'ഞങ്ങളെ പ്രണയിച്ചു, പക്ഷേ വിവാഹം കഴിച്ചത് മോദിയെ'; ഖാർഗെയുടെ തമാശയിൽ ചിരിച്ച് പ്രധാനമന്ത്രി

'ഞങ്ങളെ പ്രണയിച്ചു, പക്ഷേ വിവാഹം കഴിച്ചത് മോദിയെ'; ഖാർഗെയുടെ തമാശയിൽ ചിരിച്ച് പ്രധാനമന്ത്രി

M
MathrubhumiSource Link
ന്യൂഡൽ‍ഹി: സാധാരണയായി ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗം. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ ഖാർഗെ നടത്തിയ നർമ്മം കലർന്ന പരാമർശങ്ങൾ സഭയിലുടനീളം ചിരി പടർത്തി. തന്റെ സഭാകാലഘട്ടം അദ്ദേഹം വികാരാധീനനായി ഓർത്തെടുത്തു. ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിർന്ന നേതാക്കളുടെ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. To advertise here, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശമാണ് സഭയെ ചിരിപ്പിച്ചത്. 54 വർഷത്തെ ദീർഘകാല പരിചയം തങ്ങൾ തമ്മിലുണ്ടെന്ന് പറഞ്ഞ ഖാർഗെ, ദേവഗൗഡയുടെ രാഷ്ട്രീയ മാറ്റത്തെ രസകരമായി അവതരിപ്പിച്ചു. 'അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്' എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. 1996ൽ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ദേവഗൗഡ പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ പരിഹാസം. ശരദ് പവാർ, ഡിഎംകെയുടെ തിരുച്ചി ശിവ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചും അവർ വീണ്ടും സഭയിലേക്ക് തിരിച്ചുവരുന്നതിലുള്ള സന്തോഷവും ഖാർഗെ പങ്കുവെച്ചു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലയെയും അദ്ദേഹം വെറുതെ വിട്ടില്ല. അത്താവാലയുടെ കവിതകൾ എപ്പോഴും മോദിയെ പുകഴ്ത്തുന്നവ മാത്രമാണെന്നും അദ്ദേഹത്തിന് മറ്റ് കവിതകളൊന്നും അറിയില്ലെന്നും ഖാർഗെ പരിഹസിച്ചു. ഇത് കേട്ട് കോൺഗ്രസ് അംഗങ്ങൾക്കിടയിലും പുഞ്ചിരി വിടർന്നു. വിരമിക്കുന്ന അംഗങ്ങളുടെ സേവനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രീയത്തിൽ ഫുൾസ്റ്റോപ്പുകളില്ല എന്ന് ഓർമ്മിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ദേവഗൗഡ, ഖാർഗെ, പവാർ തുടങ്ങിയ മുതിർന്ന നേതാക്കളിൽ നിന്ന് പാർലമെന്ററി കാര്യങ്ങൾ കണ്ടു പഠിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. രാംദാസ് അത്താവാലയെ 'എവർഗ്രീൻ' എന്ന് വിശേഷിപ്പിച്ച മോദി, സഭയിൽ ഹാസ്യത്തിനും ആക്ഷേപഹാസ്യത്തിനും വലിയ സ്ഥാനമുണ്ടെന്നും എന്നാൽ ഇപ്പോൾ അത് ക്രമേണ കുറഞ്ഞുവരികയാണെന്നും നിരീക്ഷിച്ചു. Content Highlights: Mallikarjun Kharge's light-hearted farewell speech in the Rajya Sabha that left PM Modi and other members laughing. Published: 18 Mar 2026, 02:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!