ചെന്നൈ : ജോലിസ്ഥിരത ആവശ്യപ്പെട്ടും സ്വകാര്യവത്കരണത്തെ എതിർത്തും സമരം തുടരുന്ന ചെന്നൈ നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ തിങ്കളാഴ്ച കൂവം നദിയിലെ മാലിന്യത്തിലിറങ്ങി പ്രതിഷേധിച്ചു. To advertise here, ചെളിയിലിറങ്ങി പോലീസ് അവരെ അറസ്റ്റു ചെയ്തു നീക്കി. ശുചീകരണജോലി സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരേ ചെന്നൈ നഗരസഭയിലെ റോയപുരം, തിരുവിക നഗർ മേഖലകളിലെ ശുചീകരണത്തൊഴിലാളികൾ 158 ദിവസമായി സമരം തുടരുകയാണ്. ഇതുവരെ പ്രശ്നപരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച രാവിലെ 300-ഓളം തൊഴിലാളികൾ എഗ്മോറിൽ കൂവം നദിയിലിറങ്ങി പ്രതിഷേധിച്ചത്. കൂവത്തിലെ ചെളിയിലിറങ്ങിയ സമരക്കാരെ ഏറെ പണിപ്പെട്ടാണ് പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്. ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നതടക്കമുള്ള 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് ശുചീകരണത്തൊഴിലാളികൾ സമരം തുടരുന്നത്. സ്വകാര്യസ്ഥാപനത്തിനു പകരം ചെന്നൈ കോർപ്പറേഷനു കീഴിൽത്തന്നെ ശുചീകരണജോലികൾ നടത്തണമെന്നതാണ് പ്രധാന ആവശ്യം. നഗരസഭാ ആസ്ഥാനമായ റിപ്പൺ ബംഗ്ലാവിനുമുന്നിൽ ഓഗസ്റ്റ് 13-നാണ് ശുചീകരണത്തൊഴിലാളികൾ സമരം തുടങ്ങിയത്. പുതുവർഷത്തിൽ പല സ്ഥലങ്ങളിലായി സമരം തുടരുകയാണ്. നവംബറിൽ മറീനാ ബീച്ചിൽ കടലിലിറങ്ങി തൊഴിലാളികൾ സമരം നടത്തിയിരുന്നു. Published: 06 Jan 2026, 12:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
