Cinema News in Malayalam — Mollywood, Bollywood, Tamil & Telugu

സിനിമ

Malayalam cinema news with full coverage of Mollywood (Mohanlal, Mammootty, Fahadh Faasil, Tovino Thomas, Dulquer Salmaan, Prithviraj, Nivin Pauly, Manju Warrier, Parvathy and others). We also follow Bollywood (Shah Rukh Khan, Salman Khan, Aamir Khan, Ranbir, Deepika, Alia), Tamil cinema (Vijay, Rajinikanth, Kamal Haasan), and Telugu (Allu Arjun, Prabhas). Reviews, first looks, teasers, trailers, OTT releases on Netflix, Amazon Prime, Hotstar, JioCinema and Aha; box office tracking, national and state film awards, and behind-the-scenes coverage.

Latest in Cinema

ഭാര്യ സംഗീതയും സ്വന്തം ചോരയിൽ പിറന്ന ആ രണ്ട് മക്കളും എവിടെ? വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ എത്തിയ തൃഷ; ആരാധകരെ കൈവീശി കാണിച്ച് ആരെയും കൂസാതെ നിൽപ്പ്; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനം; ജനനായകന്റെ വ്യക്തി ജീവിതവും ഇനി ചർച്ചകളിൽ
news
Just now
0

ഭാര്യ സംഗീതയും സ്വന്തം ചോരയിൽ പിറന്ന ആ രണ്ട് മക്കളും എവിടെ? വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ എത്തിയ തൃഷ; ആരാധകരെ കൈവീശി കാണിച്ച് ആരെയും കൂസാതെ നിൽപ്പ്; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനം; ജനനായകന്റെ വ്യക്തി ജീവിതവും ഇനി ചർച്ചകളിൽ

ചെന്നൈ: തമിഴ് സിനിമാലോകത്തെ അനിഷേധ്യനായ ‘ദളപതി’യില്‍ നിന്നും തമിഴ്‌നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിജയ് എന്ന രാഷ്ട്രീയ നായകനിലേക്കുള്ള ചുവടുമാറ്റം സമാനതകളില്ലാത്ത ചരിത്രസംഭവമായി മാറിക്കഴിഞ്ഞു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ദൈവനാമത്തില്‍ അദ്ദേഹം അധികാരമേറ്റെടുത്തപ്പോള്‍, ആഘോഷങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ് ചടങ്ങിലെ ചില സാന്നിധ്യങ്ങളും അസാന്നിധ്യങ്ങളും. തമിഴ് മക്കളുടെ ‘മുതല്‍വര്‍’ എന്ന പദവിയിലേക്കുള്ള ഈ സിനിമാറ്റിക് രാഷ്ട്രീയ പ്രവേശനത്തിന്റെ ഓരോ നിമിഷവും ആരാധകര്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. എന്നാല്‍ ഈ ആഘോഷവേളയില്‍ രാഷ്ട്രീയത്തേക്കാള്‍ ഉപരിയായി വിജയിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.ചടങ്ങിലെ പ്രധാന ആകര്‍ഷണവും ചര്‍ച്ചാവിഷയവും സിനിമാ മേഖലയില്‍ നിന്നും വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ നടി തൃഷയുടെ സാന്നിധ്യമായിരുന്നു. തന്റെ അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ വേദിയിലെത്തിയത്. വേദിയുടെ മുന്‍നിരയില്‍ തന്നെ തൃഷയ്ക്കായി ഇരിപ്പിടം ഒരുക്കിയിരുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖറും കുടുംബാംഗങ്ങളും തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തൃഷയും വിജയിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള പഴയ പ്രചാരണങ്ങള്‍ക്ക് വീണ്ടും ശക്തിയേറി. വിജയിയുടെ അമ്മയുടെ സഹോദരപുത്രന്മാരും തൃഷയെ സ്നേഹത്തോടെ സ്വീകരിച്ചിരുന്നു. തൃഷയെ വിജയ് ആരാധകര്‍ ആവേശത്തോടെ വരവേറ്റെങ്കിലും, ഈ സാന്നിധ്യം നിരവധി പേരെ ചൊടിപ്പിക്കുകയും വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിജയിയെ ലക്ഷ്യം വെച്ചുള്ള വിമർശന പോസ്റ്റുകളുടെയും കമന്റുകളുടെയും പ്രളയമാണിപ്പോൾ. വിജയിയുടെ രാഷ്ട്രീയ വിജയത്തെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങളിലെ വിള്ളലുകളെ ഒരു അച്ഛൻ എന്ന നിലയിലുള്ള പരാജയമായാണ് പലരും ചിത്രീകരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിജയിയുടെ മക്കൾ വിട്ടുനിന്നതാണ് ആരാധകരെയും പൊതുജനങ്ങളെയും പ്രകോപിപ്പിച്ചത്. "തന്റെ മക്കൾ എവിടെ?" എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഭാര്യ സംഗീതയുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാം, എന്നാൽ മക്കൾ പോലും പങ്കെടുക്കാത്ത ചടങ്ങിലേക്ക് തൃഷയെ ക്ഷണിച്ചത് അങ്ങേയറ്റം മോശമായിപ്പോയി എന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. കുടുംബത്തെ മറന്നുള്ള ഈ രാഷ്ട്രീയ ആഘോഷം ന്യായീകരിക്കാനാവില്ലെന്ന് പലരും വാദിക്കുന്നു.വിജയിയുടെ വളർച്ചയിൽ താങ്ങും തണലുമായി നിന്ന ഭാര്യ സംഗീതയെ അവഗണിച്ചതിനെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് വരുന്നത്. കഷ്ടപ്പാടിന്റെയും അപമാനങ്ങളുടെയും കാലത്ത് കൂടെ നിന്ന ഭാര്യയെയും മക്കളെയും വിജയത്തിന്റെ കൊടുമുടിയിൽ എത്തിയപ്പോൾ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ് ഒരു കമന്റ് സൂചിപ്പിക്കുന്നത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ തമിഴ്നാടിനെ നയിക്കാൻ കഴിയുമെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ മക്കളെ വളർത്താനും വീട് നോക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഭാര്യയ്ക്ക് അർഹമായ പരിഗണന നൽകിയില്ല എന്നത് അക്ഷന്തവ്യമായ തെറ്റായിട്ടാണ് വിമർശകർ കാണുന്നത്. ഇത്തരം ചടങ്ങുകളിൽ നിന്ന് തൃഷയ്ക്ക് സ്വയം മാറി നിൽക്കാമായിരുന്നില്ലേ എന്നും ചിലർ ചോദിക്കുന്നു.അതേസമയം, വിജയിയുടെ മകൻ ജയ്‌സൺ സഞ്ജയ് ചടങ്ങിനെത്താതെ തന്റെ അമ്മയ്‌ക്കൊപ്പം നിന്നതിനെ പ്രശംസിക്കുന്നവരും കുറവല്ല. അമ്മയുടെ പക്ഷത്താണ് നീതി എന്ന് തിരിച്ചറിഞ്ഞ് അവർക്ക് കരുത്ത് നൽകുന്ന മകന്റെ നിലപാട് സുരക്ഷിതവും സത്യസന്ധവുമാണെന്ന് പലരും കുറിക്കുന്നു. എന്നാൽ മറ്റൊരാളുടെ വ്യക്തിപരമായ ജീവിതത്തെയും പ്രശ്നങ്ങളെയും കുറിച്ച് അറിയാതെ അതിൽ തലയിടുന്നത് ശരിയല്ലെന്ന് പറഞ്ഞ് വിജയിയെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. എങ്കിലും ഒരു ഭരണാധികാരി എന്ന നിലയിൽ വിജയ് മുന്നോട്ടുവെക്കുന്ന മാതൃക കുടുംബബന്ധങ്ങളിലെ ഈ അസ്ഥിരത കൊണ്ട് ചോദ്യം ചെയ്യപ്പെടുകയാണ്. മുഖ്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും, തന്റെ സ്വകാര്യ ജീവിതത്തിലെ ഈ വിവാദങ്ങൾ വിജയിക്ക് വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറാനാണ് സാധ്യത.

M
Marunadan Malayali
0
തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിജയ്‍യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദം
news
Just now
0

തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിജയ്‍യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദം

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരം ചൊല്ലിയതിനെ സംബന്ധിച്ച് വിവാദം ഉയരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആക്ഷേപിച്ച് ഡിഎംകെയും സിപിഐയും രം​ഗത്തെത്തി. വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നും ആക്ഷേപിച്ച് ഡിഎംകെ രം​ഗത്തെത്തുകയായിരുന്നു. ബംഗാളിലെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം അലപിച്ചിരുന്നില്ലെന്ന് ഡിഎംകെ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടുന്നു. 2021ലെ സ്റ്റാലിൻ്റെ സത്യപ്രതിജ്ഞ വീഡിയോ […]

S
SouthLive
0
പണ്ട് ഇതുപോലെ ജ്യൂസ് കുടിച്ച് പടമായതാ… മോഹിനിയാട്ടത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ റോഷാക്ക്  റഫറന്‍സ്
news
Just now
0

പണ്ട് ഇതുപോലെ ജ്യൂസ് കുടിച്ച് പടമായതാ… മോഹിനിയാട്ടത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ റോഷാക്ക് റഫറന്‍സ്

പോപ് കള്‍ച്ചര്‍, സിനിമാ റഫറന്‍സുകളും ഡാര്‍ക്ക് ഹ്യൂമറിന്റെ അതിഗംഭീരമായ അവതരണം കൊണ്ടും മോളിവുഡിലെ ബെഞ്ച്മാര്‍ക്കായി മാറിയ ചിത്രമാണ് മോഹിനിയാട്ടം. തിയേറ്ററിലെ അതേ സ്വീകാര്യതയാണ് ഒ.ടി.ടിയിലെത്തിയതിന് ശേഷവും ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് സംശയമില്ലാതെ മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. ആദ്യ ഭാഗം ഫീല്‍ ഗുഡായിരുന്നെങ്കില്‍ രണ്ടാം ഭാഗം ഡാര്‍ക്ക് കോമഡിയുടെ പീക്ക് മേക്കിങ്ങാണ്. ഒരു തുള്ളി ചോര പൊടിയുന്നതുപോലും കാണിക്കാതെ വലിയൊരു വയലന്‍സിനെ കോമഡിയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും കൂടി […]

D
DoolNews
0
കടം പരിധിക്കുള്ളില്‍; ജനങ്ങള്‍ക്ക് നല്‍കാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്: തിരിച്ചടിച്ച് സ്റ്റാലിന്‍
news
Just now
0

കടം പരിധിക്കുള്ളില്‍; ജനങ്ങള്‍ക്ക് നല്‍കാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്: തിരിച്ചടിച്ച് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയുള്ള ടി.വി.കെ മേധാവി വിജയ്‌യുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സംസ്ഥാനത്തിന്റെ കടം നിയന്ത്രണവിധേയമാണെന്നും സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞ് വോട്ട് ചെയ്തവരെ നിരാശരാക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്ക്ക് അഭിന്ദനങ്ങള്‍ നേരുന്നുവെന്നും അധികാരമേറ്റെടുത്തയുടന്‍ തന്നെ ഒപ്പുവെച്ച പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘ഖജനാവില്‍ പണമില്ലെന്ന് തുടക്കത്തില്‍ തന്നെ പറയരുത്. എല്ലാം അവിടെയുണ്ട്. ജനങ്ങള്‍ക്ക് നല്‍കാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്,’ […]

D
DoolNews
0
ദൃശ്യം 4ന് മുൻപ് അഞ്ചാം ഭാഗം ഉണ്ടായേക്കാം;ദൃശ്യത്തെ കുറിച്ച് പിടി തരാതെ മോഹൻലാൽ
news
Just now
0

ദൃശ്യം 4ന് മുൻപ് അഞ്ചാം ഭാഗം ഉണ്ടായേക്കാം;ദൃശ്യത്തെ കുറിച്ച് പിടി തരാതെ മോഹൻലാൽ

ദൃശ്യം 3 തിയേറ്റർ റിലീസിനൊരുങ്ങുമ്പോൾ ദൃശ്യം നാലും അഞ്ചും ഉണ്ടായേക്കാം എന്ന പ്രതീക്ഷ പങ്കുവെച്ച് മോഹൻലാൽ. ഈ ചിത്രം രണ്ടു കുടുംബങ്ങളുടെ കഥയാണ്,അതിൽ ആരാണ് ശരി,ആരാണ് തെറ്റ് എന്ന് പറയാൻ സാധിക്കില്ല. തന്റെ കുടുംബത്തെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തയാളാണ് ജോർജ് കുട്ടി. കഴിഞ്ഞ 13 വർഷമായി അതിന്റെ ഭാരം പേറിയാണ് അയാളുടെ യാത്ര. ആ യാത്ര നാലിലേക്കും അഞ്ചിലേക്കുമൊക്കെ എത്തിയേക്കാം എന്നും അത് പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടതെന്നും മോഹൻലാൽ പറഞ്ഞു. ഇന്നലെ നടന്ന ട്രൈലെർ ലോഞ്ചിൽ […]

D
DoolNews
0
Tamil Nadu CM Vijay signs first files, offers subsidised electricity, women’s protection force
news
Just now
0

Tamil Nadu CM Vijay signs first files, offers subsidised electricity, women’s protection force

C Joseph Vijay signed his first documents as the Chief Minister of Tamil Nadu on the morning of May 10, Sunday, soon after his oath-taking ceremony, including subsidised electricity and the formation of a women’s protection force.  Actor-turned-politician and Tamilaga Vettri Kazhagam (TVK) president C Joseph Vijay was sworn in as the CM of Tamil Nadu at the Jawaharlal Nehru Indoor Stadium on May 10. After he took office, he signed off on three schemes–one providing 200 free units of electricity, setting up a women’s protection force called ‘Singapenn’, and anti-drug squads to be set up in every district. Speaking after signing the files, Vijay said that the era of social justice had begun, and that his party could be trusted “100%” to stand by minorities. “This is a new beginning, a new era of real secular social justice starts now… We will stand with minorities. You can trust Vijay 100%,” he said. Vijay’s elevation to the Chief Minister’s post comes after TVK emerged as the single largest party in the recently concluded Tamil Nadu Assembly elections by winning 108 seats in the 234-member Assembly. TVK’s tally includes two seats that Vijay won—Perambur and Trichy East. Though the party fell short of the majority mark of 118 on its own, it later secured the support of the Congress, the CPI, the CPI(M), the Viduthalai Chiruthaigal Katchi (VCK), and the Indian Union Muslim League (IUML). With the backing of alliance partners and outside support, the Vijay-led front crossed the magic number with the support of 120 MLAs, paving the way for the formation of the new government in Tamil Nadu. Along with Vijay, nine ministers also took oath as members of the new cabinet. This included Vijay’s close associate Adhav Arjuna, KG Arunraj, KA Sengottaiyan, P Venkataramanan, R Nirmalkumar, Rajmohan, TK Prabhu, and S Keerthana. The oath taking ceremony including the singing of Vande Mataram followed by the National Anthem. However, the newly formed government cannot formally begin functioning until it successfully completes two crucial constitutional procedures in the Assembly — the election of the Speaker and the trust vote. Governor Rajendra Vishwanath Arlekar has directed the Vijay-led government to prove its majority on or before May 13. As part of this process, the Assembly must first elect a Speaker and Deputy Speaker. The ruling alliance is expected to nominate its candidate for Speaker, while the opposition may field a rival nominee, paving the way for a contest on the Assembly floor. If there is a contest, voting will be conducted, and the winning candidate will be declared Speaker. Following the Speaker’s election, the government will move a confidence motion either on the same day or on May 13.The final count will be submitted to the Speaker, who will announce whether the government has won or lost the confidence motion. If the motion is passed, the Vijay government will continue in office. If defeated, the Governor could initiate steps to dissolve the government. With the ruling alliance holding only a narrow majority, the presence of every MLA from the alliance camp is expected to be crucial during the floor test. With IANS inputs

T
The News Minute
0
വിജയ് സാർ, വഴിനീളെ വെയിലത്ത് നിൽക്കുന്ന ആ വനിതാ പൊലീസുകാരെ കാണണം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ദളപതിയോട് ഡിമാൻഡുകളുമായി വിശാൽ
news
Just now
0

വിജയ് സാർ, വഴിനീളെ വെയിലത്ത് നിൽക്കുന്ന ആ വനിതാ പൊലീസുകാരെ കാണണം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ദളപതിയോട് ഡിമാൻഡുകളുമായി വിശാൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങളുമായി നടൻ വിശാൽ. സിനിമാ മേഖലയിൽ നിന്നൊരാൾ സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതിൽ വലിയ അഭിമാനമുണ്ടെന്ന് വിശാൽ പറഞ്ഞു. തന്റെ പ്രിയപ്പെട്ട ‘ദളപതി’ ഭരണത്തലവനായി എത്തുമ്പോൾ അത് തമിഴ്‌നാടിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വിശാലിന്റെ പ്രതികരണം. കഴിഞ്ഞ 32 വർഷമായി തനിക്ക് നേരിട്ട് അറിയാവുന്ന സുഹൃത്തിനെ ‘സാർ’ എന്ന് അഭിസംബോധന ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് വിശാൽ കുറിച്ചു. വെറുമൊരു ആശംസയിൽ ഒതുക്കാതെ, ഒരു വോട്ടർ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട ചില സാമൂഹിക വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.വിശാലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപംനമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാൻ എപ്പോഴും വിളിക്കാൻ ഇഷ്ടപ്പെടുന്നതുപോലെ ദളപതി വിജയ് സാറിന് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മുടെ ചലച്ചിത്ര മേഖലയിൽ നിന്നൊരാൾ സർക്കാരിനെ നയിക്കാൻ വരുന്നത് കാണുന്നതിൽ വലിയ സന്തോഷമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.എൽ.എമാർക്കും ഭാവി മന്ത്രിമാർക്കും എന്റെ ആശംസകൾ നേരുന്നതോടൊപ്പം ഇത് നമ്മുടെ സംസ്ഥാനത്തിന്റെ സുവർണ്ണ കാലഘട്ടമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.പ്രിയപ്പെട്ട മുഖ്യമന്ത്രി വിജയ് സാർ, കഴിഞ്ഞ 32 വർഷമായി എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളെ ഇപ്പോൾ 'സാർ' എന്ന് അഭിസംബോധന ചെയ്യുന്നതിൽ വലിയ അഭിമാനമുണ്ട്. ഒരു വോട്ടർ എന്ന നിലയിൽ താങ്കളോട് ചില കാര്യങ്ങൾ പ്രത്യേകം അഭ്യർത്ഥിക്കുകയാണ്. മുഖ്യമന്ത്രി വസതിയിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും മറ്റും വഴിനീളെ വെയിലത്ത് നിൽക്കേണ്ടി വരുന്ന വനിതാ കോൺസ്റ്റബിൾമാരുടെ ബുദ്ധിമുട്ടുകൾ താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അവർക്കായി മൊബൈൽ ടോയ്‌ലറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.ഒരുപാട് വാഗ്ദാനങ്ങൾ പാലിക്കാനുണ്ടെന്ന് അറിയാം, എങ്കിലും കഴിഞ്ഞ 30 വർഷമായി മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയിൽ മലിനജല ഓടകൾ യാഥാർത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ വേണം. സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നത് മുൻപൊരു നേതാവും ചെയ്യാത്ത വലിയൊരു മാറ്റത്തിന് തുടക്കമിടാൻ താങ്കളെ സഹായിക്കും. പൊതുജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആവശ്യമായ എല്ലാ കരുത്തും പോസിറ്റിവിറ്റിയും ദൈവം താങ്കൾക്ക് നൽകട്ടെ.സിനിമാ താരങ്ങൾ ഉൾപ്പെടെ പലരും മുഖ്യമന്ത്രിക്ക് ആശംസകൾ നേരുന്നുണ്ടെങ്കിലും, കൃത്യമായ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വിശാലിന്റെ കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

M
Marunadan Malayali
0
ആകാംക്ഷയും ത്രില്ലും നിറച്ച ട്രെയിലർ; ജോർജുകുട്ടി വീണ്ടുമെത്തുന്നു; 'ദൃശ്യം 3' അഡ്വാൻസ് ബുക്കിങ് തുടങ്ങി; റിലീസ് മെയ് 21ന്
news
Just now
0

ആകാംക്ഷയും ത്രില്ലും നിറച്ച ട്രെയിലർ; ജോർജുകുട്ടി വീണ്ടുമെത്തുന്നു; 'ദൃശ്യം 3' അഡ്വാൻസ് ബുക്കിങ് തുടങ്ങി; റിലീസ് മെയ് 21ന്

കൊച്ചി: മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ തരംഗമായതിന് പിന്നാലെയാണ് തിയറ്ററുകളിൽ ബുക്കിങ് തുടങ്ങിയത്. ആകാംക്ഷയും ത്രില്ലും നിറച്ച ട്രെയിലർ, ജോർജുകുട്ടിയുടെ മൂന്നാം വരവ് ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്ന സൂചനയാണ് നൽകുന്നത്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രം തിയറ്ററുകളിലെത്തും. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം ഏറെ വൈകാരികമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നാലാം ക്ലാസുകാരന്റെ ബുദ്ധിശക്തിയുമായി നിയമത്തിന് മുന്നിൽ സധൈര്യം നിൽക്കുന്ന ജോർജുകുട്ടിക്ക് ഇത്തവണ ചെറിയൊരു പേടിയുണ്ടെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ രണ്ടിലെ റിലീസ് മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വൻ ബിസിനസാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. മലയാളം പതിപ്പിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി.ബോളിവുഡിലെ പ്രമുഖരായ പെൻ സ്റ്റുഡിയോസ് പനോരമയിലൂടെ ആശിർവാദ് സിനിമാസിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും. മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർക്കൊപ്പം ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. മെയ് 21ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ജോർജുകുട്ടിയുടെ വിധി അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

M
Marunadan Malayali
0
നിർത്തിക്കൂടേയെന്ന് ആരാധകർ; മണി ഹെയ്സ്റ്റ് യൂണിവേ‍ഴ്സ് തീർന്നിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ്
news
Just now
0

നിർത്തിക്കൂടേയെന്ന് ആരാധകർ; മണി ഹെയ്സ്റ്റ് യൂണിവേ‍ഴ്സ് തീർന്നിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ്

സ്പാനിഷ് സീരീസായ മണി ഹെയ്സ്റ്റ് യൂണിവേ‍ഴ്സ് അവസാനിച്ചില്ലെന്നും ഇനിയും തുടരുമെന്ന നെറ്റ്ഫ്ലിക്സ് പ്രഖ്യാപനം വന്നതിന് പിന്നാലെ മതിയായെന്ന പരാതിയുമായി ആരാധകർ. അലക്സ് പിനായുടെ സീരീസ് തുടരുമെന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് സീരീസ് തുടരുമെന്ന് അറിയിച്ചത്. എന്നാൽ മണി ഹെയ്സ്റ്റ് ആറാം ഭാഗം എപ്പോ‍ഴാണ് എത്തുന്നതെന്ന് പറഞ്ഞിട്ടില്ല. ബെർളിൻ 2വിൻ്റെ റിലീസിന് മുൻപാണ് ഈ പ്രഖ്യാപനം വന്നത്. മെയ്15ന് ആണ് നെറ്റ്ഫ്ലിക്സിൽ എത്തുക. 2021ൽ ആണ് മണി ഹെയ്സ്റ്റിൻ്റെ അഞ്ചാം ഭാഗം പുറത്തിറങ്ങിയത്. ഈ […] The post നിർത്തിക്കൂടേയെന്ന് ആരാധകർ; മണി ഹെയ്സ്റ്റ് യൂണിവേ‍ഴ്സ് തീർന്നിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് appeared first on Kairali News | Kairali News Live.

K
Kairali News
0

Browse other topics