ബദിയഡുക്ക : ഏറെക്കാലമായി മുടങ്ങിക്കിടന്ന കാസർകോട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി ബ്ലോക്കിന്റെ നിർമാണം പുനരാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയുക്ത എം.എൽ.എ. കല്ലട്ര മാഹിൻ ഹാജി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കെ. ശ്രീകണ്ഠൻ നായർ എന്നിവരുൾപ്പെടെയുള്ളവർ ബുധനാഴ്ച കോളേജ് സന്ദർശിച്ചു. To advertise here, ത്രിലോക് അസോസിയേറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സിവിൽ നിർമാണ ജോലികൾ നടത്തുന്നത്. നേരത്തെ ആസ്പത്രി ബ്ലോക്കിന്റെ നിർമാണക്കരാർ നേടിയ ആർ.ആർ. തുളസി ബിൽഡേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായുള്ള തർക്കം കാരണം സ്തംഭിച്ച നിർമാണജോലികളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ആസ്പത്രി ബ്ലോക്കിലെ ഇലക്‌ട്രോ-മെക്കാനിക്കൽ ജോലികളും ആരംഭിച്ചിട്ടുണ്ട്. യു.എൽ.സി.സി.എസാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. നിയുക്ത എം.എൽ.എ.യോടൊപ്പം യു.ഡി.എഫ്. നേതാക്കളുമുണ്ടായിരുന്നു. ആസ്പത്രി ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെയുള്ളവ എം.എൽ.എ.യും സംഘവും നേരിൽക്കണ്ട് വിലയിരുത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എ. അരുൺ കുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു, സൂപ്രണ്ട് ഡോ. പ്രവീൺ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ശോഭ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ചേർന്ന് എം.എൽ.എയെ സ്വീകരിച്ചു. Published: 14 May 2026, 04:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
