മനോരമ ലേഖകൻ Published: May 19, 2026 09:03 AM IST 1 minute Read Link Copied ഷിബു ബേബി ജോൺ, പി.കെ.ബഷീർ (ചിത്രം: മനോരമ) Mail This Article × Follow Us തിരുവനന്തപുരം ∙ പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനമായില്ല. ഫിഷറീസിൽ തട്ടിയാണ് തീരുമാനം നീളുന്നതെന്ന് അറിയുന്നു. സമുദായാംഗമായ മന്ത്രിക്കോ കടലിനെ അറിയുന്നവർക്കോ ഫിഷറീസ് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. അതനുസരിച്ച് ഫിഷറീസ് ഷിബു ബേബി ജോണിനു നൽകിയാൽ വനം മറ്റൊരാളെ ഏൽപിക്കേണ്ടിവരും. ഷിബു വനം വകുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് കൂടിയാലോചനകൾ നടക്കുമെന്നാണ് വിവരം. What you should read next തീരുമാനമായ വകുപ്പുകൾ: മുഖ്യമന്ത്രി വി.ഡി.സതീശൻ (ധനം, നിയമം, തുറമുഖം, പൊതുഭരണം), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായം, ഐടി), രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), സണ്ണി ജോസഫ് (റവന്യു), കെ.മുരളീധരൻ (ആരോഗ്യം), മോൻസ് ജോസഫ് (ജലവിഭവം), കെ.എ.തുളസി (പട്ടികവിഭാഗം, പിന്നാക്കക്ഷേമം), ബിന്ദു കൃഷ്ണ (വനിതാ, ശിശുക്ഷേമം). മോൻസ് റജിസ്ട്രേഷൻ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭവനനിർമാണം നൽകാനാണു കോൺഗ്രസിനു താൽപര്യം. എ.പി.അനിൽകുമാർ (വൈദ്യുതി), പി.സി.വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), സി.പി.ജോൺ (ഗതാഗതം), റോജി എം.ജോൺ (ഉന്നതവിദ്യാഭ്യാസം), എം.ലിജു (എക്സൈസ്), എൻ.ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷം, വഖഫ്, ഹജ്), കെ.എം.ഷാജി (തദ്ദേശം), ഒ.ജെ.ജനീഷ് (യുവജനക്ഷേമം) എന്നിവരുടെ വകുപ്പുകൾ സംബന്ധിച്ചു സൂചനകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. കൃഷി വകുപ്പിൽ ടി.സിദ്ദീഖിന്റെയും അനൂപ് ജേക്കബിന്റെയും പേരുകളുണ്ട്. വി.ഇ.അബ്ദുൽ ഗഫൂറിനു പൊതുമരാമത്ത് നൽകിയേക്കുമെന്നു സൂചനയുണ്ട്. പൊതുമരാമത്തോ തദ്ദേശമോ വേണമെന്ന നിലപാടിലാണു പി.കെ.ബഷീർ. English Summary: Kerala Portfolio Puzzle: Kerala cabinet portfolio decisions are stalled due to a snag in the Fisheries department, with P.K. Basheer firmly seeking either the Public Works or Local Self-Government portfolio. The Latin Church has also made a request regarding the Fisheries portfolio.
