ന്യൂഡൽഹി: 2024 ൽ നടന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി ആരോപണം. ഡൽഹിയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് തികച്ചും അസാധാരണമായ വോട്ടിങ് രീതികളെക്കുറിച്ചുള്ള ആരോപണം വിദഗ്ധർ ഉയർത്തിയത്. രാത്രി 12 മണിക്ക് ശേഷം ഏകദേശം 17 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിൽ, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി നയിക്കുന്ന എൻഡിഎ 175 സീറ്റുകളിൽ 164 എണ്ണം നേടി മികച്ച വിജയം നേടി. 3,500 ബൂത്തുകളിൽ രാവിലെ 2 മണി വരെ വോട്ടെടുപ്പ് തുടർന്നതായും സാമ്പത്തികവിദഗ്ധനായ പാറകാല പ്രഭാകർ പറയുന്നു. To advertise here, മൊത്തം വോട്ടുകളിൽ ഏകദേശം 4.16% വോട്ടുകൾ രാത്രി 11.45 നും പുലർച്ചെ 2 നും ഇടയിൽ രേഖപ്പെടുത്തി. രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. പുലർച്ചെ 12 മണിക്ക് ശേഷം മാത്രം 17 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. പുലർച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുതയെന്ന് പ്രഭാകർ വിശദമാക്കി. "ഇവിഎമ്മുകൾ റീസെറ്റ് ചെയ്യാൻ 14 സെക്കൻഡ് എടുക്കുമെങ്കിൽ, എങ്ങനെയാണ് 6 സെക്കൻഡിനുള്ളിൽ വോട്ടുകൾ രേഖപ്പെടുത്തിയത്? ഒരു വോട്ടർക്ക് അത്രയും സമയത്തിനുള്ളിൽ പ്രവേശിക്കാനും വോട്ട് ചെയ്യാനും പുറത്തുകടക്കാനും കഴിയുമോ?" പ്രഭാകർ ചോദിച്ചു. രാത്രി 8 മണിക്ക് ശേഷം അസാധാരണമായ എന്തോ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു നായിഡു നാലാം തവണയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തിരിച്ചെത്തിയ തിരഞ്ഞെടുപ്പിൽ ടിഡിപി 135 സീറ്റുകളും ബിജെപി 8 സീറ്റുകളും നേടി. പവൻ കല്യാണിന്റെ ജനസേന 21 സീറ്റും നേടി. ഇതിന് മുമ്പും പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ വോട്ടർ ടേൺഔട്ട് ഡേറ്റയെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. 2024 മേയ് 13 ന് വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം, ആന്ധ്ര മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ (സിഇഒ) മാധ്യമങ്ങളോട് പറഞ്ഞത് 68.04% വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ്. വൈകുന്നേരം 8 മണിക്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇസിഐ വോട്ടർ ടേൺഔട്ട് 68.12% എന്ന് പറഞ്ഞു. രാത്രി 11.45 ന്, ഇസിഐ ടേൺഔട്ട് 76.50% ആയി പരിഷ്കരിച്ചു. നാല് ദിവസത്തിന് ശേഷം പുറത്തിറക്കിയ അവസാന വോട്ടർ ടേൺഔട്ട് 81.79% ആയി രേഖപ്പെടുത്തി. പത്രസമ്മേളനത്തിൽ സംസാരിക്കവേ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയെ കുറിച്ച് പറഞ്ഞു.ഓരോ ബൂത്തിലെയും വോട്ടുകളുടെ എണ്ണം ഉൾക്കൊള്ളുന്ന ഫോം 17 സി എന്തുകൊണ്ട് പരസ്യപ്പെടുത്തിയില്ലെന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു. വോട്ടർ ലിസ്റ്റുകൾ മെഷീൻ റീഡബിൾ ഫോർമാറ്റുകളിൽ പുറത്തിറക്കിയിട്ടില്ലെന്നും ഇത് സ്വതന്ത്ര പരിശോധന ബുദ്ധിമുട്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷം ബിജെപിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വോട്ട് മോഷണ ആരോപണത്തിനിടയിലും ഇതേ ആശങ്ക ഉയർന്നിരുന്നു. വോട്ടിങ് സമയം കഴിഞ്ഞിട്ടും ക്യൂവിൽ ഉണ്ടായിരുന്ന വോട്ടർമാരുടെ പൊതുരേഖയുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇവയില്ലാതെ, വലിയ തോതിലുള്ള കൃത്രിമത്വം ശ്രദ്ധിക്കപ്പെടാതെ സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ എസ്.വൈ. ഖുറേഷി, തിരഞ്ഞെടുപ്പ് രേഖകൾ, ഫോം 17 സി, ഫോം 20 എന്നിവയുടെ ഓഡിറ്റ് ആവശ്യപ്പെട്ടു. ഫോം 20 എന്നത് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയ ശേഷം റിട്ടേണിങ് ഓഫീസർ തയ്യാറാക്കുന്ന അന്തിമഫല ഷീറ്റാണ്. പോളിങ് ശതമാനത്തിന്റെ അതേ ദിവസത്തെ വെളിപ്പെടുത്തലും ബൂത്ത് തലത്തിലുള്ള വോട്ടിങ് സംഗ്രഹവും ഉടനടി പുറത്തുവിടണമെന്ന് ഖുറേഷി നിർദേശിച്ചു. Content Highlights: Several 'unusual' voting patterns in the 2024 Andhra Pradesh Assembly elections were flagged at a press conference in Delhi. Published: 02 Apr 2026, 02:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രാത്രി 8 മുതൽ 2 വരെ 52 ലക്ഷം വോട്ടുകൾ, ആന്ധ്രനിയമസഭാ തിരഞ്ഞെടുപ്പിൽ വൻക്രമക്കേടെന്ന് ആരോപണം
M
MathrubhumiSource Link
about 1 month ago