റിയാദ്: ഹജ്ജ് 2026 സീസണിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ജീവനക്കാർക്കും മെനിഞ്ചോകോക്കൽ വാക്‌സിൻ നിർബന്ധമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണിന് മുന്നോടിയായി രോഗപ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. To advertise here, തിരക്കേറിയ ഹജ്ജ് കേന്ദ്രങ്ങളിൽ പകർച്ചവ്യാധികളുടെ വ്യാപനം തടയുകയും തീർഥാടകർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി സുപ്രീം ഹജ്ജ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽബാഖി അറിയിച്ചു. വലിയ ജനക്കൂട്ടങ്ങളിൽ വേഗത്തിൽ പകരാൻ സാധ്യതയുള്ള ഗുരുതര അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിൽ മെനിഞ്ചോകോക്കൽ വാക്‌സിൻ പ്രധാന പങ്ക് വഹിക്കുന്നതായി അബ്ദുൽ അസീസ് അബ്ദുൽബാഖി പറഞ്ഞു. അഞ്ചു വർഷത്തേക്ക് വാക്‌സിന്റെ പ്രതിരോധശേഷി നിലനിൽക്കുന്നതിനാൽ ആ കാലയളവിനുള്ളിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് വീണ്ടും ഡോസ് എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി. ഹജ്ജ് ജോലിപെർമിറ്റ് ലഭിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പരമാവധി സംരക്ഷണം ഉറപ്പാക്കാൻ ജോലി ആരംഭിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിൻ സ്വീകരിക്കണമെന്ന് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. സീസണൽ ഇൻഫ്‌ലുവൻസ വാക്‌സിനും പുതുക്കിയ കോവിഡ്-19 ബൂസ്റ്റർ ഡോസും ഉൾപ്പെടെയുള്ള മറ്റ് പ്രതിരോധ കുത്തിവയ്പ്പുകളും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹജ്ജ് സീസണിലെ ആരോഗ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സുരക്ഷാ, സൈനിക, സർവകലാശാലാ സ്ഥാപനങ്ങളിലെ ആരോഗ്യ സേവനദാതാക്കൾക്ക് ജോലി സ്ഥലങ്ങളിൽ നേരിട്ടെത്തി വാക്‌സിനേഷൻ നൽകുന്നതിനും അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. Published: 13 May 2026, 11:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
