‘ഇങ്ങനെയൊക്കെ ഉണ്ടാകും’; പീഡന പരാതി നൽകുന്നതിൽ നിന്ന് ജീവനക്കാരിയെ തടഞ്ഞ് ടിസിഎസ് എച്ച്ആർ

‘ഇങ്ങനെയൊക്കെ ഉണ്ടാകും’; പീഡന പരാതി നൽകുന്നതിൽ നിന്ന് ജീവനക്കാരിയെ തടഞ്ഞ് ടിസിഎസ് എച്ച്ആർ

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിൽ നടന്ന ഗുരുതരമായ ലൈംഗിക അതിക്രമങ്ങളെയും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവരികയാണ്. നാസിക് ബ്രാഞ്ചിലെ എച്ച്ആർ മേധാവി ഒരു വനിതാ ജീവനക്കാരിയെ ലൈംഗിക പീഡന പരാതി നൽകുന്നതിൽ നിന്ന് തടഞ്ഞതായി പോലീസ് പറഞ്ഞു. ഒരു വനിതാ ജീവനക്കാരി നൽകിയ പരാതി അവഗണിക്കാനും അത് റിപ്പോർട്ട് ചെയ്യുന്നത് തടയാനും കമ്പനിയിലെ എച്ച്ആർ വിഭാഗം മേധാവി ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. To advertise here, നാസിക് ടിസിഎസ് യൂണിറ്റിലെ എച്ച്ആർ വിഭാഗം മേധാവിയായ അശ്വിനി ചൈനാനിയാണ് പരാതി നൽകുന്നതിൽ നിന്ന് ജീവനക്കാരിയെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു. 'ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്' എന്ന് പറഞ്ഞ് അവർ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ലൈംഗികാതിക്രമം, മാനസിക പീഡനം, മതപരമായ പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നിവയുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ എട്ട് വനിതാ ജീവനക്കാരുടെ പരാതികളും ഒരു പുരുഷ ജീവനക്കാരന്റെ പരാതിയും ഉൾപ്പെടുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് അശ്വിനി ചൈനാനിയും മറ്റ് ആറ് പുരുഷ ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസീഫ് അത്താർ, റാസ മെമ്മൺ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസർ, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായ മറ്റ് ജീവനക്കാർ. ഇവർ ഒരു സംഘമായി പ്രവർത്തിച്ച് തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് സഹപ്രവർത്തകരെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് കമ്മീഷണർ സന്ദീപ് കർണിക് പറഞ്ഞു. മതപരമായ പീഡനത്തിന് കേസെടുത്ത നിദ ഖാൻ എന്ന ജീവനക്കാരി നിലവിൽ ഒളിവിലാണ്. ഈ കേസുകൾ അന്വേഷിക്കുന്നതിനായി പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിച്ചു. ടിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആരതി സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിൽ കമ്പനിക്കുള്ളിലും ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. Content Highlights: The HR head of the Nashik branch of the IT giant Tata Consultancy Services (TCS) had allegedly discouraged a woman employee from submitting a sexual harassment complaint, the police have said. Published: 17 Apr 2026, 04:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇങ്ങനെയൊക്കെ ഉണ്ടാകും’; പീഡന പരാതി നൽകുന്നതിൽ നിന്ന് ജീവനക… | Boolokam