Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഓഫീസ് അറ്റന്‍ഡറായി വിരമിച്ചിട്ടും  ധനകാര്യവകുപ്പ് മെസഞ്ചര്‍ സ്ഥാനത്ത് താല്‍ക്കാലിക പുനര്‍നിയമനം; ഉപകാരസ്മരണയായി പിണറായിയെ സ്തുതിച്ച് 'ചെമ്പടയ്ക്ക് കാവലാള്‍!' പാട്ടെഴുതി 'ശ്രദ്ധേയനായി'; ഒടുവില്‍ വാഴ്ത്തുപാട്ടിന്റെ 'കാരണഭൂതനെ' പുറത്താക്കി സര്‍ക്കാര്‍;   സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവിന് ഇനി വിശ്രമ ജീവിതം

ഓഫീസ് അറ്റന്‍ഡറായി വിരമിച്ചിട്ടും ധനകാര്യവകുപ്പ് മെസഞ്ചര്‍ സ്ഥാനത്ത് താല്‍ക്കാലിക പുനര്‍നിയമനം; ഉപകാരസ്മരണയായി പിണറായിയെ സ്തുതിച്ച് 'ചെമ്പടയ്ക്ക് കാവലാള്‍!' പാട്ടെഴുതി 'ശ്രദ്ധേയനായി'; ഒടുവില്‍ വാഴ്ത്തുപാട്ടിന്റെ 'കാരണഭൂതനെ' പുറത്താക്കി സര്‍ക്കാര്‍; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവിന് ഇനി വിശ്രമ ജീവിതം

M
Marunadan MalayaliSource Link
about 5 hours ago

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗീതം രചിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരനെ പുതിയ സര്‍ക്കാര്‍ ഔദ്യോഗിക പദവിയില്‍ നിന്നും പുറത്താക്കി. ധനകാര്യ വകുപ്പില്‍ താല്‍ക്കാലിക മെസഞ്ചര്‍ സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൂവത്തൂര്‍ ചിത്രസേനനെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്. നേരത്തെ സെക്രട്ടേറിയറ്റില്‍ ഓഫീസ് അറ്റന്‍ഡറായി ജോലി ചെയ്ത് വിരമിച്ച വ്യക്തിയാണ് പൂവത്തൂര്‍ ചിത്രസേനന്‍. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹത്തിന് പ്രത്യേക താല്‍പ്പര്യപ്രകാരം ധനകാര്യ വകുപ്പില്‍ മെസഞ്ചറായി താല്‍ക്കാലിക പുനര്‍നിയമനം നല്‍കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ പ്രമുഖ ഇടതുപക്ഷ ജീവനക്കാരുടെ സംഘടനയായ 'കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍' നേതാവ് കൂടിയായിരുന്നു ചിത്രസേനന്‍.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ അതിരുകടന്ന് പുകഴ്ത്തിക്കൊണ്ട് സെക്രട്ടേറിയറ്റില്‍ വെച്ച് അവതരിപ്പിച്ച 'ചെമ്പടയ്ക്ക് കാവലാള്‍' എന്ന വാഴ്ത്തുപാട്ടിന്റെ പ്രധാന രചയിതാവ് ചിത്രസേനനായിരുന്നു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടികളില്‍ വെച്ച് നൂറോളം വനിതാ ജീവനക്കാരെ അണിനിരത്തിയായിരുന്നു ഈ സ്തുതിഗീതം ആലപിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലും ഈ ഗാനം വലിയ രീതിയില്‍ പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 'പിണറായി നാടിന്റെ അജയന്‍, തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകന്‍, മണ്ണില്‍ മുളച്ച സൂര്യന്‍...' എന്നിങ്ങനെ മുഖ്യമന്ത്രിയെ അതിശയോക്തിപരമായി പുകഴ്ത്തുന്ന വരികളായിരുന്നു ഈ വാഴ്ത്തുപാട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഭരണമാറ്റത്തിന് പിന്നാലെ, മുന്‍ മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് ചിത്രസേനനെ താല്‍ക്കാലിക തസ്തികയില്‍ നിന്നും അടിയന്തരമായി പുറത്താക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൂർണ്ണ വാർത്ത വായിക്കുക