ലാത്തൂർ : മുൻ രാജ്യസഭാംഗവും പ്രശസ്ത ശിശുരോഗവിദഗ്ധനുമായ ഡോ. ഗോപാൽറാവു പാട്ടീൽ ( 94) ലാത്തൂരിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 7.12 ന് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1994 നും 2000 നും ഇടയിൽ ബി.ജെ.പി.യിൽനിന്ന് രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം വാണിജ്യം, വിദേശകാര്യങ്ങൾ, റെയിൽവേ എന്നിവയുൾപ്പെടെയുള്ള പ്രധാന പാർലമെന്ററി കമ്മിറ്റികളിൽ സംഭാവന നൽകി. To advertise here, ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു പാട്ടീൽ. ലാത്തൂരിൽ രാജർഷി ഷാഹു കോളേജ് നടത്തുന്ന ശിവ് ഛത്രപതി ശിക്ഷാ സൻസ്ത അദ്ദേഹം സ്ഥാപിച്ചു. ഗ്രാമപ്രദേശങ്ങളിലെ അദ്ദേഹത്തിന്റെ സൗജന്യ മെഡിക്കൽ സേവനങ്ങൾ അദ്ദേഹത്തിന് പ്രദേശവാസികൾക്കിടയിൽ ‘ദേവമാനുസ്’ എന്ന വാത്സല്യപൂർണമായ പദവി നേടിക്കൊടുത്തു.ശിശുരോഗവിദഗ്ധനെന്ന നിലയിലുള്ള സംഭാവനകൾക്ക് അദ്ദേഹത്തിന് ഒട്ടേറെ അവാർഡുകളും ലഭിച്ചു. മുൻ മുഖ്യമന്ത്രി അന്തരിച്ച വിലാസറാവു ദേശ്‌മുഖിന്റെ ബന്ധുവായിരുന്നു പാട്ടീൽ. ഭാര്യ: ശാന്താബായി. ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. Published: 21 Apr 2026, 11:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുൻ രാജ്യസഭാംഗം ഡോ. ഗോപാൽ റാവു പാട്ടീൽ അന്തരിച്ചു
M
MathrubhumiSource Link
18 days ago