മനോരമ ലേഖകൻ Published: May 30, 2026 02:19 AM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം (Manorama Creative) Mail This Article × Follow Us ന്യൂഡൽഹി ∙ നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ അച്ചടിശാലയിൽനിന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേനയുടെ സഹായം തേടാൻ കേന്ദ്ര നീക്കം. ഇതുവരെ തപാലിലാണ് ചോദ്യപ്പേപ്പറുകൾ എത്തിച്ചിരുന്നത്. ഈ ഘട്ടത്തിലെ ചോദ്യച്ചോർച്ച ഒഴിവാക്കാനാണ് പുതിയ രീതി പരിഗണിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫിസാകും അന്തിമ തീരുമാനമെടുക്കുക എന്നാണു വിവരം. What you should read next ഇത്തവണത്തെ പരീക്ഷയിൽ ചോദ്യം ചോർന്നത് നടത്തിപ്പുചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസിയുമായി (എൻടിഎ) ബന്ധപ്പെട്ട അധ്യാപകരിൽനിന്നു തന്നെയായതിനാലാണ് പുതിയ നീക്കത്തിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നത്. ജൂൺ 21നുള്ള പുനഃപരീക്ഷയുടെ ചുമതല എൻടിഎയ്ക്കു തന്നെയാണു താനും. യുദ്ധവിമാനങ്ങളിൽനിന്നു ചോദ്യക്കടലാസ് താഴേക്കിടുന്ന ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമ ട്രോളുകളായി വന്നു. നാവികസേനയെയും കരസേനയെയും കൂടി നിയോഗിക്കണമെന്നും പരിഹസിച്ചു. തപാൽ വകുപ്പിനെ പഴിചാരി രക്ഷപ്പെടാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നതെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിനു സായുധസേനയെ നിയോഗിക്കേണ്ടി വരുന്ന ലോകത്തിലെ ഏക രാജ്യം നമ്മുടേതായിരിക്കുമെന്ന് ആർജെഡി എംപി മനോജ് ഝാ പറഞ്ഞു. English Summary: NEET UG retest: The Centre is mulling over the possibility of using the Indian Air Force for the transportation of NEET-UG papers to ensure the foolproof conduct of the retest on June 21, news agency PTI reported, citing sources.This comes after a high-level meeting chaired by defence minister Rajnath Singh. Interestingly, the meeting was also attended by education minister Dharmendra Pradhan and communications minister Jyotiraditya Scindia. ×
