Sports News in Malayalam — Cricket, Football, Olympics & More

കായികം

Malayalam sports news from across cricket, football, badminton, hockey, kabaddi, tennis, athletics, swimming, boxing and chess. Cricket coverage spans IPL, World Cup, Asia Cup, Test matches, T20 and ODI series — including Virat Kohli, Rohit Sharma, Bumrah and Hardik Pandya. Football coverage includes ISL, Kerala Blasters, Santosh Trophy, Premier League, La Liga and Champions League — Messi, Ronaldo, Mbappe and Manchester United. Plus Olympic Games, Asian Games, Commonwealth Games and grand slam tennis (Wimbledon, US Open, Australian Open, French Open) — all in malayalam.

Latest in Sports

ചെഹല്‍ കുരുത്തംകെട്ടവനെങ്കിലും ക്രിക്കറ്റിനോട് ആത്മാര്‍ഥയുള്ളവന്‍; മാതൃദിനത്തില്‍ ചെഹലിനെപ്പറ്റി അമ്മ
news
Just now
0

ചെഹല്‍ കുരുത്തംകെട്ടവനെങ്കിലും ക്രിക്കറ്റിനോട് ആത്മാര്‍ഥയുള്ളവന്‍; മാതൃദിനത്തില്‍ ചെഹലിനെപ്പറ്റി അമ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിങ് നിരയിലെ പ്രമുഖ സാന്നിധ്യമാണ് യൂസ് വേന്ദ്ര ചെഹല്‍. കഴിഞ്ഞമാസമാണ് ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളറായി ചെഹല്‍ മാറിയത്. മാതൃദിനത്തില്‍ തന്റെ വിജയം അമ്മയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് താരമായ ചെഹല്‍. ”ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ കായികവിനോദത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തുമായിരുന്നു. എല്ലാ ഒരുക്കാന്‍ ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് എന്റെ അമ്മ (സുനിത ചെഹല്‍) എഴുന്നേല്‍ക്കുമായിരുന്നു. എനിക്ക് വേണ്ടി അവര്‍ തയ്യാറാക്കുന്ന ഡയറ്റ് ഞങ്ങള്‍ കൃത്യമായി പിന്തുടരുമായിരുന്നു. ഇപ്പോഴും പ്രതിസന്ധികള്‍ […] The post ചെഹല്‍ കുരുത്തംകെട്ടവനെങ്കിലും ക്രിക്കറ്റിനോട് ആത്മാര്‍ഥയുള്ളവന്‍; മാതൃദിനത്തില്‍ ചെഹലിനെപ്പറ്റി അമ്മ appeared first on Kairali News | Kairali News Live.

K
Kairali News
0
വേട്ട തുടരാന്‍ കോഹ്‌ലി; കിങ് താണ്ഡവമാടിയാല്‍ ചരിത്രം പിറക്കും!
news
Just now
0

വേട്ട തുടരാന്‍ കോഹ്‌ലി; കിങ് താണ്ഡവമാടിയാല്‍ ചരിത്രം പിറക്കും!

ഐ.പി.എല്ലില്‍ ഇന്ന് ആരാധകര്‍ ഒരു സൂപ്പര്‍ ക്ലാഷിന് കൂടിയാണ് സാക്ഷിയാവുക. ഡബിള്‍ ഹെഡര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ന്യൂ റായ്പൂരിലെ ശഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്ത് ഒരു സൂപ്പര്‍ നേട്ടമുണ്ട്. ടി – 20യില്‍ 14000 റണ്‍സ് എന്ന മൈല്‍സ്റ്റോണാണ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിക്കുക. […]

D
DoolNews
0
പ്ലേ ഓഫ് മോഹവുമായി സിഎസ്‌കെ; എതിരാളികൾ വിജയത്തുടർച്ച തേടിയിറങ്ങുന്ന ലക്നൗ; ആർസിബിയെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ പന്തും സംഘവും; ധോണി ഇന്നും കളിച്ചേക്കില്ല; ചെപ്പോക്കിൽ ജയിച്ചുകയറാൻ ഗെയ്ക്‌വാദും സംഘവും
news
Just now
0

പ്ലേ ഓഫ് മോഹവുമായി സിഎസ്‌കെ; എതിരാളികൾ വിജയത്തുടർച്ച തേടിയിറങ്ങുന്ന ലക്നൗ; ആർസിബിയെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ പന്തും സംഘവും; ധോണി ഇന്നും കളിച്ചേക്കില്ല; ചെപ്പോക്കിൽ ജയിച്ചുകയറാൻ ഗെയ്ക്‌വാദും സംഘവും

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് പോരാട്ടം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. ഉച്ച കഴിഞ്ഞ് 3.30 നാണ് മത്സരം. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് അഞ്ച് വട്ടത്തെ ചാമ്പ്യന്മാരായ ചെന്നൈ. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ വിജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ഋതുരാജ് ഗെയ്ക്‌വാദും സംഘവും ഇന്ന് പത്താം പോരിന് ഇറങ്ങുന്നത്. സീസണിലെ മിന്നും ഫോം തുടരുന്ന സഞ്ജു സാംസൺ തന്നെയാണ് സിഎസ്‌കെയുടെ പ്രധാന കരുത്ത്. 10 മത്സരങ്ങളിൽ നിന്ന് 50-ലേറെ ശരാശരിയിൽ 402 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന മുൻ നായകൻ എം.എസ്. ധോണി പരിശീലനത്തിന് എത്താത്തതിനാൽ ആരാധകർ ഇന്നും നിരാശരായേക്കും. ചെന്നൈയിലെ പിച്ചിൽ നൂറുൽ അഹമ്മദ്, അഖീൽ ഹൊസൈൻ എന്നീ സ്പിൻ ജോഡികളിലാകും സിഎസ്‌കെയുടെ പ്രതിരോധ തന്ത്രങ്ങൾ.തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നേടിയ ആവേശജയത്തിന്റെ കരുത്തിലാണ് ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ വരുന്നത്. പ്ലേ ഓഫ് സാധ്യതകൾ നേർത്തതാണെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ വൻ മാർജിനിൽ ജയിച്ചാൽ അവർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ആർസിബിക്കെതിരെ സെഞ്ചുറി (111) നേടിയ മിച്ചൽ മാർഷും നായകൻ ഋഷഭ് പന്തുമാണ് ലക്നൗവിന്റെ ബാറ്റിങ് കരുത്ത്. ഷമി നയിക്കുന്ന ബൗളിങ് നിരയും പന്തിന്റെ വിശ്വസ്തപ്പടയാണ്.ഇരു ടീമുകളും നേർക്കുനേർ വന്ന പോരാട്ടങ്ങളുടെ കണക്കെടുത്താൽ നേരിയ മുൻതൂക്കം ലക്നൗ സൂപ്പർ ജയന്റ്‌സിനാണ്. ആറ് മത്സരങ്ങളിൽ മൂന്നിലും ലക്നൗ വിജയിച്ചപ്പോൾ പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താൻ ഇരു ടീമുകളും ഒരുപോലെ പോരാടുന്നതിനാൽ ചെന്നൈയിൽ ഇന്ന് ആവേശകരമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ബാറ്റർമാരെയും ബൗളർമാരെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. തുടക്കത്തിൽ പന്ത് സ്പിൻ ചെയ്യുമെങ്കിലും നിലയുറപ്പിക്കുന്ന ബാറ്റർമാർക്ക് വലിയ സ്കോറുകൾ കണ്ടെത്താനാകും.സാധ്യതാ ഇലവൻ:ചെന്നൈ: സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ, ഡെവാൾഡ് ബ്രെവിസ്, ജാമി ഓവർട്ടൺ, അഖീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മുകേഷ് ചൗധരി, ഗുർജപ്നീത് സിങ്. (ഇംപാക്ട് പ്ലെയർ: ശിവം ദുബെ).ലക്നൗ: മിച്ചൽ മാർഷ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം, ഋഷഭ് പന്ത് (ക്യാപ്റ്റൻ), അക്ഷത് രഘുവംശി, ഷഹബാസ് അഹമ്മദ്, ദിഗ്‌വേഷ് രതി, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മായങ്ക് യാദവ്. (ഇംപാക്ട് പ്ലെയർ: ഹിമ്മത് സിങ്).

M
Marunadan Malayali
0
മൂന്നെണ്ണം മാത്രമല്ല, പത്തടിച്ചാലും തൂക്കാം; വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സഞ്ജു
news
Just now
0

മൂന്നെണ്ണം മാത്രമല്ല, പത്തടിച്ചാലും തൂക്കാം; വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സഞ്ജു

ഐ.പി.എല്ലില്‍ ഡബിള്‍ ഹെഡര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടുക. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഈ മത്സരം ഇരുടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും ശ്രദ്ധാകേന്ദ്രം. ലഖ്നൗവിനെതിരെ താരം തന്റെ വെടിക്കെട്ട് പ്രകടനം തുടരാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരിക്കല്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിച്ചാല്‍ രണ്ട് നേട്ടങ്ങളും സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിക്കും. ടി – 20യില്‍ […]

D
DoolNews
0
തോൽവിയിലും റെക്കോർഡുമായി വൈഭവ്; പിന്നിലാക്കിയത് പൊള്ളാർഡടക്കമുള്ള വമ്പൻ താരങ്ങളെ
news
Just now
0

തോൽവിയിലും റെക്കോർഡുമായി വൈഭവ്; പിന്നിലാക്കിയത് പൊള്ളാർഡടക്കമുള്ള വമ്പൻ താരങ്ങളെ

ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ തേടി പുതിയ റെക്കോർഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സുകൾ കുറിക്കുന്ന താരമായി മാറി വൈഭവ്. 515 പന്തുകളിൽ നിന്നാണ് നാഴികക്കല്ല് പിന്നിട്ടത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് കൗമാര താരം റെക്കോർഡ് സ്വന്തം പേരിലാക്കിയത്. കരൺബീർ സിങ്ങിന്റെ 813 പന്തുകൾ എന്ന റെക്കോർഡാണ് തകർത്തത്. മത്സരത്തത്തിൽ വൈഭവ് 16 പന്തിൽ നിന്ന് 36 റൺസ് നേടി പുറത്തായി. രാജസ്ഥാൻ റോയസിനെ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു. ടി20 ക്രിക്കറ്റിലെ വേഗമേറിയ 100 സിക്സുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ് വൈഭവ് (515). രണ്ടാം സ്ഥാനത്ത് കരൺബീർ സിങ് (813), മൂന്നാം സ്ഥാനത്ത് കീറൺ പൊള്ളാർഡ് (843), നാലാമത് റൊമാരിയോ ഷെപ്പേർഡ് (845), അഞ്ചാം സ്ഥാനത്ത് സെക്കുഗേ പ്രസന്നയുമാണ് (850). നേരത്തെ ഒരു ഐപിഎൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ താരത്തിന്റെ റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു വൈഭവ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 12 സിക്സുകളായാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഐപിഎൽ 2026 സീസണിലെ വേഗമേറിയ സെഞ്ച്വറിയും വൈഭവിന്റെ പേരിൽ തന്നെയാണ്. നിലവിലെ സീസണിൽ 11 ഇന്നിങ്‌സുകളിൽ നിന്ന് 440 റൺസാണ് താരം അടിച്ചുകൂട്ടിയത്.

M
MediaOne
0
സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഗുജറാത്തിനെതിരെ ഐപിഎല്ലിൽ രാജസ്ഥാന് മികച്ച തുടക്കം
news
Just now
0

സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഗുജറാത്തിനെതിരെ ഐപിഎല്ലിൽ രാജസ്ഥാന് മികച്ച തുടക്കം

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് പൊരുതുന്നു. 230 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് നേടിയിട്ടുണ്ട്. യുവതാരം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ഇന്നിംഗ്സിന് തീപാറുന്ന തുടക്കം നൽകിയത്. വെറും 16 പന്തിൽ 36 റൺസ് നേടിയ താരം മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി. 225 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ സൂര്യവംശി ഗുജറാത്ത് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. എന്നാൽ അധികം വൈകാതെ മുഹമ്മദ് സിറാജ് സൂര്യവംശിയെ […] The post സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഗുജറാത്തിനെതിരെ ഐപിഎല്ലിൽ രാജസ്ഥാന് മികച്ച തുടക്കം appeared first on Kairali News | Kairali News Live.

K
Kairali News
0
ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; ജയ്സ്വാളിനും ഷഫാലിക്കും നോട്ടീസ്! ഐസിസിയെ വിവരമറിയിച്ച് നാഡ; ഏഴ് ദിവസത്തിനകം മറുപടി നല്‍കണം; പൃഥ്വി ഷായ്ക്ക് സംഭവിച്ചത് മറന്നോ എന്ന് ആരാധകര്‍; ബിസിസിഐ ഇടപെടുന്നു; യുവതാരങ്ങള്‍ കുരുക്കില്‍
news
Just now
0

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; ജയ്സ്വാളിനും ഷഫാലിക്കും നോട്ടീസ്! ഐസിസിയെ വിവരമറിയിച്ച് നാഡ; ഏഴ് ദിവസത്തിനകം മറുപടി നല്‍കണം; പൃഥ്വി ഷായ്ക്ക് സംഭവിച്ചത് മറന്നോ എന്ന് ആരാധകര്‍; ബിസിസിഐ ഇടപെടുന്നു; യുവതാരങ്ങള്‍ കുരുക്കില്‍

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയുമായി സഹകരിക്കാത്ത ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്സ്വാളിനും ഷഫാലി വര്‍മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നോട്ടീസ് അയച്ചു. നിശ്ചയിച്ച പരിശോധനയ്ക്ക് താരങ്ങള്‍ ഹാജരാകാതിരുന്നതും തുടര്‍ന്ന് നാഡ ആവശ്യപ്പെട്ട വിശദീകരണം നല്‍കാതിരുന്നതുമാണ് നടപടിക്ക് കാരണമായത്. നാഡയുടെ രജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളിന്റെ (ആര്‍ടിപി) ഭാഗമായ ഇരു താരങ്ങളും തങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഏജന്‍സിക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചട്ടപ്രകാരം ആര്‍ടിപിയുടെ ഭാഗമായ കായികതാരങ്ങള്‍ ഓരോ ദിവസവും പരിശോധനയ്ക്ക് ലഭ്യമാകുന്ന സമയവും സ്ഥലവും നാഡയെ മുന്‍കൂട്ടി അറിയിക്കണം. ഇതനുസരിച്ച് ഡോപിങ് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ സാമ്പിള്‍ ശേഖരിക്കാനായി എത്തുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് ഷഫാലി വര്‍മ നല്‍കിയ ലൊക്കേഷനില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും താരത്തെ അവിടെ കണ്ടെത്താനായില്ല. സമാനമായ രീതിയില്‍ ഡിസംബര്‍ 17-ന് ജയ്സ്വാളിന്റെ ലൊക്കേഷനില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴും താരം അവിടെ ഉണ്ടായിരുന്നില്ല. ഈ രണ്ട് സംഭവങ്ങളിലും താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായാണ് നാഡ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ നാഡ താരങ്ങളെ സമീപിച്ചിരുന്നെങ്കിലും ജയ്സ്വാളും ഷഫാലിയും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് നാഡ അടുത്ത ഘട്ട നടപടികളിലേക്ക് നീങ്ങിയതും ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെയും (ഐസിസി) ഔദ്യോഗികമായി അറിയിച്ചതും. നോട്ടീസ് ലഭിച്ച കാര്യത്തില്‍ ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം കൃത്യമായ വിശദീകരണം നല്‍കാന്‍ താരങ്ങള്‍ക്ക് ഏജന്‍സി സമയം അനുവദിച്ചിട്ടുണ്ട്. ഉത്തേജക വിരുദ്ധ നിയമങ്ങള്‍ അനുസരിച്ച് 12 മാസത്തിനിടയില്‍ മൂന്ന് തവണ പരിശോധനയ്ക്ക് ഹാജരാകാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമായാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ വീഴ്ച സംഭവിക്കുകയും താരങ്ങള്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വരും. ജയ്സ്വാളിനെയും ഷഫാലിയെയും സംബന്ധിച്ച് ഇതാദ്യത്തെ വീഴ്ചയായതിനാല്‍ നിലവില്‍ വിലക്ക് ഭീഷണിയില്ല. എങ്കിലും ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് ബിസിസിഐ. ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉത്തേജക വിരുദ്ധ പ്രോട്ടോക്കോളുകള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് 2019-ല്‍ പൃഥ്വി ഷാ ഉപയോഗിച്ച കഫ് സിറപ്പില്‍ നിരോധിത പദാര്‍ത്ഥം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് എട്ടു മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഉദിച്ചുയരുന്ന താരങ്ങളായ ജയ്സ്വാളും ഷഫാലിയും ഇത്തരം നിയമപരമായ നടപടികളില്‍ ഉള്‍പ്പെട്ടത് ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

M
Marunadan Malayali
0
'ധോണിയെ ഔട്ടാക്കിയപ്പോൾ ആഘോഷം അതിരുകടന്നു'; ക്യാപ്റ്റൻ കൂളിനെ ചൊടിപ്പിച്ച ആ വിക്കറ്റ് നേട്ടം; സിഎസ്കെയിലേക്കുള്ള വഴിതുറന്ന പഴയ കഥ വെളിപ്പെടുത്തി അശ്വിൻ
news
Just now
0

'ധോണിയെ ഔട്ടാക്കിയപ്പോൾ ആഘോഷം അതിരുകടന്നു'; ക്യാപ്റ്റൻ കൂളിനെ ചൊടിപ്പിച്ച ആ വിക്കറ്റ് നേട്ടം; സിഎസ്കെയിലേക്കുള്ള വഴിതുറന്ന പഴയ കഥ വെളിപ്പെടുത്തി അശ്വിൻ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിലെയും ചെന്നൈ സൂപ്പർ കിങ്സിലെയും കരുത്തുറ്റ സാന്നിധ്യമായി മാറുന്നതിന് മുൻപ് ക്യാപ്റ്റൻ എം.എസ്. ധോണിയെ ചൊടിപ്പിച്ച അനുഭവം തുറന്നുപറഞ്ഞ് ആർ. അശ്വിൻ. ജിയോ ഹോട്ട്സ്റ്റാറിലെ 'ദി രവിചന്ദ്രൻ അശ്വിൻ എക്സ്പീരിയൻസ്' എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ കരിയറിന്റെ തുടക്കത്തിൽ ചെന്നൈ ടീമിലെ സ്ഥിരം സാന്നിധ്യമാകാൻ ശ്രമിക്കുന്ന കാലത്താണ് ധോണിയുടെ വിക്കറ്റ് ആഘോഷിച്ചതിന് അശ്വിന് പഴി കേൾക്കേണ്ടി വന്നത്. 2009-ലെ ചലഞ്ചർ ട്രോഫി ഫൈനലിൽ ധോണി നയിച്ച ഇന്ത്യ ബ്ലൂവിനെതിരെ കളിക്കുമ്പോഴായിരുന്നു സംഭവം. ധോണിയുടെ വിക്കറ്റെടുത്ത അശ്വിൻ അത് അതിരുകടന്ന രീതിയിൽ ആഘോഷിച്ചു. "എന്തിനാണ് ഇത്രയധികം ആഘോഷിക്കുന്നത്?" എന്ന് ധോണി അന്ന് നീരസത്തോടെ ചോദിച്ചതായി അശ്വിൻ ഓർക്കുന്നു. "നിങ്ങളുടെ വിക്കറ്റ് നേടുക എന്നത് എന്റെ സ്വപ്നമായിരുന്നു, ഇതിലൂടെ ചെന്നൈ ടീമിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അടുത്ത വർഷം എനിക്ക് ആ അവസരം ലഭിച്ചു" അശ്വിൻ പറഞ്ഞു. 11 റൺസിന് ഒരു വിക്കറ്റ് എന്ന മികച്ച സ്പെൽ എറിഞ്ഞ അശ്വിൻ ഇന്ത്യ ബ്ലൂവിനെ 84 റൺസിന് തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.2008-ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയെങ്കിലും ഇതിഹാസ താരം മുത്തയ്യ മുരളീധരൻ ടീമിലുള്ളതിനാൽ അശ്വിന് ആദ്യ സീസണിൽ അവസരങ്ങൾ ലഭിച്ചില്ല. 2009-ൽ കേപ് ടൗണിൽ സച്ചിൻ തെണ്ടുൽക്കറുടെ മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അരങ്ങേറ്റം. ചലഞ്ചർ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ 2010 മുതൽ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായി അശ്വിൻ മാറി.പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി കളിച്ച ശേഷം 2025 സീസണിൽ 9.75 കോടി രൂപയ്ക്കാണ് അശ്വിൻ തന്റെ തട്ടകമായ ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടിയിട്ടുള്ള അശ്വിൻ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ താരമാണ്. 2010, 2011 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയ ചെന്നൈ ടീമിലും 2010, 2014 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലും അശ്വിൻ നിർണായക സാന്നിധ്യമായിരുന്നു.

M
Marunadan Malayali
0
വിനേഷ് ഫോഗട്ടിന് വിലക്ക്; പാരീസിലെ വീഴ്ചയും അച്ചടക്കലംഘനവും തിരിച്ചടിയായി; 2026 ജൂൺ വരെ പുറത്ത്; തിരിച്ചുവരവിന് തിരിച്ചടി; ഗുസ്തി ഫെഡറേഷന്റെ നടപടി കടുക്കുന്നു
news
Just now
0

വിനേഷ് ഫോഗട്ടിന് വിലക്ക്; പാരീസിലെ വീഴ്ചയും അച്ചടക്കലംഘനവും തിരിച്ചടിയായി; 2026 ജൂൺ വരെ പുറത്ത്; തിരിച്ചുവരവിന് തിരിച്ചടി; ഗുസ്തി ഫെഡറേഷന്റെ നടപടി കടുക്കുന്നു

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ (WFI) കാരണംകാണിക്കൽ നോട്ടീസും വിലക്കും. അച്ചടക്ക ലംഘനം, ഉത്തേജക വിരുദ്ധ നിയമങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഇതോടെ ജൂൺ 26 വരെ വിനേഷിന് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. ഞായറാഴ്ച ഗോണ്ടയിൽ ആരംഭിക്കുന്ന നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്റിലൂടെ മത്സരരംഗത്തേക്ക് മടങ്ങിവരാനുള്ള താരത്തിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. പാരീസ് ഒളിമ്പിക്സിലെ അയോഗ്യത ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇന്ത്യൻ ഗുസ്തിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് 15 പേജുള്ള നോട്ടീസിൽ ഫെഡറേഷൻ ആരോപിക്കുന്നു. 14 ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. വിരമിക്കൽ പ്രഖ്യാപിച്ച ശേഷം മത്സരരംഗത്തേക്ക് മടങ്ങിയെത്തുന്ന താരങ്ങൾ ആറു മാസം മുൻപ് യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗിനെ അറിയിക്കണമെന്നും ഈ കാലയളവിൽ പരിശോധനകൾക്ക് വിധേയമാകണമെന്നുമാണ് ചട്ടം.എന്നാൽ വിനേഷ് ഈ നിബന്ധന പാലിച്ചില്ലെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബറിൽ താൻ 2025 ഓഗസ്റ്റ് വരെ വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്ന താരം, പിന്നീട് മടങ്ങിവരവ് പ്രഖ്യാപിച്ചെങ്കിലും നിർബന്ധിത ആറു മാസത്തെ നോട്ടീസ് കാലാവധി പൂർത്തിയാക്കിയിട്ടില്ല. 2025 ഡിസംബർ 18-ന് നടന്ന പരിശോധനയിൽ താരത്തെ കണ്ടെത്താനായില്ലെന്ന് അന്താരാഷ്ട്ര പരിശോധനാ ഏജൻസി (ITA) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഉത്തേജക വിരുദ്ധ നിയമങ്ങളുടെ ലംഘനമായി കാണുന്നു.പാരീസ് ഒളിമ്പിക്സിൽ 100 ഗ്രാം ഭാരം കൂടിയതിനെത്തുടർന്ന് അയോഗ്യയായത് ഇന്ത്യയ്ക്ക് ഉറച്ച മെഡൽ നഷ്ടപ്പെടുത്തിയെന്നും ഇത് വലിയ തിരിച്ചടിയായെന്നും നോട്ടീസിലുണ്ട്. സമാനമായ ഭാര നിയന്ത്രണ വീഴ്ചകളിൽ അമൻ സെഹ്രാവത്ത്, നേഹ സാങ്‌വാൻ എന്നിവർക്കെതിരെ നേരത്തെ അച്ചടക്ക നടപടി എടുത്തിട്ടുള്ള കാര്യവും ഡബ്ല്യുഎഫ്ഐ ഓർമ്മിപ്പിച്ചു.2024 മാർച്ചിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ചട്ടങ്ങൾ ലംഘിച്ച് രണ്ട് ഭാരവിഭാഗങ്ങളിൽ (50 കിലോ, 53 കിലോ) മത്സരിച്ചതും ട്രയൽസ് വൈകിച്ചതും അച്ചടക്ക ലംഘനമായി നോട്ടീസിൽ പറയുന്നു. ഒളിമ്പിക്സിന് മുൻപ് 53 കിലോ വിഭാഗത്തിൽ വീണ്ടും ട്രയൽസ് വേണമെന്ന് വിനേഷ് കടുത്ത സമ്മർദ്ദം ചെലുത്തിയതായും ഫെഡറേഷൻ ആരോപിച്ചു.

M
Marunadan Malayali
0
ധോണിയിലെങ്കിലെന്താ, സിഎസ്കെ എന്നും ഒരു ബ്രാൻഡ് തന്നെ
news
Just now
0

ധോണിയിലെങ്കിലെന്താ, സിഎസ്കെ എന്നും ഒരു ബ്രാൻഡ് തന്നെ

ന്യൂഡൽഹി : സൂപ്പർ താരം മഹേന്ദ്ര സിങ് ധോണി കളിക്കാത്ത സീസണിലും പ്രേക്ഷകപിന്തുണയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. സീസണിലെ ആദ്യ 43 മത്സരങ്ങൾ പൂർത്തിയായ ശേഷമുള്ള കണക്ക് പ്രകാരം ചെന്നൈയുടെ മത്സരങ്ങളുടെ ആവറേജ് വ്യൂവർമാരുടെ എണ്ണം 308 മില്യണാണ്. തൊട്ട് പിന്നാലെ 303 മില്യണുമായി ആർസിബിയും 293 മില്യൺ കാഴ്ചക്കാരുമായി മുംബൈ ഇന്ത്യൻസും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സൺറൈസേഴ്സ് ഹൈദരബാദ് (290 മില്യൺ), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (280 മില്യൺ) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുടീമുകൾ. ഐപിഎൽ സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്ത്യയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ സീസണിലൊക്കെയും ചെന്നൈ മത്സരങ്ങളിൽ ആളെ കൂട്ടിയിരുന്നത് മഹേന്ദ്ര സിങ് ധോണിയെന്ന ഘടകമായിരുന്നു. എന്നാൽ തുടർച്ചയായ പരിക്കുകൾ മൂലം താരം സീസണിൽ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. ഒരു മോശം തുടക്കത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിൽ തിരിച്ചെത്തിയ ചെന്നൈയുടെ വ്യൂവർഷിപ്പ് നിലവിൽ പിടിച്ച് നിർത്തുന്നത് സഞ്ജു സാംസൺ എന്ന താരത്തിന്റെ സാന്നിധ്യമാണ്. സീസണിന് തൊട്ട് മുമ്പ് രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർക്ക് പകരം ട്രേഡിലൂടെ ചെന്നൈ ടീമിലെത്തിയ സഞ്ജുവാണ് നിലവിൽ ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. 10 ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയുൾപ്പടെ 402 റൺസാണ് സഞ്ജുവിന്റെ സീസണിലെ ആകെ സമ്പാദ്യം. 167.50 എന്ന മികച്ച പ്രഹരശേഷിയിലാണ് സഞ്ജു സീസണിൽ ബാറ്റേന്തുന്നത്.

M
MediaOne
0
വിമാനത്തിലിരുന്ന് ഇ–സിഗരറ്റ് വലിച്ച് യുസ്‍വേന്ദ്ര ചഹൽ; വ്ലോഗിൽ കുടുങ്ങി അർഷ്‌ദീപും; വീഡിയോ വൈറലായതിനു പിന്നാലെ വടിയെടുത്ത് ബിസിസിഐ
news
Just now
0

വിമാനത്തിലിരുന്ന് ഇ–സിഗരറ്റ് വലിച്ച് യുസ്‍വേന്ദ്ര ചഹൽ; വ്ലോഗിൽ കുടുങ്ങി അർഷ്‌ദീപും; വീഡിയോ വൈറലായതിനു പിന്നാലെ വടിയെടുത്ത് ബിസിസിഐ

മുംബൈ: സമൂഹമാധ്യമങ്ങളിൽ വ്ലോഗ് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പഞ്ചാബ് കിങ്സ് താരം അർഷ്‌ദീപ് സിങ്ങിന് ബിസിസിഐയുടെ വിലക്ക്. ടീമംഗങ്ങൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ അർഷ്‌ദീപ് പകർത്തിയ വ്ലോഗിൽ, സഹതാരം യുസ്‍വേന്ദ്ര ചഹൽ ഇ–സിഗരറ്റ് (വേപ്) ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ടതാണ് നടപടിക്ക് കാരണം. ഐപിഎൽ സീസൺ അവസാനിക്കുന്നതുവരെ വ്ലോഗുകൾ ചിത്രീകരിക്കുന്നതിനാണ് അർഷ്‌ദീപിന് വിലക്കേർപ്പെടുത്തിയത്. മത്സരങ്ങൾക്കായി ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. സഹതാരങ്ങളോട് കുസൃതി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുള്ള വീഡിയോ അർഷ്‌ദീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ വീഡിയോ ശ്രദ്ധിച്ച ആരാധകർ ചഹലിന്റെ കയ്യിലുള്ള ഇ–സിഗരറ്റ് കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും അർഷ്‌ദീപ് വീഡിയോ പിൻവലിക്കുകയും ചെയ്തു.വീഡിയോ നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ റെക്കോർഡിങ്ങുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ 2019 മുതൽ ഇ–സിഗരറ്റുകൾക്ക് നിരോധനമുണ്ട്. ഒരു ദേശീയ താരം തന്നെ ഇത്തരത്തിൽ നിയമം ലംഘിച്ചത് ബിസിസിഐ ഗൗരവമായാണ് കാണുന്നത്. വിഷയത്തിൽ പഞ്ചാബ് കിങ്സ് മാനേജ്‌മെന്റോ താരങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.What’s with this vape craze among cricketers? And how are they even allowed to vape on flights?First Riyan Parag caught Vaping in a live match now Yuzvendra Chahal. pic.twitter.com/eOKlA4eGHJ— Aarya 🕊️ (@Vitamin_Vk18) May 7, 2026 നേരത്തെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഡ്രസ്സിങ് റൂമിലിരുന്ന് ഇ–സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞത് വലിയ വിവാദമായിരുന്നു. അന്ന് ബിസിസിഐ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അർഷ്‌ദീപിനും ചഹലിനും നേരെ അച്ചടക്ക നടപടി ഉണ്ടാകുന്നത്.

M
Marunadan Malayali
0

Browse other topics