ഓൺലൈൻ ഡെസ്ക് Published: May 27, 2026 05:18 PM IST Updated: May 27, 2026 05:30 PM IST 1 minute Read Link Copied തിരുവനന്തപുരം ബേക്കറി ജംക്‌ഷന് സമീപം ഇ.ഡിയുടെ വാഹനങ്ങൾ തകർത്ത നിലയിൽ, ഡി.കെ. ശിവകുമാർ. (ചിത്രം∙ മനോരമ) Mail This Article × Follow Us പിണറായിയുടെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതും ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത സണ്ണി ജോസഫ് കോൺഗ്രസ് ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചതും പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതും വാർത്തയായി. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... പിണറായിയുടെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പിണറായിയിലെ ‘പ്രവിക്’ എന്ന വീട്ടിൽ പരിശോധന നടത്തിയതെന്നു ഇ.ഡി അറിയിച്ചു. ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും . ഇതു സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. അടുത്ത ആഴ്ചയായിരിക്കും ശിവകുമാറിന്റെ സത്യപ്രതിജ്ഞ. നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡി.കെ. ശിവകുമാർ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് മനോരമ ന്യൂസിന്റെ റിപ്പോർട്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടയ്ക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തിയെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോൺഗ്രസ് ഹൈക്കമാൻഡിനെ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചു. എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കുന്നതാകും ഉചിതമെന്നും കേന്ദ്ര നേതൃത്വത്തിനു നൽകിയ കത്തിൽ സണ്ണി വ്യക്തമാക്കി. സണ്ണിയുടെ നിർദേശം എഐസിസി അംഗീകരിക്കുന്ന മുറയ്ക്ക് പകരക്കാരനെ സംബന്ധിച്ച ചർച്ചകളും തുടങ്ങും. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അഭിഭാഷകയായ റിങ്കി ചതോപാധ്യായ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിലിഗുരി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. English Summary: Today's Recap-27-5-2026 ×
