ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി (LPG) ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷഭരിതമായ ഗൾഫ് മേഖലയിലൂടെ ഊർജ്ജ ചരക്കുകൾ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണിത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കപ്പൽ ഇന്ത്യൻ തീരത്ത് എത്തുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു. To advertise here, സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) ആണ് നന്ദാദേവി വഹിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പൽ ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നത്. മുംബൈ അല്ലെങ്കിൽ കണ്ട്‌ല തുറമുഖങ്ങളിൽ ഒന്നിലായിരിക്കും കപ്പൽ അടുക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിലെ നിലവിലെ പ്രതിസന്ധികൾ കാരണം കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഊർജ്ജ വിതരണ ശൃംഖലയെ സംബന്ധിച്ചിടത്തോളം ഈ ചരക്ക് വളരെ പ്രധാനപ്പെട്ടതാണ്. നേരത്തെ, നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ സുരക്ഷിതമായ പാത ഉറപ്പാക്കിയശേഷം ഇന്ത്യയുടെ ആദ്യ എൽപിജി കപ്പലായ ശിവാലിക്, ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ആ കപ്പലും നിലവിൽ നാവികസേനയുടെ സംരക്ഷണത്തിൽ സുരക്ഷിതമായി യാത്ര തുടരുകയാണ്. ഇന്ത്യൻ നാവിക സേനയുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ രണ്ട് കപ്പലുകളും സുപ്രധാനമായ ഹോർമുസ് സമുദ്രപാതയിലൂടെ സുരക്ഷിതമായി സഞ്ചാരിക്കുന്നത്. ശിവാലിക്കും നന്ദാദേവിയും സുരക്ഷിതമായി പുറത്തെത്തിയതോടെ, മറ്റ് കപ്പലുകൾക്കും ഇതേ രീതി പിന്തുടരാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എൽപിജി ഇറക്കുമതിക്കായി ഗൾഫ് മേഖലയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വികാസം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. നയതന്ത്ര ചർച്ചകൾ പൂർത്തിയായാലുടൻ രണ്ട് എൽപിജി കപ്പലുകളും ഹോർമുസ് കടലിടുക്ക് വഴി നീങ്ങിത്തുടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ച് ഫോണിലൂടെ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ശിവാലിക് കടലിടുക്ക് കടന്ന വാർത്ത പുറത്തുവന്നത്. Content Highlights: LPG carrier Nanda Devi successfully transited the Strait of Hormuz. The vessel is escorted by the Indian Navy to ensure safe passage. The 46,000 metric tonne LPG shipment is critical for India's energy supply. Follows the successful transit of the first vessel, Shivalik. Demonstrates a stable diplomatic and operational mechanism for maritime security. Published: 14 Mar 2026, 03:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഹോർമുസ് കടന്ന് 'നന്ദാദേവി' വരുന്നു; 46,000 മെട്രിക് ടൺ LPG കൂടി ഇന്ത്യയിലെത്തും
M
MathrubhumiSource Link
about 2 months ago