സമീർ വാംഖഡെയ്ക്കെതിരായ അന്വേഷണം പരാതികളുടെ അടിസ്ഥാനത്തിലെന്ന് എൻ.സി.ബി.

സമീർ വാംഖഡെയ്ക്കെതിരായ അന്വേഷണം പരാതികളുടെ അടിസ്ഥാനത്തിലെന്ന് എൻ.സി.ബി.

M
MathrubhumiSource Link
എൻ.സി.ബി.യുടെ സത്യവാങ്മൂലം പരിശോധിക്കാൻ വാംഖഡെയുടെ അഭിഭാഷകൻ ചവാൻ കോടതിയെ സമീപിച്ചു To advertise here, മുംബൈ : നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെ നടത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം 'അജ്ഞാത' പരാതികളുടെ അടിസ്ഥാനത്തിലാണെന്നും എൻ.സി.പി. നേതാവ് നവാബ് മാലിക്കിന്റെ നിർദേശപ്രകാരമല്ലെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) ചൊവ്വാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം രണ്ട് 'അജ്ഞാത' പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് സൗത്ത് വെസ്റ്റ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിശാൽ സനാപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ എൻ.സി.ബി. അവകാശപ്പെട്ടു. ഈ പരാതികളിൽ ഒന്നുപോലും നവാബ് മാലിക് നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകൾ കൈകാര്യംചെയ്യുന്നതിനെതിരേ വാംഖഡെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, കമൽ ഖട്ട എന്നിവരടങ്ങിയ ബെഞ്ചിലാണ് എൻ.സി.ബി. സത്യവാങ്മൂലം സമർപ്പിച്ചത്. രണ്ട് പരാതികളിലുമുള്ള ആരോപണങ്ങൾ പരിശോധിക്കാനും അന്വേഷിക്കാനും അവകാശമുണ്ടെന്ന് എൻ.സി.ബി. ചൊവ്വാഴ്ച അറിയിച്ചു. അന്വേഷണം പരിശോധനാഘട്ടത്തിലാണ്. വാംഖഡെ 2024 മുതൽ ഹർജികളും മറ്റ് നിയമനടപടികളും ഫയൽ ചെയ്യുന്നതിലൂടെ പ്രക്രിയ വൈകിപ്പിക്കുന്നുവെന്ന് എൻ.സി.ബി. അവകാശപ്പെട്ടിരുന്നു. തന്റെ നിലപാട് വിശദീകരിക്കാൻ ന്യായമായൊരവസരം നൽകുന്നതിന് മാത്രമാണ് വാംഖഡെയെ ചോദ്യംചെയ്യലിന് വിളിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. എൻ.സി.ബി.യുടെ സത്യവാങ്മൂലം പരിശോധിക്കാൻ വാംഖഡെയുടെ അഭിഭാഷകൻ ചവാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 2020 ജൂണിൽ സുശാന്ത് സിങ് രാജ്പുത് മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്തതിനുശേഷം, സിനിമാ വ്യവസായത്തിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എൻ.സി.ബി. അന്വേഷണം ആരംഭിച്ചിരുന്നു. നടന്റെ കാമുകി റിയ ചക്രബർത്തി, സഹോദരൻ ഷോവിക്, മറ്റ് 33 പേർക്കെതിരേ മയക്കുമരുന്ന് കൈവശംവെയ്ക്കൽ, മയക്കുമരുന്ന് ഉപയോഗം, ധനസഹായം എന്നിവയ്‌ക്കെതിരേ ഏജൻസി കേസ് രജിസ്റ്റർചെയ്തു. പിന്നീട് വാംഖഡെ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി എൻ.സി.ബി.ക്ക് പരാതിലഭിച്ചു. 2023 നവംബർ മുതൽ 2024 മാർച്ച് വരെ എൻ.സി.ബി. വാംഖഡെക്ക് എട്ട് നോട്ടീസ് അയച്ചു. പ്രാഥമികാന്വേഷണത്തിന് നേതൃത്വം നൽകുന്ന ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ്ങിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചു. തന്നെ ലക്ഷ്യമിടുന്നുവെന്നും അന്വേഷണം പ്രതികാര നടപടിയാണെന്നും സമീർ വാംഖഡെ തന്റെ ഹർജിയിൽ അവകാശപ്പെട്ടിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമീർ വാംഖഡെയ്ക്കെതിരായ അന്വേഷണം പരാതികളുടെ അടിസ്ഥാനത്തിലെന്… | Boolokam