മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമകളായ രണ്ടുപേർ അറസ്റ്റിൽ

മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമകളായ രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകളായ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളായ ഷംനാസ്(30) അർഷാദ്(36) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ്‌ചെയ്തത്. To advertise here, വിഷു ആശംസകളുമായി മെഹർ മന്തിക്കട പുറത്തിറക്കിയ പോസ്റ്ററാണ് സാമൂഹികമാധ്യമങ്ങളിൽ വിവാദമായിരുന്നത്. ശ്രീകൃഷ്ണന് മുന്നിൽ ചിക്കൻ കുഴിമന്തിവെച്ചായിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. ഇത് വിവാദമായതോടെ ചേർത്തല സ്വദേശിയായ ബിജുവാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് സാമൂഹികമാധ്യമങ്ങളിൽ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പോലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് ചെയ്ത കടയുടമകളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. അതേസമയം, പോസ്റ്റർ തയ്യാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമൾ പറയുന്നത്. ഒരൊറ്റ തവണമാത്രം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. വേറെ എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും പിന്നീട് ഇത് നീക്കംചെയ്തതായും ഖേദം പ്രകടിപ്പിക്കുന്നതായും ഉടമകളിലൊരാൾ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. Content Highlights: Arrest of Mehar Mandhi shop owner in Cherthala, Alappuzha., Legal action taken for allegedly hurting religious sentiments via a social media post., Owner claims the post was removed and an apology was issued., Police confirm the case was filed based on a public complaint in 2026. Published: 17 Apr 2026, 03:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്റർ; കടയുടമകളായ രണ്ടുപേർ… | Boolokam