Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പുരുഷന്മാരുടെ മനസ്സ് വായിക്കാൻ കഴിയില്ല, എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് പ്രവചിക്കാനാവില്ല'; എല്ലാവരെയും ജയിലിൽ അടക്കണമോ?; തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് മുൻ ലോക്‌സഭാ എംപി

പുരുഷന്മാരുടെ മനസ്സ് വായിക്കാൻ കഴിയില്ല, എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് പ്രവചിക്കാനാവില്ല'; എല്ലാവരെയും ജയിലിൽ അടക്കണമോ?; തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് മുൻ ലോക്‌സഭാ എംപി

M
Marunadan MalayaliSource Link
4 months ago

ബെംഗളൂരു: തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണങ്ങളെ വിമർശിച്ച് മുൻ ലോക്‌സഭാ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ). പുരുഷന്മാരുടെ മനസ്സ് വായിക്കാൻ കഴിയില്ലെന്നും അവർ എപ്പോൾ ബലാത്സംഗം ചെയ്യുമെന്ന് പ്രവചിക്കാനാവാത്തതിനാൽ എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണമോ എന്നും ദിവ്യ ഇൻസ്റ്റാഗ്രാമിലൂടെ ഉന്നയിച്ച ചോദ്യം ഏറെ ശ്രദ്ധ നേടി. തെരുവ് നായകളുടെ മാനസികാവസ്ഥ നിർണയിക്കാൻ കഴിയില്ലെന്നും അവ ആക്രമണ ഭീഷണി ഉയർത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് രമ്യയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി.

തെരുവ് നായ്ക്കളും മറ്റ് മൃഗങ്ങളും പൊതുനിരത്തുകളിൽ സ്വതന്ത്രമായി വിഹരിക്കുന്നത് പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന സുപ്രീം കോടതിയുടെ ആശങ്കയ്ക്ക് പിന്നാലെയാണ് നടിയുടെ പ്രതികരണം. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തെരുവ് നായ്ക്കൾ അപകടമുണ്ടാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഉത്തരവുകളുണ്ടായിട്ടും, നിരവധി തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലും വാക്സിനേഷൻ നൽകുന്നതിലും പരാജയപ്പെട്ടുവെന്നും അടുത്തിടെ നടന്ന ഒരു വാദം കേൾക്കലിൽ ബെഞ്ച് ചൂണ്ടിക്കാട്ടി.




 ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. റോഡുകൾ നായ്ക്കളിൽ നിന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽ നിന്നും മുക്തമായിരിക്കണം എന്നും രാവിലെ ഏത് നായ ഏത് മാനസികാവസ്ഥയിലാണെന്ന് ആർക്കും അറിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. രാജസ്ഥാനിൽ അടുത്തിടെയുണ്ടായ സമാനമായ അപകടങ്ങളിൽ ജഡ്ജിമാർക്ക് പരിക്കേറ്റ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് മേത്ത സ്ഥിതിഗതികളുടെ ഗൗരവം എടുത്തുപറഞ്ഞു. നിയമം പാലിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം നവംബറിൽ, സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത് നിയുക്ത ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. 

പൂർണ്ണ വാർത്ത വായിക്കുക