നൽകുന്നു. Content Highlights: Traditional education-to-job pathways are failing due to skills gaps., White-collar job growth has plummeted from 11% to 1%., Rising cost of living and stagnant wages are fueling a debt crisis., AI automation is projected to significantly reduce IT and customer service roles by 2031., The middle class is increasingly marginalized in political and fiscal policy. Published: 21 Apr 2026, 03:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മധ്യവർഗം പ്രതിസന്ധിയിൽ: തൊഴിൽ കുറയുന്നു, ജീവിതച്ചെലവും കടബാ… | Boolokam