യുഎസ് ഉപരോധങ്ങൾക്കിടെ ഹോർമുസ് കടക്കുന്ന ആദ്യ കപ്പലായി പാകിസ്താന്റെ 'ഷാലമാർ'

യുഎസ് ഉപരോധങ്ങൾക്കിടെ ഹോർമുസ് കടക്കുന്ന ആദ്യ കപ്പലായി പാകിസ്താന്റെ 'ഷാലമാർ'

മസ്‌കറ്റ്‌: യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യത്തെ കപ്പലായി പാകിസ്താന്റെ 'ഷാലമാർ'. മേഖലയിലെ കടുത്ത നിയന്ത്രണങ്ങൾക്കിടെ ഹോർമുസിലെ ഗതാഗത തടസങ്ങൾ മറികടന്നാണ് പാക് കപ്പൽ പുറത്തുകടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. To advertise here, പാകിസ്താൻ നാഷണൽ ഷിപ്പിങ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാലമാർ എന്ന കപ്പൽ. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഇന്ധന നീക്കം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് യുഎഇയിലെ ദാസ് ഐലൻഡിൽ നിന്ന് ഏകദേശം 4,50,000 ബാരൽ അസംസ്‌കൃത എണ്ണയുമായി ഈ കപ്പൽ കറാച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇറാന്റെ ലാറക് ഐലൻഡ് പിന്നിട്ട് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കപ്പൽ ഒമാൻ ഗൾഫിലേക്ക് പ്രവേശിച്ചത്. ഏപ്രിൽ 12-ന് ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ കപ്പൽ ആദ്യം തിരിച്ചുപോയിരുന്നുവെങ്കിലും പിന്നീട് യാത്ര പുനരാരംഭിക്കുകയായിരുന്നു. ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടിയെത്തുടർന്ന് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നിലവിലെ യുഎസ് ഉപരോധം അനുസരിച്ച്, ഈ വഴിയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് യുഎസിന്റെയും ഇറാന്റെയും മുൻകൂർ അനുമതി ആവശ്യമാണ്. ഒമാനിലെ റാസ് അൽ ഹദ്ദ് മുതൽ ഇറാൻ-പാകിസ്താൻ അതിർത്തി വരെയുള്ള മേഖലയിലാണ് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു കപ്പൽ പോലും ഇറാന്റെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നുവെങ്കിലും, ഉപരോധം നിലവിൽ വന്ന ആദ്യ ദിവസം തന്നെ അഞ്ച് ഇറാൻ ബന്ധമുള്ള കപ്പലുകൾ ഇത് ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഏഴാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ഈ നിർണ്ണായകമായ നീക്കം നടന്നിരിക്കുന്നത്. ഷാലമാർ കപ്പലിന്റെ ഈ യാത്ര ഉപരോധത്തിനിടയിലും കപ്പൽ ഗതാഗതം സാധ്യമാണെന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. Content Highlights: Pakistan's Shalimar ship successfully navigated the Strait of Hormuz amidst strict 2026 US naval blockades., The vessel is transporting 450,000 barrels of crude oil from Das Island to Karachi., This transit highlights the challenges of maritime logistics during the ongoing seven-week US-Iran conflict., The move demonstrates that regional shipping remains possible despite stringent international sanctions. Published: 17 Apr 2026, 06:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസ് ഉപരോധങ്ങൾക്കിടെ ഹോർമുസ് കടക്കുന്ന ആദ്യ കപ്പലായി പാകിസ… | Boolokam