കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലഹാരക്കടയിൽനിന്ന് 'ഝാൽമുരി' വാങ്ങുകയും കഴിയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻഹിറ്റായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ 10 കോടി വ്യൂസാണ് ഒറ്റദിവസം കൊണ്ട് വീഡിയോ നേടിയത്. എന്നാൽ നേരത്തെ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് വീഡിയോ പകർത്തലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിഹസിച്ചു. To advertise here, ഞായറാഴ്ച വൈകുന്നേരം ഷെയർ ചെയ്ത വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രം 10 കോടി കാഴ്ചക്കാരുണ്ടായതായി തിങ്കളാഴ്ച പല ബിജെപി പിന്തുണക്കാരും ഓൺലൈനിൽ രേഖപ്പെടുത്തി. ഫേസ്ബുക്കിലും സമാനമായ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മോദിയുടെ പണമിടപാട് രീതിയെയും മമത പരിഹസിച്ചു. "അദ്ദേഹത്തിന്റെ പോക്കറ്റിൽ 10 രൂപ നോട്ട് ഉണ്ടായിരുന്നു. ഇത് വിശ്വസനീയമാണോ? ഇതൊരു നാടകമാണ്."ക്യാമറകൾ മുൻകൂട്ടി അവിടെ സ്ഥാപിച്ചിരുന്നു. SPG (പ്രധാനമന്ത്രിക്ക് സുരക്ഷ നൽകുന്ന പ്രത്യേക സംരക്ഷണ സംഘം) ആണ് എല്ലാം ഏർപ്പാട് ചെയ്തത്," മമത സംഭവത്തിന്റെ യാദൃഛികതയെ ചോദ്യം ചെയ്തു. പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഷോപ്പുടമയ്ക്ക് പണം നൽകുമ്പോൾ, ഷോപ്പുടമ പണം നിരസിച്ചതായും എന്നാൽ പ്രധാനമന്ത്രി അത് സ്വീകരിക്കാൻ നിർബന്ധിച്ചതായും വീഡിയോയിൽ കാണാം. Content Highlights: PM Modi's Jhalmuri video reaches 100 million views on Instagram in 2026., Mamata Banerjee alleges the interaction was a pre-planned political drama., Mamata questions the authenticity of the cash transaction involving SPG security., The incident highlights the ongoing political tensions in West Bengal during the 2026 campaign. Published: 20 Apr 2026, 10:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

10 കോടി വ്യൂസ് കടന്ന് മോദിയുടെ ഝാൽമുരി വീഡിയോ, 'നേരത്തെ തയ്യാറാക്കിയ നാടകം' എന്ന് മമത
M
MathrubhumiSource Link
20 days ago