ന്യൂഡൽഹി: കേരളത്തിലെ തോൽവിക്ക് പിണറായി വിജയൻ ധാർമിക ഉത്തരവാദിത്വമേൽക്കേണ്ട കാര്യമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ‘പാർട്ടിയിലെ മുതിർന്ന അംഗമാണ് പിണറായി. പാർട്ടി കൂട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏതെങ്കിലുമൊരാളല്ല ഉത്തരവാദിത്വമെടുക്കേണ്ടത്. എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നേതൃത്വമാണ് ഉത്തരവാദികൾ.’ പരിശോധനകൾക്കും വിലയിരുത്തലുകൾക്കുംശേഷം ആവശ്യമെങ്കിൽ നേതൃമാറ്റമടക്കമുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ബേബി പറഞ്ഞു. To advertise here, പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിൽ അക്കാര്യം പരിഗണനയിൽവന്നില്ലെന്നും ബേബി വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യങ്ങൾക്കായിരുന്നു പ്രതികരണം. വ്യക്തികളല്ലെന്നും ബന്ധപ്പെട്ട ഘടകങ്ങളാണ് ഇതിൽ തീരുമാനങ്ങളെടുക്കുന്നതെന്നും പി.ബി. തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ബേബി വ്യക്തമാക്കി. ഭരണം പോയെങ്കിലും എൽ.ഡി.എഫ്. 37.6 ശതമാനം വോട്ട് നേടിയതിനാൽ കേരളത്തിൽ ജനപിന്തുണയുണ്ടെന്നാണ് പി.ബി. വിലയിരുത്തൽ. ആദ്യമായി ബി.ജെ.പി. മൂന്ന് സീറ്റ് നേടിയത് ഗൗരവതരമായ ഭീഷണിയാണെന്നും പി.ബി. കുറ്റപ്പെടുത്തി. വിജയ് മന്ത്രിസഭയിൽ തത്‌കാലം ചേരുന്നില്ല സി.പി.എമ്മിന്റെകൂടി പിന്തുണയിൽ അധികാരത്തിലെത്തിയ തമിഴ്‌നാട്ടിലെ വിജയ്‌യുടെ ടി.വി.കെ. സർക്കാരിൽ തത്‌കാലം ഭാഗമാകാനില്ലെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റത്തിന് തമിഴ്‌നാട് ഘടകം നിർദേശിച്ചാൽ ചർച്ചചെയ്യുമെന്നും ബേബി പറഞ്ഞു. Content Highlights: M.A. Baby denies individual moral responsibility for Pinarayi Vijayan regarding election defeat. The party attributes responsibility to collective leadership. LDF maintains a 37.6% vote share despite losing power. BJP's entry with three seats is viewed as a serious threat. CPM will not join the TVK government in Tamil Nadu for now. Published: 12 May 2026, 06:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
