സെൻസെക്‌സിൽ 1,600 പോയന്റ് കുതിപ്പ്: നിഫ്റ്റി 23,000 തിരിച്ചുപിടിച്ചു; നേട്ടം നിലനിൽക്കുമോ?

സെൻസെക്‌സിൽ 1,600 പോയന്റ് കുതിപ്പ്: നിഫ്റ്റി 23,000 തിരിച്ചുപിടിച്ചു; നേട്ടം നിലനിൽക്കുമോ?

M
MathrubhumiSource Link
Money Desk Last Updated: 24 Mar 2026, 01:52 pm IST ഇറാന്‍-യുഎസ് വിഷയത്തില്‍ ട്രംപിന്റെ പ്രസ്താവനയും ഇറാന്റെ നിഷേധവും തമ്മിലുള്ള വൈരുദ്ധ്യം വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ ചാഞ്ചാട്ടത്തിന് കാരണമായേക്കാം. വിപണിയിലെ ഉണര്‍വ് സുസ്ഥിരമായ ബുള്‍ റണ്ണാണോ അതോ താല്‍ക്കാലികമായ ആശ്വാസ റാലിയാണോ എന്ന് വരും ദിവസങ്ങളിലെ എഫ്‌ഐഐ നിലപാടുകളില്‍നിന്ന് വ്യക്തമാകും. Image: Freepik ക നത്ത ഇടിവിന്റെ ദിനങ്ങൾക്കുശേഷം വിപണിയിൽ വൻ തിരിച്ചുവരവ്. ചൊവ്വാഴ്ചയിലെ സെൻസെക്‌സ് 1,646 പോയന്റ് കുതിച്ചു. നിഫ്റ്റി 489 പോയന്റ് ഉയർന്ന് 23,002 നിലവാരത്തിലെത്തി. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം ഏഴ് ലക്ഷം കോടി രൂപ വർധിച്ച് 423 ലക്ഷം കോടിയായി. To advertise here, നേട്ടത്തിന് പിന്നിൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലും വിദേശ വിനിമയ നിരക്കിലും ഉണ്ടായ ചില നിർണായക മാറ്റങ്ങളാണ് നേട്ടത്തിന് പിന്നിൽ. ഇറാൻ-യുഎസ് സംഘർഷം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ട്രൂത്ത് സോഷ്യൽ' വഴി നടത്തിയ പ്രഖ്യാപനമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഞ്ച് ദിവസത്തേക്ക് സൈനിക നടപടികൾ നിർത്തിവെക്കാൻ പ്രതിരോധ വകുപ്പിന് നിർദേശം നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. യുദ്ധഭീതിയിൽ തകർച്ച നേരിട്ട വിപണിക്ക് ഇത് ആശ്വാസമായി. ക്രൂഡ് ഓയിൽ വില: ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എണ്ണവില 100 ഡോളറിന് താഴെപ്പോയെങ്കിലും പിന്നീട് 104 ഡോളറിലേക്ക് തിരിച്ചുകയറി. എങ്കിലും, ഓഗസ്റ്റ് മാസത്തെ യുഎസ് ഓയിൽ ഫ്യൂച്ചറുകൾ 80 ഡോളറിൽ വ്യാപാരം നടക്കുന്നത് യുദ്ധം ഉടൻ അവസാനിക്കുമെന്ന വിപണിയുടെ കണക്കുകൂട്ടലിനെയാണ് സൂചിപ്പിക്കുന്നതെന്ന വിലയിരുത്തലുകൾ പുറത്തുവന്നു. രൂപയുടെ കരുത്ത്: റെക്കോഡ് താഴ്ചയിലായിരുന്ന രൂപ നില മെച്ചപ്പെടുത്തി. മുൻ ക്ലോസിങ് ആയ 93.9750-ൽ നിന്ന് മെച്ചപ്പെട്ട് 93.6375 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ സ്ഥിരത വിദേശ നിക്ഷേപകരുടെ ആശങ്ക കുറയ്ക്കാൻ സഹായിച്ചു. ആഗോള വിപണികളിലെ ഉണർവ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അയവ് വന്നതോടെ വാൾസ്ട്രീറ്റ് സൂചികകൾ 1.4% വരെ ഉയർന്നു. ഏഷ്യൻ വിപണികളായ നിക്കി (0.8%), ഹാംഗ് സെങ് (1.8%), കോസ്പി (2%) എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു. വാഹന വിപണിയിലെ ഡിമാൻഡും ബാങ്കിങ് മേഖലയിലെ പണലഭ്യതയും നിഫ്റ്റി ഓട്ടോ, പൊതുമേഖലാ ബാങ്ക് സൂചികകൾക്ക് കരുത്തായി. ഓഹരികൾ / സെക്ടറുകൾ മാറ്റം (%) മികച്ച നേട്ടം ഏഷ്യൻ പെയ്‌ന്റ്‌സ് 3% + നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ ഇൻഡിഗോ, ടൈറ്റൻ, എറ്റേണൽ (Eternal), എൽ ആൻഡ് ടി, ബിഇഎൽ 2% - 3% + നഷ്ടത്തിൽ പവർ ഗ്രിഡ്, ഇൻഫോസിസ് 1% വരെ കുറഞ്ഞു സെക്ടറൽ സൂചികകൾ നിഫ്റ്റി ഓട്ടോ, നിഫ്റ്റി പിഎസ്‌യു ബാങ്ക് 2% + എങ്കിലും, ഇറാന്റെ നിലപാടും സൗദി അറേബ്യയും യുഎഇയും ഇറാനെതിരായ നീക്കങ്ങളിൽ ചേർന്നേക്കാം എന്ന വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടും വിപണിയിലെ അസ്ഥിരത നിലനിർത്താൻ കാരണമാകും. വിദേശ നിക്ഷേപകർ വെല്ലുവിളി: കാളക്കൂറ്റന്മാർക്ക് പിന്നിൽ ഇപ്പോഴും കരടികൾ ഒളിച്ചിരിക്കുന്നുണ്ട്. അതിന് തെളിവാണ് വിദേശ നിക്ഷേപകരുടെ നിലപാട്. തുടർച്ചയായി 17-ാമത്തെ ദിവസവും വിദേശികൾ വിൽപ്പനക്കാരായി. കഴിഞ്ഞ ദിവസം മാത്രം 10,414 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. യുഎസ് ട്രഷറി ആദായത്തിലെ വർധന, രൂപയുടെ മൂല്യമിടിവ് എന്നിവയാണ് വിദേശ നിക്ഷേപകരെ സ്വാധീനിച്ചത്. ഐടി, ഫാർമ മേഖലകൾ രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് സ്വാഭാവികമായ പ്രതിരോധം നേടുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള വിപണി സാഹചര്യം അസ്ഥിരമായി തുടരുകയാണ്. രാഷ്ട്രീയ സാഹചര്യങ്ങൾ ഓഹരി വിപണി പോലെ തന്നെ പ്രവചനാതീതവുമാണ്. ഇറാൻ-യുഎസ് വിഷയത്തിൽ ട്രംപിന്റെ പ്രസ്താവനയും ഇറാന്റെ നിഷേധവും തമ്മിലുള്ള വൈരുദ്ധ്യം വരും ദിവസങ്ങളിൽ വിപണിയിൽ വലിയ ചാഞ്ചാട്ടത്തിന് കാരണമായേക്കാം. രൂപയുടെ സ്ഥിരതയും പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളും വിലയിരുത്തിക്കൊണ്ട് മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ. വിപണിയിലെ ഉണർവ് സുസ്ഥിരമായ ബുൾ റണ്ണാണോ അതോ താൽക്കാലികമായ ആശ്വാസ റാലിയാണോ എന്ന് വരും ദിവസങ്ങളിലെ എഫ്ഐഐ നിലപാടുകളിലൂടെ വ്യക്തമാകും. Content Highlights: Sensex surged 1,646 points with Nifty reclaiming the 23,000 mark., Market recovery driven by US-Iran geopolitical updates and currency stabilization., Persistent FII selling remains a major headwind for long-term stability., Global market trends and crude oil prices continue to influence volatility. Published: 24 Mar 2026, 01:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സെൻസെക്‌സിൽ 1,600 പോയന്റ് കുതിപ്പ്: നിഫ്റ്റി 23,000 തിരിച്ച… | Boolokam